<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7576810947049278316</id><updated>2012-02-16T20:19:32.866+05:30</updated><category term='കഥ'/><title type='text'>കര്‍ക്കടക രാമായണം | Karkadaka Ramayanam</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://arunkayamkulam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default?max-results=100'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>32</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7576810947049278316.post-2030814424666044657</id><published>2009-08-16T00:02:00.003+05:30</published><updated>2010-08-16T20:04:32.798+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കര്‍ക്കടക രാമായണം - ഒരു ആമുഖം</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_2XGgGM3CVaI/SnrnKosUbDI/AAAAAAAAAOM/OptG-59_TAw/s1600-h/2098-SriRamaPattabhishekam.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; cursor: pointer; width: 346px; height: 346px;" src="http://3.bp.blogspot.com/_2XGgGM3CVaI/SnrnKosUbDI/AAAAAAAAAOM/OptG-59_TAw/s400/2098-SriRamaPattabhishekam.jpg" alt="" id="BLOGGER_PHOTO_ID_5366856075873381426" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;"രാജീവലോചനം രാമം ദയാപരം&lt;br /&gt;രാജേന്ദ്രശേഖരം രാഘവം ചക്ഷുഷാ&lt;br /&gt;കാണായ മൂലം വിമുക്തനായേനഹം&lt;br /&gt;ത്രാണനിപുണ! ത്രിദശകുലപതേ"&lt;br /&gt;&lt;br /&gt;കര്‍ക്കടകം..&lt;br /&gt;രാമായണ മാസം..&lt;br /&gt;കൊല്ലവര്‍ഷം 1184 ലെ കര്‍ക്കടകമാസത്തില്‍, രാമായണ കഥ എല്ലാവര്‍ക്കും വേഗത്തില്‍ മനസിലാക്കാന്‍, ഞാന്‍ ഒരുക്കിയ ഒരു എളിയ സംരംഭമാണിത്.രാമായണത്തിലെ ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള സംഭവങ്ങള്‍ ഇവിടെ ഒരു കഥയായി, എന്‍റെ ശൈലിയില്‍ പറഞ്ഞ് പോകുന്നു.&lt;br /&gt;&lt;br /&gt;ഇതൊരു തുടര്‍ രചനയായതിനാല്‍ ആദ്യ അദ്ധ്യായം മുതല്‍ തുടര്‍ച്ചയായി വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.കര്‍ക്കടക രാമായണത്തിലെ അദ്ധ്യായങ്ങള്‍ താഴെ സൂചിപ്പിച്ചിരിക്കുന്നു..&lt;br /&gt;&lt;br /&gt;കര്‍ക്കടക രാമായണം - ഒരു ആമുഖം&lt;br /&gt;അദ്ധ്യായം 00 - ഇത് രാമായണ കഥ&lt;br /&gt;അദ്ധ്യായം 01 - ഏഴാമത്തെ അവതാരം&lt;br /&gt;അദ്ധ്യായം 02 - രണഭൂമിയിലേക്ക് ശ്രീരാമന്‍&lt;br /&gt;അദ്ധ്യായം 03 - സീതാസ്വയംവരം&lt;br /&gt;അദ്ധ്യായം 04 - നാരദനും മന്‌ഥരയും&lt;br /&gt;അദ്ധ്യായം 05 - വനത്തിലേക്ക് ശ്രീരാമന്‍&lt;br /&gt;അദ്ധ്യായം 06 - കാട്ടാളന്‍ മാമുനിയായി&lt;br /&gt;അദ്ധ്യായം 07 - ഭക്തനായ ഭരതന്‍&lt;br /&gt;അദ്ധ്യായം 08 - ഇനി പഞ്ചവടിയില്‍&lt;br /&gt;അദ്ധ്യായം 09 - ശൌര്യം പോയ ശൂര്‍പ്പണഖ&lt;br /&gt;അദ്ധ്യായം 10 - മായാസീത ജനിക്കുന്നു&lt;br /&gt;അദ്ധ്യായം 11 - അശോകവനിയിലെ സീത&lt;br /&gt;അദ്ധ്യായം 12 - സീതയെ തേടി&lt;br /&gt;അദ്ധ്യായം 13 - ഒരു പുതിയ സൌഹൃദം&lt;br /&gt;അദ്ധ്യായം 14 - ബാലീസുഗ്രീവ യുദ്ധം&lt;br /&gt;അദ്ധ്യായം 15 - വാനരസേന തയ്യാറാവുന്നു&lt;br /&gt;അദ്ധ്യായം 16 - സീതാന്വേഷണം ആരംഭിക്കുന്നു&lt;br /&gt;അദ്ധ്യായം 17 - അന്വേഷണം പുരോഗമിക്കുന്നു&lt;br /&gt;അദ്ധ്യായം 18 - സുന്ദരകാണ്ഡം ആരംഭം&lt;br /&gt;അദ്ധ്യായം 19 - ലങ്കാലക്ഷ്മി വിടവാങ്ങുന്നു&lt;br /&gt;അദ്ധ്യായം 20 - ഹനുമാന്‍ സീതാസന്നിധിയില്‍&lt;br /&gt;അദ്ധ്യായം 21 - ഹനുമാന്‍ രാവണസന്നിധിയില്‍&lt;br /&gt;അദ്ധ്യായം 22 - ഹനുമാന്‍ രാമസന്നിധിയില്‍&lt;br /&gt;അദ്ധ്യായം 23 - യുദ്ധകാണ്ഡം ആരംഭം&lt;br /&gt;അദ്ധ്യായം 24 - യുദ്ധം ആരംഭിക്കുന്നു&lt;br /&gt;അദ്ധ്യായം 25 - കുംഭകര്‍ണ്ണന്‍ വധിക്കപ്പെടുന്നു&lt;br /&gt;അദ്ധ്യായം 26 - മാരുതി കൈലാസത്തിലേക്ക്&lt;br /&gt;അദ്ധ്യായം 27 - ഇന്ദ്രജിത്ത് വധിക്കപ്പെടുന്നു&lt;br /&gt;അദ്ധ്യായം 28 - രാവണന്‍ വധിക്കപ്പെടുന്നു&lt;br /&gt;അദ്ധ്യായം 29 - സീതാ സ്വീകരണം&lt;br /&gt;അദ്ധ്യായം 30 - ശ്രീരാമപട്ടാഭിഷേകം&lt;br /&gt;&lt;br /&gt;ഈ ബ്ലോഗിന്‍റെ സൈഡിലുള്ള 'അദ്ധ്യായങ്ങള്‍' എന്ന ഭാഗത്ത് എല്ലാ അദ്ധ്യായങ്ങളിലേക്കുമുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്.ദയവായി ആ ലിങ്ക് ഉപയോഗിക്കുക..&lt;br /&gt;&lt;br /&gt;നിങ്ങളുടെ അഭിപ്രായങ്ങളെ ഞാന്‍ വിലമതിക്കുന്നു...&lt;br /&gt;ഈ സംരംഭം വായിച്ച ശേഷം..&lt;br /&gt;കര്‍ക്കടക രാമായണത്തെ കുറിച്ചുള്ള..&lt;br /&gt;നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍..&lt;br /&gt;നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍..&lt;br /&gt;നിങ്ങളുടെ വിലയേറിയ വിമര്‍ശനങ്ങള്‍..&lt;br /&gt;എല്ലാം അറിയിക്കണേ..&lt;br /&gt;&lt;br /&gt;നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍..&lt;br /&gt;&lt;b&gt;&lt;a href="https://www.blogger.com/comment.g?blogID=5734317524674128567&amp;amp;postID=7558798329662454874"&gt;ദയവായി ഇത് വഴി വരിക&lt;/a&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി!!&lt;br /&gt;സ്നേഹപൂര്‍വ്വം&lt;br /&gt;അരുണ്‍ കായംകുളം&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-2030814424666044657?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/2030814424666044657'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/2030814424666044657'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/blog-post.html' title='കര്‍ക്കടക രാമായണം - ഒരു ആമുഖം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_2XGgGM3CVaI/SnrnKosUbDI/AAAAAAAAAOM/OptG-59_TAw/s72-c/2098-SriRamaPattabhishekam.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-5800916401593215970</id><published>2009-08-16T00:01:00.001+05:30</published><updated>2010-08-16T20:04:04.801+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 30 - ശ്രീരാമപട്ടാഭിഷേകം</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ഇന്ന് പട്ടാഭിഷേകമാണ്..&lt;br /&gt;ശ്രീരാമപട്ടാഭിഷേകം!!&lt;br /&gt;കണ്ടില്ലേ ഭഗവാനെ ആനയിക്കുന്നത്..&lt;br /&gt;സുമന്ത്രരൊരുക്കിയ രഥത്തിന്‍റെ സാരഥി ഭരതകുമാരനാണ്, ചാരുവെഞ്ചാമരം വീശാന്‍ വിഭീഷണന്‍, ശ്വേതാതപത്രമേന്തി ശത്രുഘനന്‍...&lt;br /&gt;ശ്രീരാമദേവനുമായി ആ തേര്‌ മുന്നോട്ട് നീങ്ങി...&lt;br /&gt;ലക്ഷ്മണകുമാരനും, സുഗ്രീവനും, സീതാദേവിയും, വാനരന്‍മാരും, അയോദ്ധ്യാവാസികളും അതിനെ പിന്തുടര്‍ന്നു..&lt;br /&gt;&lt;br /&gt;ആഘോഷമാണ്..&lt;br /&gt;എല്ലായിടവും ആഘോഷം..&lt;br /&gt;തോരണങ്ങളും, പൂമാലകളും നിറഞ്ഞ രാജവീഥികള്‍..&lt;br /&gt;പെരുമ്പറയുടെയും , ചെണ്ട മേളങ്ങളുടെയും ശബ്ദം..&lt;br /&gt;പട്ടാഭിക്ഷേക മുഹൂര്‍ത്തം സമാഗതമായിരിക്കുന്നു..&lt;br /&gt;ഈരേഴു പതിനാല്‌ ലോകങ്ങളും സാക്ഷിയാകവേ, വസിഷ്ഠമഹാമുനി, ശ്രീരാമദേവനെ രാജാവായി അഭിഷേകം ചെയ്തു..&lt;br /&gt;ശ്രീരാമപട്ടാഭിഷേകം!!&lt;br /&gt;&lt;br /&gt;മഹേശ്വരന്‍ മാരുതിയുടെ കയ്യില്‍ കൊടുത്തുവിട്ട ഹാരം ശ്രീരാമദേവന്‍ അണിയുന്നു.എല്ലാവരില്‍ നിന്നും ഭഗവാനു ആശംസകള്‍..&lt;br /&gt;ആശംസ അര്‍പ്പിച്ചത് ആരെല്ലാമാണെന്ന് അറിയേണ്ടേ?&lt;br /&gt;സൂര്യചന്ദ്ര രുദ്ര വസു പ്രമുഖന്‍മാര്‍..&lt;br /&gt;ആദിതേയോത്തമന്‍മാര്‍..&lt;br /&gt;പിതൃക്കള്‍, യക്ഷന്‍മാര്‍, ഗന്ധര്‍വ്വന്‍മാര്‍..&lt;br /&gt;ആ നിര അങ്ങനെ നീളുകയായി.&lt;br /&gt;&lt;br /&gt;ഭഗവാന്‍ അയോദ്ധ്യാവാസികള്‍ക്ക് ആഭരണങ്ങളും വസ്ത്രങ്ങളും ദാനമായി നല്‍കി.ഒരു ഹാരം സീതാദേവിക്ക് സമ്മാനമായി നല്‍കുകയും, അത് ഇഷ്ടമുള്ള വ്യക്തിക്ക് കൊടുക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു.സീതാദേവി അത് ഹനുമാന്‍ സ്വാമിക്ക് സമ്മാനിക്കുന്നു.രാമനാമം ഉച്ചരിക്കുന്നിടത്തോളം കാലം മുക്തനായി ജീവിക്കാന്‍ ആ ഭക്തനെ ഭഗവാന്‍ അനുഗ്രഹിക്കുന്നു.അതിനു ശേഷം ഗുഹനേയും, സുഗ്രീവനെയും, വിഭീഷണനെയും സന്തോഷപൂര്‍വ്വം യാത്രയാക്കുന്നു.&lt;br /&gt;&lt;br /&gt;ശ്രീരാമദേവന്‍ ഭരണം ആരംഭിച്ചു..&lt;br /&gt;ലോകത്തിനെല്ലാം എത്ര ഐശ്വര്യമാണെന്ന് അറിയുമോ?&lt;br /&gt;വൈധവ്യദുഃഖമില്ല..&lt;br /&gt;വ്യാധിഭയമില്ല..&lt;br /&gt;ബാലമരണമില്ല..&lt;br /&gt;ഭൂമിയാണെങ്കില്‍ സസ്യപരിപ്പൂര്‍ണ്ണമായി വിളങ്ങി..&lt;br /&gt;അതേ, എങ്ങും ശാന്തിയും സമാധാനവും മാത്രം!!&lt;br /&gt;&lt;br /&gt;ശ്രീരാമചരിതമടങ്ങിയ രാമായണം ഇങ്ങനെ സമാപിക്കുന്നു.ഇത് ഭക്തിപൂര്‍വ്വം പാരായണം ചെയ്താലുള്ള ഗുണങ്ങള്‍ അറിയാമോ?&lt;br /&gt;മൈത്രീകരം..&lt;br /&gt;ധനധാന്യവൃദ്ധിപ്രദം..&lt;br /&gt;ശത്രുവിനാശനം..&lt;br /&gt;ദീര്‍ഘായുസ്സ്..&lt;br /&gt;ധനം, സത്പുത്രന്‍, വിദ്യ..&lt;br /&gt;അങ്ങനെ സകലാഭിഷ്ടസാധകം!!&lt;br /&gt;&lt;br /&gt;(അദ്ധ്യാത്മരാമായണ പ്രകാരം യുദ്ധകാണ്ഡം ഇവിടെ സമാപിക്കുന്നു)&lt;br /&gt;&lt;br /&gt;ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു, രാമായണം ഇനിയുമുണ്ട്..&lt;br /&gt;ഉത്തരരാമായണം!!&lt;br /&gt;അതില്‍ ശ്രീരാമദേവന്‍ എന്നതിലുപരി, രാജാവായ രാമനെയാണ്‌ വരച്ച് കാണിക്കുന്നത്..&lt;br /&gt;രാജനീതിക്കായി നില കൊള്ളുന്ന ഉത്തമനായ രാജാവിനെ..&lt;br /&gt;രാജനീതിക്ക് വേണ്ടി വ്യക്തിബന്ധങ്ങള്‍ ഉപേക്ഷിക്കുന്ന ശ്രീരാമനെ..&lt;br /&gt;ഇല്ല, അത് ഞാനിവിടെ വിവരിക്കുന്നില്ല!!&lt;br /&gt;അതിലെ ദുഃഖം നമുക്ക് വേണ്ടാ, പകരം ഒരിക്കല്‍ കൂടി ശ്രീരാമദേവന്‍ ജനനം വിശദീകരിച്ച് കൊണ്ട് നമുക്ക് നിര്‍ത്താം..&lt;br /&gt;&lt;br /&gt;"ഉച്ചത്തില്‍ പഞ്ചഗ്രഹം നില്ക്കുന്ന കാലത്തിങ്ക-&lt;br /&gt;ലച്യുതനയോദ്ധ്യയില്‍ കൌസല്യാത്മജനായാന്‍.."&lt;br /&gt;&lt;br /&gt;അതേ..&lt;br /&gt;ശ്രീരാമദേവന്‍ വീണ്ടും ജനിച്ചിരിക്കുന്നു..&lt;br /&gt;പ്രതിബന്ധങ്ങളാകുന്ന സമുദ്രത്തിനു മേലെ ബന്ധനം തീര്‍ക്കാന്‍..&lt;br /&gt;അനാവശ്യകാമത്തിന്‍റെ മൂര്‍ത്തി രൂപമായ ശൂര്‍പ്പണഖയെ എതിര്‍ക്കാന്‍..&lt;br /&gt;മനസ്സിലെ തിന്മയുടെ ആള്‍രൂപമായ രാവണനെ ഇല്ലാതാക്കാന്‍..&lt;br /&gt;നമ്മുടെ ഒരോരുത്തരുടെയും മനസില്‍..&lt;br /&gt;നന്മയുടെ പ്രതിരൂപമായ ശ്രീരാമദേവന്‍ ജനിച്ചിരിക്കുന്നു..&lt;br /&gt;എല്ലാവര്‍ക്കും ശ്രീരാമദേവന്‍റെ അനുഗ്രഹമുണ്ടാകണേ എന്ന പ്രാര്‍ത്ഥനയോടെ..&lt;br /&gt;നമുക്ക് ഭഗവാനെ സ്തുതിക്കാം...&lt;br /&gt;&lt;br /&gt;"രാമ രാമ രാമ രാമ രാമ രാമ പാഹിമാം&lt;br /&gt;രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം&lt;br /&gt;യോഗിമാരുമായി ചെന്ന് യാഗരക്ഷ ചെയ്തു പിന്നെ&lt;br /&gt;വില്ലൊടിച്ച് സീതയെ വരിച്ച രാമ പാഹിമാം&lt;br /&gt;താതന്‍ തന്‍റെ ആജ്ഞയേകി രാജ്യവും കിരീടവും&lt;br /&gt;ത്യാഗം ചെയ്തു കാട് പൂക്ക രാമ രാമ പാഹിമാം&lt;br /&gt;ഭിക്ഷുമായ് വന്നണഞ്ഞ ദുഷ്ടനായ രാവണന്‍&lt;br /&gt;ലക്ഷ്മിയേയും കൊണ്ട് പോയി രാമ രാമ പാഹിമാം&lt;br /&gt;വാനരപടയുമായി കടല്‍ കടന്ന് ചെന്നുടന്‍&lt;br /&gt;രാവണനെ നിഗ്രഹിച്ച് രാമ രാമ പാഹിമാം&lt;br /&gt;പുഷ്പകം കരേറി സിതാ ലക്ഷ്മണ സമേതനായി&lt;br /&gt;തുഷ്ടി പൂണ്ട് അയോദ്ധ്യ പൂക്ക  രാമ രാമ പാഹിമാം&lt;br /&gt;രാമ രാമ രാമ രാമ രാമ രാമ പാഹിമാം&lt;br /&gt;രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം"&lt;br /&gt;&lt;br /&gt;ശുഭം.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-5800916401593215970?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/5800916401593215970'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/5800916401593215970'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/30.html' title='അദ്ധ്യായം 30 - ശ്രീരാമപട്ടാഭിഷേകം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-9136056850534448330</id><published>2009-08-15T00:02:00.000+05:30</published><updated>2009-08-15T00:02:48.294+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 29 - സീതാ സ്വീകരണം</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;രാവണവധം കഴിഞ്ഞു, സീതാദേവിയെ സ്വീകരിക്കാന്‍ സമയമായി.രാമദേവന്‍റെ ആജ്ഞപ്രകാരം യുദ്ധ വിവരങ്ങള്‍, ഹനുമാന്‍ സ്വാമി സീതാദേവിയെ അറിയിക്കുന്നു.അതിനു ശേഷം രാക്ഷസസ്ത്രീകളാല്‍ ഒരുക്കപ്പെട്ട്, സര്‍വ്വാഭരണവിഭൂഷിതയായ സീതാദേവിയെ, രാമസന്നിധിയിലേക്ക് ആനയിക്കപ്പെടുന്നു..&lt;br /&gt;വാനരന്‍മാര്‍ക്ക് ആകാംക്ഷ..&lt;br /&gt;തങ്ങളുടെ ദേവിയെ ഒരു നോക്ക് കണ്ടേ പറ്റു..&lt;br /&gt;അവിടെ ആകെ തിക്കും തിരക്കുമായി!!&lt;br /&gt;അങ്ങനെ തിരക്ക് കൂട്ടുന്ന വാനരന്‍മാരെ തള്ളിമാറ്റാനുള്ള വിഭീഷണന്‍റെ ശ്രമത്തെ ശ്രീരാമദേവന്‍ തടയുന്നു.അങ്ങനെ സീതാദേവി രാമ സന്നിധിയിലെത്തി.&lt;br /&gt;&lt;br /&gt;ഒരു കാര്യം ഓര്‍മ്മയുണ്ടോ?&lt;br /&gt;ഇത് മായാ സീതയാണ്!!&lt;br /&gt;ശരിക്കുള്ള സീതാദേവി വഹ്നിമണ്ഡലത്തില്‍ ഒളിച്ചിരിക്കുകയാണ്.ദേവിക്ക് തിരിച്ച് വരാന്‍ സമയമായി.മാത്രമല്ല രാമദേവനെ പിരിഞ്ഞ് ലങ്കയില്‍ വാണ സീത, ലോകത്തിനു മുന്നില്‍ താന്‍ പതിവ്രതയാണെന്ന് തെളിയിക്കേണ്ടത് ആവശ്യവുമാണ്.അതിനായി സീത അഗ്നിപ്രവേശനത്തിനു തയ്യാറാകുന്നു.എന്ത് കര്‍മ്മത്തിനും സാക്ഷിയായ അഗ്നിദേവനോട്, താന്‍ പതിവ്രതയാണെന്നുള്ളത് ലോകത്തെ അറിയിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് മായാസീത അഗ്നിയിലേക്ക് ചാടുന്നു.&lt;br /&gt;അതോടുകൂടി ശരിക്കുള്ള സീതാദേവിയുമായി അഗ്നിദേവന്‍ പ്രത്യക്ഷനാകുകയും, സീതാദേവി പതിവ്രതയാണെന്ന് എല്ലാവരെയും അറിയിക്കയും, സീതാദേവിയെ രാമദേവനു തിരിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;ദേവിയെ സ്വീകരിച്ച് ജന്മലക്ഷ്യം പൂര്‍ത്തിയാക്കി നില്‍ക്കുന്ന രാമദേവനെ, ദേവേന്ദ്രനടക്കമുള്ള ദേവന്‍മാര്‍ സ്തുതിക്കുന്നു.അപ്പോള്‍ അവിടെ സ്വര്‍ഗ്ഗത്തില്‍ നിന്നും ദശരഥ മഹാരാജാവ് നേരിട്ട് വരികയും, ശ്രീരാമദേവനെ അനുഗ്രഹിക്കുകയും ചെയ്യുന്നു.അതിനു ശേഷം രണ്ട് ദിവസം ലങ്കയില്‍ തങ്ങണം എന്ന് ആവശ്യപ്പെടുന്ന വിഭീഷണനോട്, തന്നെ ഭരതന്‍ കാത്തിരിക്കുകയാണെന്ന് അറിയിച്ച ശേഷം ഭഗവാന്‍ അയോദ്ധ്യയിലേക്ക് യാത്രയാകാന്‍ തയ്യാറാവുന്നു.&lt;br /&gt;&lt;br /&gt;ലക്ഷ്മണനോടും, സീതയോടുമൊപ്പം, വൈശ്രവണനില്‍ നിന്ന് രാവണന്‍ സ്വന്തമാക്കിയ പുഷ്പക വിമാനത്തില്‍ അയോദ്ധ്യയിലേക്ക് തിരിക്കാന്‍ ഒരുങ്ങിയ രാമദേവനൊപ്പം, വിഭീഷണനും, സുഗ്രിവനടക്കമുള്ള വാനരന്‍മാരും യാത്രയാവുന്നു.പോകുന്ന വഴിയില്‍ കിഷ്കിന്ധയിലെത്തുകയും, താരയടക്കമുള്ള വാനരസ്ത്രീകളും, അയോദ്ധ്യയിലേക്കുള്ള ആ യാത്രയില്‍ കൂടെ ചേരുകയും ചെയ്യുന്നു.&lt;br /&gt;ആ യാത്രാ വേളയില്‍ ഭരദ്വാജാശ്രമം കണ്ട് ദേവനും സംഘവും അവിടെ ഇറങ്ങുന്നു.&lt;br /&gt;&lt;br /&gt;അന്ന് ആശ്രമത്തില്‍ തങ്ങണം എന്ന മുനിയുടെ ആവശ്യപ്രകാരം ശ്രീരാമദേവന്‍ അതിനു തയ്യാറാവുന്നു.&lt;br /&gt;എന്നാല്‍ അയോദ്ധ്യയിലെ സ്ഥിതിയോ?&lt;br /&gt;അവിടെ ഭരതകുമാരന്‍ ഭഗവാനെ കാത്തിരിക്കുകയാണ്..&lt;br /&gt;പതിനാലു വര്‍ഷം തികയുന്ന ദിവസം രാമകുമാരന്‍ ചെന്നില്ലെങ്കില്‍ അഗ്നിയില്‍ ചാടും എന്നാണ്‌ കുമാരന്‍റെ ശപഥം.അതിനാല്‍ ഭരതനെ വിവരങ്ങള്‍ അറിയിക്കേണം എന്ന ദൌത്യവുമായി, ശ്രീരാമദേവന്‍ ഹനുമാന്‍ സ്വാമിയെ അയോദ്ധ്യയിലേക്ക് അയക്കുന്നു.മാരുതി ഭരതനെ കാണുകയും, വിശേഷങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു.സന്തുഷ്ടനായ ഭരതകുമാരന്‍റെ നേതൃത്വത്തില്‍ അയോദ്ധ്യാ വാസികള്‍ രാമദേവനെ കാത്തിരിക്കുന്നു..&lt;br /&gt;അതാ, ശ്രീരാമദേവന്‍ വരുന്നു..&lt;br /&gt;&lt;br /&gt;"ബ്രഹ്മണാ നിര്‍മ്മിതമാകിയ പുഷ്പകം&lt;br /&gt;തന്മേലരവിന്ദനേത്രനും സീതയും&lt;br /&gt;ലക്ഷ്മണസുഗ്രീവ നക്തഞ്ചരാധിപ&lt;br /&gt;മുഖ്യരായുള്ളൊരു സൈന്യസമാന്വിതം&lt;br /&gt;കണ്ടുകൊള്‍വിന്‍ പരമാനന്ദവിഗ്രഹം&lt;br /&gt;പുണ്ഡരീകാക്ഷം പുരുഷോത്തമം പരം"&lt;br /&gt;&lt;br /&gt;അയോദ്ധ്യയിലെത്തിയ രാമലക്ഷ്മണന്‍മാര്‍ എല്ലാവരെയും വന്ദിക്കുന്നു.രാവണവധത്തിനു ഭഗവാനെ സഹായിച്ച സുഗ്രീവനു ഭരതന്‍ നന്ദി പറയുന്നു.രാമനിയോഗത്താല്‍ പുഷ്പക വിമാനം, അതിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥനായ വൈശ്രവണന്‍റെ അടുത്തേക്ക് തിരിച്ച് പോകുന്നു.ഇത്രയം നാളും താന്‍ രാമദേവനെ മനസില്‍ കരുതി രാജ്യം പരിപാലിച്ചെന്നും, അതിനാല്‍ ഐശ്വര്യം വര്‍ദ്ധിച്ചെന്നും, ഇനി ഭഗവാന്‍ തന്നെ രാജ്യഭാരം ഏല്‍ക്കണമെന്നും ഭരതന്‍ ഉണര്‍ത്തിക്കുന്നു.ശ്രീരാമദേവന്‍ അത് സമ്മതിക്കുന്നു.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-9136056850534448330?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/9136056850534448330'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/9136056850534448330'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/29.html' title='അദ്ധ്യായം 29 - സീതാ സ്വീകരണം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-7362074530074764223</id><published>2009-08-14T06:00:00.001+05:30</published><updated>2009-08-14T19:32:34.533+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 28 - രാവണന്‍ വധിക്കപ്പെടുന്നു</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;രാമരാവണയുദ്ധം ആരംഭിക്കയായി..&lt;br /&gt;പത്ത് പടനായകരോട് കൂടിയും, ലങ്കയിലുള്ള മുഴുവന്‍ സേനയോടു കൂടിയും രാവണന്‍ യുദ്ധത്തിനു വന്നിരിക്കുന്നു.അവരെ നേരിടാന്‍ ശ്രീരാമദേവന്‍ ഒറ്റക്ക് തയ്യാറാവുന്നു..&lt;br /&gt;വന്ന രാക്ഷസര്‍ക്ക് ഒരോരുത്തര്‍ക്കും, ഭഗവാന്‍ തങ്ങളോടാണോ യുദ്ധം ചെയ്യുന്നതെന്ന് പോലും തോന്നി തുടങ്ങിയിരിക്കുന്നു.ശ്രീരാമദേവനെ ഒരു വ്യക്തിയായല്ല തോന്നുന്നത്, ഒരോ രാക്ഷസനേയും എതിരിടാന്‍ ഒരോ ശ്രീരാമന്‍ ഉണ്ടായ പോലെ തോന്നുന്നു..&lt;br /&gt;രാക്ഷസര്‍ ഒന്നൊന്നായി വധിക്കപ്പെടുന്നു..&lt;br /&gt;ലങ്കയില്‍ രാക്ഷസസ്ത്രീകളുടെ കൂട്ട നിലവിളി.അവര്‍ രാവണനെയും ശൂര്‍പ്പണഖയെയും കുറ്റപ്പെടുത്തുവാന്‍ തുടങ്ങിയിരിക്കുന്നു..&lt;br /&gt;വിരൂപാക്ഷന്‍, മഹോദരന്‍, മഹാപാര്‍ശ്വന്‍..&lt;br /&gt;അങ്ങനെ പ്രധാനികളായ രാക്ഷസരെല്ലാം വധിക്കപ്പെട്ടു!!&lt;br /&gt;&lt;br /&gt;രാവണന്‍ ഇപ്പോഴും യുദ്ധത്തിലാണ്....&lt;br /&gt;വിഭീഷണനെ വധിക്കുവാന്‍ മയന്‍ കൊടുത്ത വേല്‍ എടുത്ത രാവണനു നേരെ ലക്ഷ്മണന്‍ ശരവര്‍ഷം തുടങ്ങി.അതില്‍ കോപിഷ്ടനായ രാവണന്‍, ആ വേല്‍ ലക്ഷ്മണകുമാരനു നേരെ പ്രയോഗിക്കുകയും,അങ്ങനെ ശ്രീരാമനുജന്‍ രണഭൂമിയില്‍ വേല്‍ ഏറ്റു വീഴുകയും ചെയ്യുന്നു.&lt;br /&gt;ശ്രീരാമദേവനു സഹിക്കുമോ?&lt;br /&gt;ഇല്ല!&lt;br /&gt;ഭഗവാന്‍ രാവണനോട് യുദ്ധം ചെയ്യുന്നു..&lt;br /&gt;രാമനു രാവണനും നേര്‍ക്ക് നേര്‍!!&lt;br /&gt;നന്മയും തിന്മയും നേര്‍ക്ക് നേര്‍!!&lt;br /&gt;അതിഭയങ്കര യുദ്ധം!!&lt;br /&gt;&lt;br /&gt;ശ്രീരാമദേവന്‍റെ മനസ്സ് മുഴുവന്‍ ലക്ഷ്മണനാണ്..&lt;br /&gt;പ്രിയ സോദരന്‍ രണഭൂമിയില്‍ വീണു കിടക്കുന്നു..&lt;br /&gt;ആ ചിന്ത കാരണമാകാം ഭഗവാനു ഒരു തളര്‍ച്ച പോലെ..&lt;br /&gt;തനിക്കിനി യുദ്ധം ചെയ്യാന്‍ വയ്യ എന്ന രാമദേവന്‍റെ വാക്കിനു മറുപടിയായി, ലക്ഷ്മണനെ ഓര്‍ത്ത് ഖേദിക്കരുതെന്നും, ബോധം മറഞ്ഞതേയുള്ളു, ജീവനു ആപത്തില്ലെന്നും പറഞ്ഞ് അംഗദന്‍ ആശ്വസിപ്പിക്കുന്നു.മാത്രമല്ല മാരുതി ഒരിക്കല്‍ കൂടി ദിവ്യ ഔഷധം കൊണ്ട് വരികയും, ലക്ഷ്മണന്‍റെ ബോധം തിരിച്ച് കിട്ടുകയും ചെയ്യുന്നു.&lt;br /&gt;ഉയര്‍ത്തെഴുന്നേറ്റ ലക്ഷ്മണന്‍, രാവണന്‍ വധിക്കപ്പെടേണ്ടവന്‍ തന്നെയാണെന്ന് രാമദേവനെ ഓര്‍മ്മിപ്പിക്കുന്നു.അങ്ങനെ വീണ്ടും യുദ്ധഭൂമിയില്‍ സജീവമായ ശ്രീരാമദേവനു, ദേവേന്ദ്രന്‍ തന്‍റെ തേരും, സാരഥി മാതലിയെയും വിട്ട് കൊടുക്കുന്നു..&lt;br /&gt;യുദ്ധം മുറുകുന്നു!!&lt;br /&gt;&lt;br /&gt;രാവണനു ഒരു തളര്‍ച്ച പോലെ..&lt;br /&gt;രാവണന്‍റെ സാരഥിക്ക് അത് വേഗം മനസിലായി.അടുത്ത നിമിഷം അയാള്‍ തേര്‌ പിന്തിരിക്കുകയും, രാവണനെയും കൊണ്ട് യുദ്ധഭൂമിയില്‍ നിന്ന് ഓടി പോകുകയും ചെയ്യുന്നു.സാരഥിയുടെ ആ പ്രവൃത്തിയെ രാവണന്‍ കുറ്റപ്പെടുത്തുന്നു.എന്നാല്‍ തന്‍റെ തേരില്‍ നിന്നു യുദ്ധം ചെയ്യുന്ന പോരാളിയുടെ അവസ്ഥയറിഞ്ഞു തേര്‍ തെളിക്കുകയാണ്‌ ഉത്തമനായ സാരഥിയുടെ കര്‍ത്തവ്യം എന്ന മറുപടിയാണ്‌ രാവണനു ലഭിച്ചത്..&lt;br /&gt;സന്തോഷവാനായ രാവണനുമായി സാരഥി വീണ്ടും യുദ്ധഭൂമിയിലേക്ക്..&lt;br /&gt;&lt;br /&gt;അതിഭയങ്കരയുദ്ധം..&lt;br /&gt;ആരും വിജയിക്കുന്നുമില്ല, പരാജയപ്പെടുന്നുമില്ല..&lt;br /&gt;അപ്പോള്‍ ശ്രീരാമദേവനരികെ അഗസ്ത്യമുനി പ്രത്യക്ഷനാകുകയും, സൂര്യദേവനെ സ്തുതിച്ചാല്‍ എല്ലാ വിഷമങ്ങളും മാറും എന്ന് ഉപദേശിക്കുകയും ചെയ്തു.അങ്ങനെ സൂര്യദേവനെ സ്തുതിക്കാനായി ആദിത്യഹൃദയം ഉപദേശിച്ച് കൊടുക്കുന്നു:&lt;br /&gt;&lt;br /&gt;"സന്താപനാശകരായ നമോനമഃ&lt;br /&gt;അന്ധകാരന്തകരായ നമോനമഃ&lt;br /&gt;ചിന്താമണേ! ചിദാനന്ദായ നമോനമഃ&lt;br /&gt;നീഹാരനാശകരായ നമോനമഃ&lt;br /&gt;മോഹവിനാശകരായ നമോനമഃ&lt;br /&gt;ശാന്തായ രൌദ്രായ സൌമ്യായ ഘോരായ&lt;br /&gt;കാന്തിമതാം കാന്തിരൂപായ തേ നമഃ&lt;br /&gt;സ്ഥാവരജംഗമാചാര്യായ തേ നമോ&lt;br /&gt;ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ&lt;br /&gt;സത്യപ്രധാനായ തത്ത്വായ തേ നമഃ&lt;br /&gt;സത്യസ്വരൂപായ നിത്യം നമോനമഃ&lt;br /&gt;ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ&lt;br /&gt;ശത്രുക്ഷയം വരുത്തീടുക സത്വരം"&lt;br /&gt;&lt;br /&gt;ആദിത്യഹൃദയം ഉപദേശിച്ച ശേഷം അഗസ്ത്യമുനി അപ്രത്യക്ഷനായി!!&lt;br /&gt;&lt;br /&gt;ഇപ്പോള്‍ രാവണന്‍ എയ്യുന്ന അമ്പുകള്‍ ഭഗവാനു പുഷ്പം പോലെയാണ്‌ അനുഭവപ്പെടുന്നത്.ശ്രീരാമചന്ദ്രന്‍ ശരങ്ങളാല്‍ രാവണന്‍റെ തലകള്‍ എയ്തിടുന്നു.എന്നാല്‍ ഒരു തല പോകുമ്പോള്‍ മറ്റൊരു തല അവിടെ പ്രത്യക്ഷമാകുന്നതല്ലാതെ രാവണന്‍ മരിക്കുന്നില്ല.&lt;br /&gt;ഇനി എന്ത് ചെയ്യും??&lt;br /&gt;അപ്പോള്‍ പൈതാമഹാസ്ത്രം എയ്താല്‍ രാവണനെ വധിക്കാം എന്ന് മാതലി ശ്രീരാമദേവനോട് ഉണര്‍ത്തിച്ചു.തന്‍റെ സാരഥിയുടെ വാക്കുകള്‍ മാനിച്ച് ഭഗവാന്‍ രാവണനു നേരെ പൈതാമഹാസ്ത്രം പ്രയോഗിച്ചു....&lt;br /&gt;ഒരു നിമിഷം..&lt;br /&gt;വിശ്വമെല്ലാം പ്രകാശിപ്പിച്ചു കൊണ്ട് ചീറി പാഞ്ഞ ആ മഹാസ്ത്രം രാവണന്‍റെ ഹൃദയം പിളര്‍ന്നു!!&lt;br /&gt;അതേ, രാവണന്‍ വധിക്കപ്പെട്ടിരിക്കുന്നു!!&lt;br /&gt;ശ്രീരാമദേവന്‍റെ അവതാര ലക്ഷ്യം പൂര്‍ത്തിയായിരിക്കുന്നു!!&lt;br /&gt;തിന്മയുടെ മൂര്‍ത്തിരൂപമായ രാവണന്‍ വധിക്കപ്പെട്ട ആ നിമിഷം, ഭൂമിക്ക് ഒരു പുത്തന്‍ ഉണര്‍വ്വ് വന്ന പോലെ.എങ്ങും രാമദേവന്‍റെ വിജയം ആഘോഷിക്കുന്ന ശബ്ദം മാത്രം!!&lt;br /&gt;ഭഗവാനെ പുകഴ്ത്താന്‍ ദേവന്‍മാര്‍ക്കും, മുനിമാര്‍ക്കും, വാനരര്‍ക്കും വാക്കുകള്‍ കിട്ടുന്നില്ല!!&lt;br /&gt;നന്മ അന്തിമ വിജയം വരിച്ചു!!&lt;br /&gt;&lt;br /&gt;വിഭീഷണനും, മണ്ഡോദരിയും രാവണദേഹത്തിനരികെ ഇരുന്ന് വിഷമിക്കുന്നു.തന്‍റെ കൈയ്യാല്‍ വധിക്കപ്പെട്ടതിനാല്‍ രാവണന്‍റെ പാപമെല്ലാം മാറിയെന്നുള്ള രാമദേവന്‍റെ വാക്ക് കേട്ട് സന്താപം മാറിയ വിഭീഷണനോട്, എല്ലാ ആര്‍ഭാടത്തോടെയും രാവണദേഹം സംസ്ക്കരിക്കാന്‍ ഭഗവാന്‍ ഉപദേശിച്ചു.ശേഷം സുഗ്രീവനോട് നന്ദി പറയുകയും, അതേ പോലെ രാമനാമം ഉള്ളടത്തോളം കാലം ലങ്കയുടെ അധിപനായി വിഭീഷണന്‍ വാഴുന്ന വിധത്തില്‍, വിഭീഷണനെ രാജാവായി വാഴിക്കാന്‍ ലക്ഷ്മണനോട് കല്‍പ്പിക്കുന്നു.ശ്രീരാമദേവന്‍റെ ആജ്ഞയെ ശിരസ്സാ വഹിച്ച് ലക്ഷ്മണന്‍ വിഭീഷണനെ ലങ്കേശനായി അഭിക്ഷേകം ചെയ്യുന്നു. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-7362074530074764223?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/7362074530074764223'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/7362074530074764223'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/28.html' title='അദ്ധ്യായം 28 - രാവണന്‍ വധിക്കപ്പെടുന്നു'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-8470781773443287545</id><published>2009-08-13T00:30:00.000+05:30</published><updated>2009-08-13T00:35:50.665+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 27 - ഇന്ദ്രജിത്ത് വധിക്കപ്പെടുന്നു</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ദിവ്യ ഔഷധത്തിന്‍റെ ഗന്ധമേറ്റ് ജീവന്‍ തിരിച്ച് കിട്ടിയ വാനരര്‍ ലങ്കയെ ആക്രമിക്കുന്നു.വാനരരെ എതിര്‍ക്കാന്‍ വരുന്ന രാക്ഷസ പ്രമുഖര്‍ വധിക്കപ്പെടുന്നു..&lt;br /&gt;യൂപാക്ഷന്‍, ശോണിതാക്ഷന്‍, കുംഭന്‍, നികുംഭന്‍, മകരാക്ഷന്‍..&lt;br /&gt;ഇങ്ങനെയുള്ള വമ്പന്‍മാരെല്ലാം വധിക്കപ്പെട്ടു!!&lt;br /&gt;അങ്ങനെ ഒടുവില്‍ രാവണന്‍ തന്നെ യുദ്ധത്തിനു ഇറങ്ങാന്‍ തീരുമാനിക്കുന്നു.എന്നാല്‍ ഇന്ദ്രജിത്ത് രാവണനെ തടയുകയും, ശത്രുക്കളെ താന്‍ വധിക്കാം എന്ന് വാക്ക് കൊടുക്കുകയും ചെയ്യുന്നു.&lt;br /&gt;വീരനും, അതേ പോലെ അപകടകാരിയുമായ ഇന്ദ്രജിത്ത് യുദ്ധത്തിനു പുറപ്പെടുന്നു.&lt;br /&gt;&lt;br /&gt;ഇന്ദ്രജിത്തിനു മറഞ്ഞിരുന്ന് യുദ്ധം ചെയ്യാന്‍ വിരുത് ഏറെയാണ്, രണ്ട് പ്രാവശ്യം അവനതു തെളിയിക്കുകയും ചെയ്തതാണ്.അതിനാല്‍ തന്നെ ബ്രഹ്മാസ്ത്ര പ്രയോഗത്തിലൂടെ അവനെ വകവരുത്തരുതോ എന്ന് ലക്ഷ്മണന്‍ ശ്രീരാമദേവനോട് ചോദിച്ചു.&lt;br /&gt;അങ്ങനെ ഭഗവാന്‍ ഇന്ദ്രജിത്തിനെ വധിക്കാത്തതിനു ഒരു കാരണമുണ്ട്.&lt;br /&gt;അത് എന്താണെന്ന് അറിയേണ്ടേ?&lt;br /&gt;ദേവന്‍റെ വാക്കുകള്‍ ശ്രദ്ധിക്കു:&lt;br /&gt;&lt;br /&gt;"ആയോധനത്തിങ്കലോടുന്നവരോടു-&lt;br /&gt;മായുധം പോയവരോടും വിശേഷിച്ചു&lt;br /&gt;നേരേ വരാതവരോടും, ഭയം പൂണ്ടു&lt;br /&gt;പാദാന്തികേ വന്നു വീഴുന്നവരോടും&lt;br /&gt;പൈതാമഹാസ്ത്രം പ്രയോഗിക്കരുതെടോ!"&lt;br /&gt;&lt;br /&gt;ഇങ്ങനെ ലക്ഷ്മണനെ ബോധിപ്പിച്ചതിനു ശേഷം ശ്രീരാമദേവന്‍ ഇന്ദ്രജിത്തിനെ എതിര്‍ക്കാന്‍ തയ്യാറായി.അത് കണ്ട ഇന്ദ്രജിത്ത്, തന്‍റെ മായാശക്തി കൊണ്ട് ഒരു സീതയെ സൃഷ്ടിക്കുകയും, പശ്ചിമ കവാടത്തില്‍ എത്തി, വാനരരുടെ മുമ്പില്‍ വച്ച് ആ സീതയെ വധിക്കുകയും ചെയ്യുന്നു.&lt;br /&gt;ഈ രംഗം കണ്ട് മാരുതി ഞെട്ടിപ്പോയി!!&lt;br /&gt;ഈശ്വരാ..&lt;br /&gt;എന്താ ഈ കണ്ടത്??&lt;br /&gt;സാക്ഷാല്‍ സീതാദേവി വധിക്കപ്പെട്ടെന്നോ??&lt;br /&gt;ഹനുമാന്‍ സ്വാമിയില്‍ നിന്ന് ഈ വിവരം അറിഞ്ഞ് രാമലക്ഷ്മണന്‍മാരും, മറ്റുള്ളവരും വിഷമിക്കുന്നു.എന്നാല്‍ ഈ വിവരം അറിഞ്ഞ വിഭീഷണന്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..&lt;br /&gt;ഇത് ഇന്ദ്രജിത്തിന്‍റെ മായാവൈഭവമാണ്..&lt;br /&gt;സാക്ഷാല്‍ സീതാദേവിയെ ഒന്നും ചെയ്യാന്‍ അവനു സാധിക്കുകയില്ല..&lt;br /&gt;നികുംഭിലയില്‍ ചെന്നു ഹോമം ചെയ്യാന്‍ ഇന്ദ്രജിത്ത് കണ്ടെത്തിയ വഴിയാണിത്..&lt;br /&gt;ആ ഹോമം മുടക്കണം, എങ്കിലേ അവനെ വധിക്കാന്‍ സാധിക്കു..&lt;br /&gt;വിഭീഷണ വാക്കുകള്‍ കേട്ട്, ഭഗവാന്‍റെ അനുഗ്രഹം വാങ്ങി, വാനരസേനയോടെ ഒപ്പം ഇന്ദ്രജിത്തിനെ വധിക്കാന്‍ ലക്ഷ്മണന്‍ യാത്രയാകുന്നു.&lt;br /&gt;&lt;br /&gt;നികുംഭില..&lt;br /&gt;ഹോമസ്ഥലത്തെത്തുന്ന കപികള്‍ ഇന്ദ്രജിത്തിന്‍റെ ഹോമം മുടക്കുന്നു.കോപത്തോടെ ഇന്ദ്രജിത്ത് യുദ്ധത്തിനു തയ്യാറാവുന്നു.ഇതാണ്‌ ഇന്ദ്രജിത്തിനെ വധിക്കാന്‍ പറ്റിയ സമയം എന്ന വിഭീഷണ വാക്കുകള്‍ മാനിച്ച് ലക്ഷ്മണന്‍ അവനുമായി യുദ്ധം ചെയ്യുന്നു..&lt;br /&gt;അതിഘോരയുദ്ധം!!&lt;br /&gt;അവസാനം വാസവദൈവതമസ്ത്രം പ്രയോഗിച്ച് ലക്ഷ്മണന്‍ ഇന്ദ്രജിത്തിനെ വധിച്ചു!!&lt;br /&gt;വിവരമറിഞ്ഞ് രാവണന്‍ തളര്‍ന്നു പോയി..&lt;br /&gt;സാക്ഷാല്‍ ഇന്ദ്രനെ ജയിച്ച മേഘനാദന്‍ വധിക്കപ്പെട്ടത്രേ!!&lt;br /&gt;ദുഃഖിതനായ രാവണന്‍ ഗുരുവായ ശുക്രനിയോഗത്താല്‍ ഒരു ഗുഹയില്‍ ഇരുന്ന് ഒരു ഹോമം നടത്താന്‍ തയ്യാറാകുന്നു.&lt;br /&gt;&lt;br /&gt;ഹോമസ്ഥലത്ത് നിന്നും ഉയര്‍ന്ന പുക കണ്ട് വിഭീഷണന്‍ പറഞ്ഞു..&lt;br /&gt;രാവണന്‍ ഹോമം തുടങ്ങി..&lt;br /&gt;ഹോമസ്ഥലത്ത് നിന്നും ലഭിക്കുന്ന ബാണതുണീരചാപാശ്വരഥാദികളാല്‍ യുദ്ധത്തിനു വരുന്ന രാവണനെ വധിക്കാന്‍ സാധ്യമല്ല..&lt;br /&gt;അതിനാല്‍ ഹോമം മുടക്കണം..&lt;br /&gt;അത് കേട്ട് അംഗദന്‍റെ നേതൃത്വത്തില്‍ വാനരന്‍മാര്‍ ഹോമം മുടക്കാന്‍ ശ്രമിക്കുന്നു.വാനരശല്യം സഹിക്കവയ്യാതെയുള്ള മണ്ഡോദരിയുടെ കരച്ചില്‍ കേട്ട് ഹോമം നിര്‍ത്തി രാവണന്‍ യുദ്ധത്തിനു തയ്യാറാവുന്നു. രാവണന്‍റെ ഹോമം മുടക്കിയ വാനരര്‍ തിരികെ ശ്രീരാമസന്നിധിയില്‍ എത്തുന്നു.&lt;br /&gt;&lt;br /&gt;യുദ്ധത്തിനു പുറപ്പെടാന്‍ തയ്യാറായ രാവണനോട് മണ്ഡോദരി പറഞ്ഞു..&lt;br /&gt;നമുക്ക് ഭഗവാനോട് മാപ്പ് ചോദിക്കാം..&lt;br /&gt;സീതാദേവിയെ തിരികെ ഏല്‍പ്പിക്കാം..&lt;br /&gt;എന്നിട്ട് വനത്തില്‍ പോയി തപസ്സിരിക്കാം..&lt;br /&gt;തന്‍റെ ഭാര്യയുടെ ഈ വാക്കുകള്‍ക്ക് രാവണന്‍റെ മറുപടി കേള്‍ക്കേണ്ടേ..&lt;br /&gt;&lt;br /&gt;"പുത്രമിത്രമാത്യസോദരന്മാരെയും&lt;br /&gt;മൃത്യവരുത്തി ഞാനേകനായ് കാനനേ&lt;br /&gt;ജീവിച്ചിരിക്കുന്നതും ഭംഗിയില്ലടോ&lt;br /&gt;ഭാവിച്ച വണ്ണം ഭവിക്കയിക്കൊന്നുമേ&lt;br /&gt;രാഘവ്‌ തന്നോടെതിര്‍ത്തു യുദ്ധം ചെയ്തു&lt;br /&gt;വൈകുണ്ഠരാജ്യം അനുഭവിച്ചീടുവിന്‍"&lt;br /&gt;&lt;br /&gt;രാവണന്‍ യുദ്ധത്തിനു തയ്യാറായി..&lt;br /&gt;ഇനി രാമരാവണയുദ്ധം!!&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-8470781773443287545?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/8470781773443287545'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/8470781773443287545'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/27.html' title='അദ്ധ്യായം 27 - ഇന്ദ്രജിത്ത് വധിക്കപ്പെടുന്നു'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-6220285787624344820</id><published>2009-08-12T06:00:00.000+05:30</published><updated>2009-08-12T06:00:00.170+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 26 - മാരുതി കൈലാസത്തിലേക്ക്</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ഇന്ദ്രജിത്തിന്‍റെ ബ്രഹ്മാസ്ത്ര പ്രയോഗത്തിലൂടെ ചോരക്കളമായ ആ പ്രദേശത്തിലൂടെ നടന്ന മാരുതി, വിഭീഷണനെ കാണുകയും, അവര്‍ ഇരുവരും ചേര്‍ന്ന് ആരെങ്കിലും ജീവനോടെ അവശേഷിക്കുന്നുണ്ടോയെന്ന് തിരയുകയും ചെയ്യുന്നു..&lt;br /&gt;&lt;br /&gt;വാനരന്‍മാരുടെ ഇടയില്‍ ഹനുമാന്‍ സ്വാമിയെ കൂടാതെ ചിരഞ്ജീവി ആയിരിക്കാനുള്ള വരം ലഭിച്ച ഒരാള്‍ കൂടിയുണ്ട്..&lt;br /&gt;ബുദ്ധിമാനായ ജാംബവാന്‍!!&lt;br /&gt;വിഭീഷണന്‍ അദ്ദേഹത്തെ കണ്ടെത്തുന്നു.വിഭീഷണന്‍റെ സ്വരം മനസിലാക്കി ആളെ തിരിച്ചറിഞ്ഞ ജാംബവാന്‍, ചോര മൂടിയ കാരണം തനിക്ക് കണ്ണ്‌ തുറക്കാന്‍ പാടാണെന്നും, മരിച്ച് വീണവരുടെ ഇടയില്‍ മാരുതി ജീവനോടുണ്ടോന്നും അന്വേഷിക്കുന്നു.&lt;br /&gt;ശ്രീരാമദേവനെയും,സുഗ്രീവനെയും കുറിച്ചൊന്നും തിരക്കാതെ മാരുതിയെ തിരക്കിയതെന്തേ എന്ന വിഭീഷണന്‍റെ ചോദ്യത്തിനു ജാംബവാന്‍ ഇങ്ങനെ മറുപടി പറഞ്ഞു:&lt;br /&gt;&lt;br /&gt;"എങ്കിലോ കേള്‍ക്ക നീ മാരുതിയുണ്ടെങ്കില്‍&lt;br /&gt;സങ്കടമില്ല മറ്റാര്‍ക്കുമറിഞ്ഞാലും&lt;br /&gt;മാരുതപുത്രന്‍ മരിച്ചിതെന്നാകില്‍&lt;br /&gt;മറ്റാരുമില്ലൊക്കെ മരിച്ചതിനൊക്കുമേ"&lt;br /&gt;&lt;br /&gt;അതേ, മാരുതിക്ക് മാത്രമേ ഇനി എല്ലാവരെയും രക്ഷിക്കാന്‍ കഴിയു!!&lt;br /&gt;ജാംബവാന്‍റെ വാക്ക് കേട്ട് മുന്നില്‍ വന്ന ഹനുമാന്‍ സ്വാമിയോട്, ഹിമവാന്‍ കടന്ന് കൈലാസത്തില്‍ പോകണമെന്ന് ആ വൃദ്ധ വാനരന്‍ ഉപദേശിക്കുന്നു.&lt;br /&gt;അവിടെ ഋഷഭാദ്രി എന്നൊരു പര്‍വ്വതമുണ്ട്..&lt;br /&gt;അതില്‍ നാലു ദിവ്യ ഔഷധങ്ങള്‍ നില്‍പ്പുണ്ട്..&lt;br /&gt;വിശല്യകരണി, സന്താനകരണി, സുവര്‍ണ്ണകരണി, മൃതസഞ്ജീവനി.&lt;br /&gt;ഇതില്‍ നാലാമത്തെ ഔഷധമായ മൃതസഞ്ജീവനി കൊണ്ട് വന്നാല്‍ എല്ലാവരെയും ജീവിപ്പിക്കാം.&lt;br /&gt;മാരുതി കൈലാസത്തിലേക്ക് യാത്രയാകുന്നു..&lt;br /&gt;&lt;br /&gt;ചാരന്‍മാരില്‍ നിന്നും ഈ വാര്‍ത്ത അറിഞ്ഞ രാവണന്‍ ഞെട്ടിപോയി!!&lt;br /&gt;പോയിരിക്കുന്നത് ആരാ??&lt;br /&gt;സാക്ഷാല്‍ ഹനുമാന്‍ സ്വാമി!!&lt;br /&gt;ദിവ്യ ഔഷധവുമായി തിരിച്ച് വരും എന്നത് ഉറപ്പ്.&lt;br /&gt;തടയണം, തടഞ്ഞേ പറ്റു..&lt;br /&gt;അതിനു രാവണന്‍ കാലനേമിയെ സമീപിക്കുന്നു.ആദ്യം കാലനേമി രാവണനെ ഉപദേശിക്കാന്‍ ശ്രമിച്ചെങ്കിലും, രാവണന്‍ വധിക്കും എന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ശ്രീരാമദാസന്‍റെ വഴി മുടക്കാന്‍ തയ്യാറാവുന്നു.&lt;br /&gt;&lt;br /&gt;യാത്രാ വേളയിലാണ്‌ ഹനുമാന്‍ സ്വാമി ആ ആശ്രമം കാണുന്നത്..&lt;br /&gt;അത് കാലനേമിയുടെ മായയാണെന്ന് മനസിലാക്കാതെ, മുനി വേഷത്തില്‍ ഇരിക്കുന്ന ആ രാക്ഷസന്‍റെ മുന്നില്‍ മാരുതി ചെല്ലുകയും, ദിവ്യ ഔഷധം വേഗത്തില്‍ കൈക്കലാക്കാന്‍ ഒരു മന്ത്രം ഉപദേശിക്കാം എന്നും, അതിനായി മുഖം കഴുകി, ദാഹം മാറ്റി വരാന്‍ കാലനേമി ഹനുമാന്‍ സ്വാമിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു.&lt;br /&gt;മുഖം കഴുകാന്‍ തടാകകരയിലെത്തിയ മാരുതിയെ ഒരു ഭയങ്കര മകരി ഭക്ഷിക്കാന്‍ ശ്രമിക്കുന്നു.&lt;br /&gt;മകരി വാ തുറന്നു..&lt;br /&gt;ഹനുമാന്‍ സ്വാമി തന്‍റെ കൈകളാല്‍ ആ വാ പിളര്‍ന്നു..&lt;br /&gt;അതോടു കൂടി മകരിയുടെ സ്ഥാനത്ത് ഒരു അപ്സരസ്സ് പ്രത്യക്ഷപ്പെടുകയും, മാരുതി കണ്ട മുനി കാലനേമി എന്ന രാക്ഷസനാണെന്ന് ബോധിപ്പിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;മാരുതി ആശ്രമത്തില്‍ തിരിച്ചെത്തി..&lt;br /&gt;മുനിയായിരിക്കുന്ന കാലനേമി പറഞ്ഞു:&lt;br /&gt;"ദക്ഷിണ തന്നോളു, നോം മന്ത്രോപദേശം തരാം"&lt;br /&gt;ഒരു ഒറ്റയടി..&lt;br /&gt;മാരുതിയുടെ ദക്ഷിണ..&lt;br /&gt;കാലനേമിയെ കാലന്‍ കൊണ്ട് പോയി!!&lt;br /&gt;ഹനുമാന്‍ സ്വാമി തന്‍റെ യാത്ര തുടര്‍ന്നു.&lt;br /&gt;&lt;br /&gt;ലക്ഷ്യ സ്ഥാനത്ത് എത്തിയ വായുപുത്രന്‍, നാലു ഔഷധത്തില്‍ മൃതസഞ്ജീവനി ഏതെന്ന് മനസിലാകാത്തതിനാല്‍, ആ പര്‍വ്വതത്തോട് കൂടി ഉയര്‍ത്തി യുദ്ധഭൂമിയില്‍ എത്തുന്നു.ആ ഔഷധത്തിന്‍റെ ഗന്ധമേറ്റ് എല്ലാവരുടെയും ജീവന്‍ തിരിച്ച് ലഭിക്കുന്നു.മൃതസഞ്ജീവനി അവിടെയുള്ളടത്തോളം കാലം രാവണവധം അസാദ്ധ്യമായതിനാല്‍, ഹനുമാന്‍ സ്വാമി പര്‍വ്വതത്തെ കൈലാസത്തില്‍ തിരികെ കൊണ്ട് വയ്ക്കുന്നു.&lt;br /&gt;&lt;br /&gt;വാനരരുടെ എല്ലാം ജീവന്‍ തിരിച്ച് ലഭിച്ചു..&lt;br /&gt;എന്നാല്‍ മരണമടഞ്ഞ രാക്ഷസരുടെ ശരീരം, രാവണനിയോഗത്താല്‍ കടലില്‍ തള്ളിയതിനാല്‍ അവരുടെ ജീവന്‍ തിരിച്ച് ലഭിച്ചില്ല.അവിടെയും രാവണനു തെറ്റി..&lt;br /&gt;വിനാശകാലേ വിപരീത ബുദ്ധി!!&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-6220285787624344820?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/6220285787624344820'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/6220285787624344820'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/26.html' title='അദ്ധ്യായം 26 - മാരുതി കൈലാസത്തിലേക്ക്'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-4766721876937811609</id><published>2009-08-11T06:00:00.001+05:30</published><updated>2009-08-11T06:00:00.146+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 25 - കുംഭകര്‍ണ്ണന്‍ വധിക്കപ്പെടുന്നു</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ലങ്കയിലുള്ള മഹാന്‍മാരായ രാക്ഷസര്‍ കാലപുരിക്ക് യാത്രയായി എന്നറിഞ്ഞ രാവണന്‍, നേരിട്ട് യുദ്ധക്കളത്തിലേക്ക് പോകാന്‍ തീരുമാനിക്കുന്നു.രാവണനൊപ്പം ലങ്കയിലെ എല്ലാ മഹാരഥരന്മാരും പുറപ്പെടുന്നു.ഒരോ വീരന്‍മാരും ആരാണെന്ന് വിഭീക്ഷണന്‍ ശ്രീരാമദേവനു ചൊല്ലിക്കൊടുക്കുന്നു.&lt;br /&gt;&lt;br /&gt;ശത്രുക്കള്‍ ലങ്കയില്‍ പ്രവേശിക്കാതിരിക്കാന്‍ കാവല്‍ നില്‍ക്കണം എന്ന് ആജ്ഞാപിച്ച ശേഷം, യുദ്ധമുഖത്തേക്ക് സേനയുമായി രാവണന്‍ പുറപ്പെടുന്നു.അത് കണ്ട് ലക്ഷ്മണ കുമാരന്‍ ശ്രീരാമദേവനോട് പറഞ്ഞു:&lt;br /&gt;&lt;br /&gt;"വമ്പനായുള്ളോരിവനോട് പോരിനു&lt;br /&gt;മുമ്പിലടിയനനുഗ്രഹം നല്‍കണം"&lt;br /&gt;&lt;br /&gt;രാക്ഷസര്‍ ചതി പ്രയോഗത്തിനു മുമ്പിലാണ്‌ എന്ന ഉപദേശത്തോട് കൂടി ഭഗവാന്‍ ലക്ഷ്മണനെ അനുഗ്രഹിച്ചു യുദ്ധത്തിനു അയക്കുന്നു.&lt;br /&gt;&lt;br /&gt;യുദ്ധമുഖത്ത് എത്തിയ ദശമുഖനു ആദ്യം നേരിടേണ്ടി വന്നതു മാരുതിയെ ആയിരുന്നു.അക്ഷകുമാരനെ കൊന്നതു താനാണെന്ന് സൂചിപ്പിച്ച ഹനുമാന്‍ സ്വാമി, രാവണനെ ആഞ്ഞ് അടിക്കുന്നു..&lt;br /&gt;രാവണന്‍റെ കണ്ണില്‍ ഇരുട്ട് കയറി!!&lt;br /&gt;ബോധം വീണ്ടുകിട്ടിയപ്പോള്‍ രാവണന്‍ തിരിച്ചടിച്ചു.ആ സമയത്ത് നീലന്‍ രാവണന്‍റെ തലയിലുള്ള പത്ത് കിരീടത്തിലും മാറി മാറി ചവുട്ടി നൃത്തം തുടങ്ങി..&lt;br /&gt;നീലന്‍റെ നൃത്തത്തിനു നാരദന്‍റെ പാട്ട് അകമ്പടി!!&lt;br /&gt;യുദ്ധത്തിനിടയില്‍ പാട്ടും കൂത്തും..&lt;br /&gt;അതും രാവണന്‍റെ തലയില്‍..&lt;br /&gt;ആഹാ, അടിപൊളി!!&lt;br /&gt;&lt;br /&gt;ലക്ഷ്മണകുമാരന്‍ രാവണനുമായി യുദ്ധം തുടങ്ങി.രാവണന്‍റെ വില്ല്‌ വരെ മുറിച്ച് കൊണ്ടായിരുന്നു കുമാരന്‍റെ ശരവര്‍ഷം.അവസാനം ഗത്യന്തരമില്ലാതെ മയന്‍ കൊടുത്ത വേല്‍, രാവണന്‍ കുമാരനു നേരെ പ്രയോഗിക്കുകയും, ആ വേല്‍ ഏറ്റ് കുമാരന്‍ യുദ്ധഭൂമിയില്‍ വീഴുകയും ചെയ്യുന്നു..&lt;br /&gt;ബോധം മറഞ്ഞ് താഴെ വീണ കുമാരന്‍റെ ശരീരം ഉയര്‍ത്താനുള്ള രാവണന്‍റെ ശ്രമങ്ങള്‍ പരാജയപ്പെടുന്നു.അപ്പോഴാണ്‌ ആരോ പുറകില്‍ നിന്ന് തോണ്ടി വിളിക്കുന്ന പോലെ രാവണനു തോന്നിയത്, തിരിഞ്ഞ് നോക്കി..&lt;br /&gt;ഹനുമാന്‍ സ്വാമി!!&lt;br /&gt;എന്തേ??&lt;br /&gt;മറുപടിയില്ല, പകരം മാരുതി കൈ ഉയര്‍ത്തി രാവണന്‍റെ തലയില്‍ ഒരു അടി..&lt;br /&gt;അത് മതി..&lt;br /&gt;രാവണന്‍ രക്തം ശര്‍ദ്ദിച്ച് യുദ്ധഭൂമിയില്‍ വീണു!!&lt;br /&gt;അപ്പോള്‍ തന്നെ, ബോധരഹിതനായി കിടക്കുന്ന ലക്ഷ്മണകുമാരനെ മാരുതി ശ്രീരാമസന്നിധിയിലെത്തിച്ചു.അനുജന്‍റെ അവസ്ഥകണ്ട് കോപിഷ്ടനായ രാമദേവന്‍, മാരുതിയുടെ കണ്ഠത്തില്‍ ഇരുന്ന് രാവണനുമായി യുദ്ധം ചെയ്യുകയും, അമ്പേ പരാജയപ്പെടുത്തുകയും ചെയ്യുന്നു...&lt;br /&gt;ആയുധങ്ങള്‍ നഷ്ടപ്പെട്ടവനെ യുദ്ധേ കൊല്ലുന്നത് ശരിയല്ലാത്തതിനാല്‍, തിരിച്ച് ലങ്കയില്‍ പോയി ആയുധധാരിയായി വരാന്‍ രാമദേവന്‍ രാവണനോട് പറഞ്ഞു..&lt;br /&gt;രാവണന്‍ പേടിച്ച് പോയി..&lt;br /&gt;ഭഗവാന്‍റെ അമ്പ് പിന്തുടരുന്നുണ്ടോ എന്ന് തിരിഞ്ഞ് നോക്കി നോക്കി, ആ ഭീരു ലങ്കയിലേക്ക് ഓടി പോകുന്നു.&lt;br /&gt;&lt;br /&gt;ആറുമാസം ഉറങ്ങുകയും, പിന്നെ ആറുമാസം ഉണര്‍ന്നിരിക്കുകയും ചെയ്യും..&lt;br /&gt;വലിയ ശരീരത്തിനു ഉടമ..&lt;br /&gt;രാവണ സഹോദരന്‍..&lt;br /&gt;ഇതാണ്‌ കുംഭകര്‍ണ്ണന്‍!!&lt;br /&gt;ആള്‌ ഇപ്പോള്‍ നല്ല ഉറക്കത്തിലാ, ഉറങ്ങി തുടങ്ങിയട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളുതാനും.എങ്കിലും കുംഭകര്‍ണ്ണനെ ഉണര്‍ത്താന്‍ രാവണന്‍ ഉത്തരവിടുന്നു.&lt;br /&gt;പ്രശ്നമാ..&lt;br /&gt;പെട്ടന്ന് ഉണരുന്ന പ്രകൃതമല്ല!!&lt;br /&gt;ആനയെ കൊണ്ട് ചിഹ്നം വിളിപ്പിച്ചു...&lt;br /&gt;ചെവിക്ക് സമീപം നൂറ്റൊന്ന് കതിന പൊട്ടിച്ചു..&lt;br /&gt;എവിടെ??&lt;br /&gt;ഒരു അനക്കവുമില്ല!!&lt;br /&gt;അവസാനം കുംഭം കണക്കെ രക്തവും, മദ്യവും ഒരുക്കുകയും, ആ ഗന്ധം ഏറ്റ് കുംഭകര്‍ണ്ണന്‍ എഴുന്നേല്‍ക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;ആഹാര ശേഷം രാവണനെ കണ്ട് സീതാദേവിയെ തിരികെ കൊടുക്കാന്‍ ഒരിക്കല്‍ കൂടി ഉപദേശിച്ചെങ്കിലും, ആ ഉപദേശം വെള്ളത്തില്‍ വരച്ച വര പോലെയാണെന്ന് ബോധ്യമായപ്പോള്‍ യുദ്ധമുഖത്തേക്ക് യാത്രയായി..&lt;br /&gt;കുംഭകര്‍ണ്ണന്‍റെ വരവ് കണ്ട വിഭീഷണന്‍, അദ്ദേഹത്തെ വണങ്ങുകയും തന്‍റെ നിസ്സഹായ അവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.വിഭീഷണനെ അനുഗ്രഹിച്ചിട്ട് കുംഭകര്‍ണ്ണന്‍ യുദ്ധത്തിനു തയ്യാറാകുന്നു..&lt;br /&gt;യുദ്ധം തുടങ്ങി..&lt;br /&gt;തന്നെ എതിര്‍ത്ത സുഗ്രീവനെ ശൂലം വച്ച് കുത്തി ബോധം കെടുത്തിയ ശേഷം, തൂക്കിയെടുത്ത് കൊണ്ട് ആ രാക്ഷസന്‍ ലങ്കയിലേക്ക് യാത്രയായി..&lt;br /&gt;&lt;br /&gt;ലങ്കയില്‍ സുഗ്രീവനുമായി ചെന്ന കുംഭകര്‍ണ്ണനെ എല്ലാവരും സ്വീകരിക്കുന്നു..&lt;br /&gt;പനനീരും കളഭവും വച്ച് അഭിക്ഷേകം ചെയ്യുന്നു..&lt;br /&gt;ആ സുഗന്ധം ഏറ്റ സുഗ്രീവനു ബോധം തിരിച്ച് കിട്ടി.&lt;br /&gt;ഒരു നിമിഷം..&lt;br /&gt;കുംഭകര്‍ണ്ണന്‍റെ മൂക്കും ചെവിയും കടിച്ച് പറിച്ചിട്ട് സുഗ്രീവന്‍ തിരിച്ച് ഒരു ഒറ്റ ഓട്ടം!!&lt;br /&gt;ദേ, പോയി..&lt;br /&gt;ദേഷ്യം വന്ന കുംഭകര്‍ണ്ണന്‍ വീണ്ടും യുദ്ധമുഖത്തേക്ക്..&lt;br /&gt;&lt;br /&gt;ഈക്കുറി തന്നെ എതിര്‍ക്കാന്‍ വന്ന ലക്ഷ്മണനെ ഉപേക്ഷിച്ച് സാക്ഷാല്‍ ശ്രീരാമചന്ദ്രനു നേരെയായി കുംഭകര്‍ണ്ണന്‍റെ ആക്രമണം..&lt;br /&gt;ആ യുദ്ധമദ്ധ്യേ, ഭഗവാന്‍ കുംഭകര്‍ണ്ണനെ വധിച്ചു!!&lt;br /&gt;നാരദന്‍ അടക്കമുള്ളവര്‍ ഭഗവാനെ സ്തുതി ചെയ്യുന്നു.ആ മരണവാര്‍ത്തയറിഞ്ഞ് അതികായന്‍ യുദ്ധത്തിനു വന്നെങ്കിലും, അവന്‍റെ ഗതിയും മറ്റൊന്നായിരുന്നില്ല..&lt;br /&gt;അതികായനും കൊല്ലപ്പെട്ടു!!&lt;br /&gt;ഈ വാര്‍ത്ത അറിഞ്ഞു ഞെട്ടിയ രാവണനെ ആശ്വസിപ്പിച്ച് യുദ്ധത്തിനു വന്ന ഇന്ദ്രജിത്ത്, മറഞ്ഞിരുന്ന് ബ്രഹ്മാസ്ത്രം എയ്ത് എല്ലാരെയും വീഴ്ത്തുന്നു..&lt;br /&gt;യുദ്ധഭൂമി ചോരക്കളമായി!!&lt;br /&gt;രാമലക്ഷ്മണന്‍മാരടക്കം എല്ലാവരും ചോരയില്‍ കുതിര്‍ന്ന് വീണു!!&lt;br /&gt;ദേവന്‍മാരും മുനിമാരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി വിറച്ചു!!&lt;br /&gt;വിജയശ്രീലാളിതനായി ഇന്ദ്രജിത്ത് ലങ്കയില്‍ തിരിച്ച് പ്രവേശിച്ചു.&lt;br /&gt;&lt;br /&gt;എന്നാല്‍ ആ ചോരക്കളത്തില്‍ എല്ലാവരും മരിച്ചിരുന്നില്ല..&lt;br /&gt;കണ്ടില്ലേ, ഒരാള്‍ എഴുന്നേല്‍ക്കുന്നത്..&lt;br /&gt;അത് ആരെന്ന് മനസിലായോ??&lt;br /&gt;മറ്റാരുമല്ല..&lt;br /&gt;ശ്രീരാമഭക്തിയുടെ മൂര്‍ത്തിരൂപം..&lt;br /&gt;ചിരഞ്ജീവിയായിരിക്കും എന്ന് വരം ലഭിച്ച വാനരന്‍..&lt;br /&gt;അതേ..&lt;br /&gt;സാക്ഷാല്‍ ഹനുമാന്‍സ്വാമി!!&lt;br /&gt;ഇനി പേടിക്കേണ്ടാ..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-4766721876937811609?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/4766721876937811609'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/4766721876937811609'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/25.html' title='അദ്ധ്യായം 25 - കുംഭകര്‍ണ്ണന്‍ വധിക്കപ്പെടുന്നു'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-6457025868962975192</id><published>2009-08-10T06:00:00.000+05:30</published><updated>2009-08-10T06:00:00.700+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 24 - യുദ്ധം ആരംഭിക്കുന്നു</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ശുദ്ധനായ ഒരു ബ്രാഹ്മണന്‍..&lt;br /&gt;അദ്ദേഹത്തിന്‍റെ വീട്ടില്‍ വന്ന അഗസ്ത്യമുനി ആഹാരം കഴിക്കാന്‍ തയ്യാറാവുന്നു.ഭക്ഷണത്തിനു മുമ്പുള്ള സ്നാനത്തിനു അഗസ്ത്യമുനി യാത്രയായ സമയത്ത്, വജ്രദംഷ്ടന്‍ എന്ന രാക്ഷസന്‍ അഗസ്ത്യമുനിയുടെ വേഷത്തില്‍ വരികയും ആഹാരത്തിനു മാംസം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.&lt;br /&gt;പാവം ബ്രാഹ്മണന്‍!!&lt;br /&gt;രാക്ഷസന്‍റെ ചതി മനസിലാക്കാതെ സാക്ഷാല്‍ അഗസ്ത്യമുനിക്ക് മാംസം വിളമ്പി.മുനി കോപിക്കുകയും, ആ ബ്രാഹ്മണനെ രാക്ഷസനായി തീരട്ടേ എന്ന് ശപിക്കുകയും ചെയ്തു.അങ്ങനെയുള്ള രാക്ഷസ ജന്മമാണ്‌ ശുകന്‍.&lt;br /&gt;സത്യം മനസിലാക്കി മുനി ഒരു ശാപമോക്ഷവും കൊടുത്തു..&lt;br /&gt;രാവണദൂതുമായി ശ്രീരാമനെ സമീപിച്ചതിനു ശേഷം, ഭഗവാന്‍റെ മറുപടി രാവണനെ അറിയിക്കുമ്പോള്‍ മോക്ഷം ലഭിക്കും!!&lt;br /&gt;അതിനു സമയമായി..&lt;br /&gt;സേതുബന്ധനത്തിനു ശേഷം രാമദേവന്‍ മോചിപ്പിച്ച ശുകന്‍ രാവണനോട് കാര്യങ്ങള്‍ സൂചിപ്പിച്ച് തന്‍റെ ഗൃഹത്തിലേക്ക് മടങ്ങുന്നു.&lt;br /&gt;&lt;br /&gt;അതിനു ശേഷം രാവണമാതാവായ കൈകസിയുടെ അച്ഛന്‍റെ ഉപദേശവും വക വയ്ക്കാതെ രാവണന്‍ യുദ്ധത്തിനു തയ്യാറാവുന്നു.അതിനു വേണ്ടി സൈന്യാധിപന്‍മാരുമായി സംസാരിച്ച് നില്‍ക്കുന്ന രാവണനെ കണ്ട് കോപിഷ്ടനായ ശ്രീരാമദേവന്‍, ദശമുഖന്‍റെ പത്ത് കിരീടങ്ങളും അമ്പെയ്തിടുന്നു.എന്നിട്ട് ലങ്ക വളയാന്‍ വാനരന്‍മാരോട് ആജ്ഞാപിക്കുന്നു..&lt;br /&gt;പൂര്‍വ്വ ഭാഗത്ത് നീലനും സേനയും..&lt;br /&gt;ദക്ഷിണ ഭാഗത്ത് അംഗദനും സേനയും..&lt;br /&gt;പശ്ചിമ ഭാഗത്ത് സാക്ഷാല്‍ ഹനുമാന്‍ സ്വാമി..&lt;br /&gt;ഉത്തര ഭാഗത്ത് ശ്രീരാമദേവനും ലക്ഷ്മണകുമാരനും സേനയും..&lt;br /&gt;അതേ, ലങ്ക പൂര്‍ണ്ണമായും വളയപ്പെട്ടിരിക്കുന്നു!!&lt;br /&gt;അന്നേ ദിവസം സൂര്യന്‍ അസ്തമിച്ചു.&lt;br /&gt;&lt;br /&gt;രാത്രിയില്‍ കപികളുടെ ഇടയില്‍ വന്ന രാക്ഷസ ചാരന്‍മാരെ കപികള്‍ കൊല്ലാതെ വിട്ടത് ഭഗവാന്‍റെ കാരുണ്യം കൊണ്ട് മാത്രമാണ്.ഭഗവാനെയും, കപികളെയും ഭയപ്പെടുത്താന്‍ കഴിയാത്ത രാവണന്‍ സീതാദേവിയെ പേടിപ്പിക്കാന്‍ തീരുമാനിക്കുന്നു..&lt;br /&gt;തന്‍റെ മായ കൊണ്ട് സൃഷ്ടിച്ച ശ്രീരാമദേവന്‍റെ മുറിച്ച് മാറ്റിയ നിലയിലുള്ള ശിരസ്സ് ദേവിയെ കാണിക്കുന്നു, അങ്ങനെ ഭഗവാന്‍ വധിക്കപ്പെട്ടെന്ന് സീതാദേവിയെ വിശ്വസിപ്പിക്കാനുള്ള രാവണന്‍റെ തന്ത്രം, പക്ഷേ സരമ തകര്‍ക്കുന്നു.&lt;br /&gt;രാമദേവന്‍റെ ശിരസ്സ് കണ്ട് വിഷമിച്ചിരുന്ന ദേവിയോട് സരമ ഇങ്ങനെ പറഞ്ഞു:&lt;br /&gt;&lt;br /&gt;"ഖേദമശേഷമകലെക്കളക നീ&lt;br /&gt;എല്ലാം ചതിയെന്നു തേറീടിതൊക്കവേ&lt;br /&gt;നല്ലവണ്ണം വരും നാലുനാളുള്ളിലി&lt;br /&gt;ങ്ങില്ലൊരു സംശയം കല്യാണദേവതേ!&lt;br /&gt;വല്ലഭന്‍ കൊല്ലും ദശാസ്യനെ നിര്‍ണ്ണയം"&lt;br /&gt;&lt;br /&gt;സീതാദേവിക്ക് സന്തോഷമായി!!&lt;br /&gt;&lt;br /&gt;പിറ്റേ ദിവസമായി..&lt;br /&gt;രാവണ സന്നിധിയിലേക്ക് അംഗദന്‍ വരുന്നു..&lt;br /&gt;ഒന്നുങ്കില്‍ ദേവിയെ തിരികെ തരുക, അല്ലേല്‍ ചാവാന്‍ തയ്യാറാകുക!!&lt;br /&gt;വെട്ടൊന്ന്, മുറി രണ്ട്!!&lt;br /&gt;അംഗദന്‍ പറഞ്ഞത് കേട്ട് രാവണന്‍ ഞെട്ടി, ബോധം തിരികെ കിട്ടിയപ്പോള്‍ അലറി പറഞ്ഞു:&lt;br /&gt;"കൊല്ലവനെ"&lt;br /&gt;എവിടെ??&lt;br /&gt;കൊല്ലാന്‍ വന്ന രാക്ഷസന്‍മാരെ തല്ലിക്കൊന്ന ശേഷം അംഗദന്‍ രാമസന്നിധിയില്‍ എത്തുകയും, സംഭവിച്ച കാര്യങ്ങള്‍ വിവരിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;യുദ്ധം തുടങ്ങി..&lt;br /&gt;അതിഭയങ്കര യുദ്ധം!!&lt;br /&gt;അതിനിടക്ക് അവിടെയെത്തിയ ഇന്ദ്രജിത്ത്, ആകാശത്തില്‍ മറഞ്ഞിരുന്നു നാഗാസ്ത്രം എയ്യുകയും, അങ്ങനെ എല്ലാവരും യുദ്ധഭൂമിയില്‍ നാഗബന്ധിതരായി വീഴുകയും ചെയ്യുന്നു.&lt;br /&gt;ഈശ്വരാ..&lt;br /&gt;ഇനി എന്ത് ചെയ്യും??&lt;br /&gt;മുനിമാരും ദേവന്‍മാരും ഇങ്ങനെ ഭയന്ന് നില്‍ക്കേ, നാഗങ്ങളുടെ ശത്രുവായ ഗരുഡന്‍ അവിടെയെത്തുകയും, എല്ലാവരെയും നാഗാസ്ത്രത്തില്‍ നിന്നു മോചിതരാക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;കപികളുടെ ഭാഗത്ത് നിന്നും പൂര്‍വാധികം ശക്തിയായി ആക്രമണം...&lt;br /&gt;എല്ലാവരെയും വധിക്കാനായി ധ്രൂമാക്ഷനെ രാവണന്‍ യുദ്ധഭൂമിയിലേക്ക് യാത്രയാക്കി.യുദ്ധഭൂമിയില്‍ വന്ന ധ്രൂമാക്ഷന്‍ നേരിട്ടത് ഹനുമാന്‍ സ്വാമിയോടെയായിരുന്നു..&lt;br /&gt;കഷ്ടം!!&lt;br /&gt;അവനു വേറെ ആരേയും കിട്ടിയില്ല!!&lt;br /&gt;കൂടുതല്‍ യുദ്ധം ചെയ്യേണ്ട ആവശ്യം വന്നില്ല..&lt;br /&gt;നിമിഷനേരത്തിനുള്ളില്‍ ധ്രൂമാക്ഷന്‍ സമാധിയായി!!&lt;br /&gt;അതൊരു തുടക്കമായിരുന്നു..&lt;br /&gt;അംഗദന്‍റെ കൈ കൊണ്ട് വജ്രദംഷ്ടനും, മാരുതിയുടെ കൈയ്യാല്‍ കമ്പനനും, നീലന്‍റെ കൈയ്യാല്‍ പ്രഹസ്തനും, എന്ന് വേണ്ടാ പേരുകേട്ട രാക്ഷസന്‍മാര്‍ യമപുരിക്ക് യാത്രയായി..&lt;br /&gt;എന്തായാലും ധ്രൂമാക്ഷന്‍ നല്ല രാശി ഉള്ളവനാ..&lt;br /&gt;കണ്ടില്ലേ??&lt;br /&gt;ലക്ഷം ലക്ഷം പിന്നാലേ!! &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-6457025868962975192?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/6457025868962975192'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/6457025868962975192'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/24.html' title='അദ്ധ്യായം 24 - യുദ്ധം ആരംഭിക്കുന്നു'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-204239843490235996</id><published>2009-08-09T06:00:00.000+05:30</published><updated>2009-08-09T06:00:00.954+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 23 - യുദ്ധകാണ്ഡം ആരംഭം</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;മാരുതിയുടെ വാക്കുകള്‍ കേട്ട് സന്തുഷ്ടനായ രാമദേവന്‍, കടല്‍ കടന്ന് ലങ്കയിലെത്തി രാവണനെ കൊല്ലുമെന്ന് ഉറപ്പിക്കുന്നു.അത് കേട്ട് സുഗ്രീവന്‍, താനും തന്‍റെ വാനരസേനയും ഈ ദൌത്യത്തിനു കൂടെയുണ്ടെന്ന കാര്യം ഉണര്‍ത്തിച്ചു.അതിന്‍ പ്രകാരം ഹനുമാന്‍ സ്വാമിയില്‍ നിന്നും ലങ്കാ വിവരണം അറിഞ്ഞ അവര്‍ യുദ്ധത്തിനു പോകാന്‍ തയ്യാറാകുന്നു..&lt;br /&gt;രാമദേവനെ തോളിലേറ്റി മാരുതിയും, ലക്ഷ്മണകുമാരനെ തോളിലേറ്റി അംഗദനും, കൂടെ സുഗ്രീവന്‍ അടക്കമുള്ള വാനരന്‍മാരും ലങ്ക അഭിമുഖമായി നടന്നു തുടങ്ങി.അങ്ങനെ അവര്‍ മഹേന്ദ്ര പര്‍വ്വതത്തിന്‍ അടുത്തെത്തി.ഇനി മുന്നില്‍ സമുദ്രമാണ്..&lt;br /&gt;നൂറ്‌ യോജനയോളമുള്ള മഹാസമുദ്രം..&lt;br /&gt;&lt;br /&gt;രാവണസഭ..&lt;br /&gt;രാവണനും മറ്റ് രാക്ഷസരും ഇവിടെ തലക്ക് കൈയ്യും കൊടുത്തിരിക്കുന്നു..&lt;br /&gt;എന്നാലും ആ മാരുതി എന്തോന്നാ ഇവിടെ കാട്ടി കൂട്ടിയത്??&lt;br /&gt;ഒരു ചെറിയ വാനരന്‍ എന്ന് കരുതി വാലേല്‍ തീ കൊളുത്തിയപ്പോള്‍, ലങ്ക മുഴുവന്‍ കത്തിച്ചിട്ട് പോയിരിക്കുന്നു!!&lt;br /&gt;ഛേ, ഒന്നും വേണ്ടായിരുന്നു!!&lt;br /&gt;രാക്ഷസന്‍മാര്‍ മുഖത്തോട് മുഖം നോക്കുന്നതല്ലാതെ ആരും ഒന്നും പറയുന്നില്ല.&lt;br /&gt;ഒടുവില്‍ ആധി കയറി രാവണന്‍ ചോദിച്ചു:&lt;br /&gt;"ഇനി എന്തോ ചെയ്യും?"&lt;br /&gt;അതിനു മറുപടിയായി രാക്ഷസര്‍ പറഞ്ഞു:&lt;br /&gt;"പ്രഭോ, ഞങ്ങളുണ്ട് കൂടെ, നമുക്ക് രാമനെ തോല്‍പ്പിക്കാം"&lt;br /&gt;നല്ല മറുപടി!!&lt;br /&gt;അവസാന നിമിഷം വരെ ആത്മവിശ്വാസം നല്ലതാ!!&lt;br /&gt;&lt;br /&gt;എന്നാല്‍ നീതിമാനായ കുംഭകര്‍ണ്ണന്‍ രാവണനെ ഉപദേശിക്കാന്‍ ശ്രമിക്കുന്നെങ്കിലും, രാവണപുത്രനായ ഇന്ദ്രജിത്ത് യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.അടുത്തത് വിഭീഷണന്‍റെ ഊഴമായിരുന്നു..&lt;br /&gt;രാമമാഹാത്മ്യത്തെ പറ്റിയുള്ള വിഭീഷണന്‍റെ വാക്കുകളില്‍ കോപിഷ്ടനായ രാവണന്‍, ലങ്കയില്‍ നിന്ന് പോയില്ലെങ്കില്‍ വിഭീഷണനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു.ആ ഭീഷണിയില്‍ ഭയന്ന്, വിഭീഷണനും നാല്‌ മന്ത്രിമാരും മഹേന്ദ്രപര്‍വ്വതത്തിന്‍റെ അവിടെ നില്‍ക്കുന്ന രാമ സന്നിധിയില്‍ വരികയും ശരണം ചോദിക്കുകയും ചെയ്യുന്നു.&lt;br /&gt;വന്നവര്‍ രാക്ഷസരായതിനാല്‍ ആദ്യം സുഗ്രീവന്‍ എതിര്‍ക്കുമെങ്കിലും, മാരുതിയുടെ വാക്ക് കേട്ട് ഭഗവാന്‍ വിഭീഷണനു ശരണം കൊടുക്കുകയും, വിഭീഷണനെ ലങ്കാധിപനായി അഭിക്ഷേകം ചെയ്യാന്‍ ലക്ഷ്മണനോട് കല്പിക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;അപ്പോഴാണ്‌ ശുകന്‍ വന്നത്..&lt;br /&gt;രാവണ ദൂതന്‍ വന്നത് രാമദേവനെ കാണാന്‍ ആയിരുന്നില്ല, സുഗ്രീവനെ കാണാനായിരുന്നു.കിഷ്കിന്ധയിലേക്ക് തിരികെ പോകുന്നതാണു നല്ലതെന്ന് സുഗ്രീവനെ അറിയിക്കാന്‍ രാവണന്‍ പറഞ്ഞ പ്രകാരം വന്ന ശുകനെ, രാമദേവന്‍ വിലക്കിയില്ലാരുന്നെങ്കില്‍ വാനരന്‍മാര്‍ തല്ലികൊന്നേനേ!!&lt;br /&gt;രാവണദൂതുമായി വന്ന ശുകനോട്, രാവണനെ അറിയിക്കാന്‍ സുഗ്രീവന്‍ ഇങ്ങനെ പറഞ്ഞു:&lt;br /&gt;&lt;br /&gt;"ചൊല്ലുള്ള ബാലിയെപ്പോലെ ഭവാനെയും&lt;br /&gt;കൊല്ലണമാശു സപുത്ര ബലാന്വിതം&lt;br /&gt;ശ്രീരാമപത്നിയെക്കട്ടു കൊണ്ടീടിന&lt;br /&gt;ചോരനെയും കൊന്ന് ജാനകി തന്നെയും&lt;br /&gt;കൊണ്ട് പോകേണമെനിക്കു കിഷ്ക്കിന്ധക്കു&lt;br /&gt;രണ്ടില്ലതിനെന്നു ചെന്നു ചൊല്ലീടു നീ"&lt;br /&gt;&lt;br /&gt;ഇനി ആര്‌ പറഞ്ഞാലും, രാമദേവനോടൊപ്പം രാവണവധം കഴിഞ്ഞ് സീതാദേവിയെ വീണ്ടെടുക്കും വരെ സുഗ്രീവന്‍ കാണും, തീര്‍ച്ച!!&lt;br /&gt;&lt;br /&gt;ഇത് കേട്ട് സംപ്രീതനായ ഭഗവാന്‍, ശുകനെ ബന്ധിക്കാനും താന്‍ പറയുന്ന വരെ രാവണസന്നിധിയിലേക്ക് തിരിച്ച് അയേക്കേണ്ടതില്ലന്നും വാനരരോട് പറയുന്നു.അതിന്‍ പ്രകാരം വാനരര്‍ ശുകനെ ബന്ധിക്കുന്നു.&lt;br /&gt;&lt;br /&gt;ഇതിനു ശേഷം സമുദ്രം കടക്കാനുള്ള ഉപായം ആരായാന്‍ സമുദ്രദേവനായ വരുണനെ പ്രാര്‍ത്ഥിക്കുന്നു.ദിവസങ്ങള്‍ കഴിഞ്ഞു..&lt;br /&gt;വരുണന്‍ പ്രത്യക്ഷപ്പെടുന്നില്ല!!&lt;br /&gt;ഭഗവാനു കോപം വരികയും സമുദ്രത്തെ ഇല്ലാതാക്കാന്‍ വില്ല്‌ കുലക്കുകയും ചെയ്യുന്നു.അത് കണ്ട് ഭയന്നു പോയ വരുണന്‍ പ്രത്യക്ഷപ്പെടുന്നു.ദേവനോട് ക്ഷമ ചോദിച്ച ശേഷം, കുലച്ച ബാണം ചിത്രദുമകുല്യദേശത്തിലെ ഉപദ്രവകാരികളായ നിശാചരരുടെ മേല്‍ പ്രയോഗിക്കാന്‍ അപേക്ഷിക്കുകയും, വിശ്വകര്‍മ്മാവിന്‍ മകനായ നളന്‍ എന്ന വാനരനെ മുന്നില്‍ നിര്‍ത്തി സമുദ്രത്തിനു കുറുകെ ബന്ധനം ഉണ്ടാക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;വരുണന്‍റെ വാക്കിന്‍ പ്രകാരം രാമേശ്വരത്ത് പരമേശ്വരനെ പ്രതിഷ്ഠിച്ച് പ്രാര്‍ത്ഥിച്ച ശേഷം സേതുബന്ധനം ആരംഭിക്കുന്നു...&lt;br /&gt;അങ്ങനെ അവസാനം ഭഗവാനും വാനരരും ലങ്കാതീരത്ത് എത്തുന്നു.ദേവന്‍ പറഞ്ഞ പ്രകാരം വാനരര്‍ ശുകനെ മോചിതനാക്കുകയും ശുകന്‍ വിവരങ്ങള്‍ ബോധിപ്പിക്കാന്‍ രാവണസന്നിധിയിലേക്ക് പോകുകയും ചെയ്യുന്നു. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-204239843490235996?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/204239843490235996'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/204239843490235996'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/23.html' title='അദ്ധ്യായം 23 - യുദ്ധകാണ്ഡം ആരംഭം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-2737489607268968251</id><published>2009-08-08T00:05:00.000+05:30</published><updated>2009-08-08T00:46:12.378+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 22 - ഹനുമാന്‍ രാമസന്നിധിയില്‍</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ദൂതുമായി വന്ന ഹനുമാന്‍ സ്വാമിയെ വധിക്കേണ്ടാ എന്നും, ഒരു അടയാളമുണ്ടാക്കി തിരിച്ചയച്ചാല്‍ മതിയെന്നും രാവണസഭയില്‍ തീരുമാനമായി.&lt;br /&gt;എന്ത് അടയാളം??&lt;br /&gt;വാനരന്‍മാര്‍ക്ക് വാലിലാണ്‌ ശൌര്യം.അതിനാല്‍ വാലില്‍ അടയാളമുണ്ടാക്കണം.അതിനു തുണി ചുറ്റി തീ കൊളുത്താം എന്ന് തീരുമാനമായി.അങ്ങനെ ലങ്കയിലൂടെ ഒരു പ്രദക്ഷിണം.കൂട്ടത്തില്‍ രാത്രിയില്‍ വന്ന കള്ളനാണെന്ന് എല്ലാരെയും ചെണ്ട കൊട്ടി അറിയിക്കുകയുമാകാം..&lt;br /&gt;കൊള്ളാം, നല്ല ആശയം!!&lt;br /&gt;അങ്ങനെ ഹനുമാന്‍സ്വാമിയുടെ വാലില്‍ തുണി ചുറ്റാനുള്ള ശ്രം തുടങ്ങി.തുണി ചുറ്റുന്ന അനുസരിച്ച് വാല്‌ വളരുന്നുവോ?&lt;br /&gt;ശരിയാ, വാല്‌ വലുതായി കൊണ്ട് ഇരിക്കുന്നു..&lt;br /&gt;തുണി ചുറ്റിയട്ടും, ചുറ്റിയട്ടും പൂര്‍ണ്ണമാകുന്നില്ല!!&lt;br /&gt;അവസാനം രാക്ഷസര്‍ അതു വരെ ചുറ്റിയ തുണി ഉപയോഗിച്ച് ഹനുമാന്‍ സ്വാമിയുടെ വാലിനു തീ കൊളുത്തി.&lt;br /&gt;&lt;br /&gt;ലങ്കക്ക് ചുറ്റും പ്രദക്ഷിണം ആരംഭിച്ചു..&lt;br /&gt;വാലില്‍ തീ കൊളുത്തി ബന്ധനസ്ഥനായ രീതിയില്‍ ഹനുമാന്‍ സ്വാമിയും, ചുറ്റും രാക്ഷസരും.കൊട്ടാരത്തിന്‍റെ പശ്ചിമകവാടം എത്തുന്ന വരെ എല്ലാം സുഗമമായിരുന്നു.പശ്ചിമ കവാടം എത്തിയതോടെ കാര്യങ്ങള്‍ തകിടം മറഞ്ഞു..&lt;br /&gt;ഹനുമാന്‍ സ്വാമി തന്‍റെ ശരീരമങ്ങ് ചെറുതാക്കി..&lt;br /&gt;അദ്ദേഹത്തെ കെട്ടിയിരുന്ന കെട്ടുകള്‍ അയഞ്ഞു.അടുത്ത നിമിഷം, വാലില്‍ അഗ്നിയുമായി മാരുതി ലങ്കയുടെ മുകളിലേക്ക് പറന്നിറങ്ങി.&lt;br /&gt;പോരെ പൂരം??&lt;br /&gt;ലങ്ക കത്താന്‍ തുടങ്ങി!!&lt;br /&gt;ലങ്കയിലെ ഒരോ ഭവനങ്ങളെയും അഗ്നിക്കിരയാക്കി ഹനുമാന്‍ സ്വാമി ലങ്കാദഹനത്തിനു കാരണക്കാരനായി.സീതാ ദേവിയുടെ വാസസ്ഥലവും, രാമഭക്തനായ വിഭീഷണന്‍റെ മന്ദിരവും ഒഴികെ, മറ്റ് ഗൃഹങ്ങള്‍ക്ക് മീതെ അഗ്നിദേവന്‍ നൃത്തമാടി.&lt;br /&gt;അതിനുശേഷം സീതാദേവിയോട് അനുഗ്രഹം വാങ്ങി, രാമദേവനെയും കൂട്ടി തിരിച്ച് വരുമെന്ന് ഉറപ്പ് കൊടുത്ത് മാരുതി ലങ്കയില്‍ നിന്നും വിട വാങ്ങി.&lt;br /&gt;&lt;br /&gt;ഹനുമാന്‍ സ്വാമിയുടെ പ്രത്യാഗമനം പ്രതീക്ഷിച്ചു നിന്ന കപികളുടെ സമീപം അദ്ദേഹം പറന്നിറങ്ങി.അപ്പോള്‍ തന്നെ ശ്രീരാമദേവനെ വിവരങ്ങള്‍ അറിയിക്കാന്‍ അവര്‍ കിഷ്കിന്ധയിലേക്ക് തിരിക്കുന്നു.പോകുന്ന വഴിയില്‍ സുഗ്രീവന്‍റെ ഉദ്യാനമായ മധുവനത്തില്‍ പ്രവേശിക്കുകയും, എതിര്‍ക്കാന്‍ വന്ന കിങ്കരന്‍മാരെ ആട്ടിയോടിച്ച് ഫലങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.&lt;br /&gt;കിങ്കരന്‍മാര്‍ ഈ വാര്‍ത്ത സുഗ്രീവനെ അറിയിക്കുന്നു.&lt;br /&gt;അത് കേട്ടതോട് കൂടി കപികള്‍ കാര്യം സാധിച്ചിട്ടുള്ള വരവാണെന്ന് സുഗ്രീവന്‍ ശ്രീരാമദേവനോട് ഉണര്‍ത്തിക്കുകയും, അവര്‍ കപികളെ കാണാന്‍ ഇറങ്ങി തിരിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ശ്രീരാമദേവനെ വന്ദിച്ച ശേഷം ഹനുമാന്‍സ്വാമി സീതാന്വേഷണ പുരോഗതിയെ കുറിച്ച് പറയുന്നു.സമുദ്രലംഘനവും, സീതാദേവിയെ കണ്ട് മുട്ടിയതും, അടയാളവാക്യം കൈമാറിയതും, രാവണനെ കണ്ടതും, ലങ്കാദഹനവുമെല്ലാം മാരുതിയില്‍ നിന്ന് അറിഞ്ഞ ദേവന്‍ പ്രീതനാകുകയും, ഇങ്ങനെ അരുള്‍ ചെയ്യുകയും ചെയ്തു:&lt;br /&gt;&lt;br /&gt;"സുരജന ദുഷ്ക്കരം കാര്യം കൃതംത്വയാ&lt;br /&gt;സുഗ്രീവനും പ്രസാദിച്ചിതു കേവലം&lt;br /&gt;സദയമുപകാരമിച്ചെയ്തതിന്നാദരാല്‌&lt;br /&gt;സര്‍വ്വസ്വവും മമ തന്നേന്‍ നിനക്കു ഞാന്‍&lt;br /&gt;പ്രണയ മനസാ ഭവാനാല്‍ കൃതമായതിന്‍&lt;br /&gt;പ്രത്യുപകാരം ജഗത്തിങ്കലില്ലടോ!"&lt;br /&gt;&lt;br /&gt;ശരിയാണ്..&lt;br /&gt;ഹനുമാന്‍സ്വാമി ഭഗവാനായി ചെയ്ത ഉപകാരം എത്ര മഹത്തരമാണ്..&lt;br /&gt;സന്തോഷവാനായ രാമദേവന്‍, മാരുതിയെ സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്യുന്നു.&lt;br /&gt;കണ്ടില്ലേ, വായുപുത്രന്‍റെ ഭാഗ്യം?&lt;br /&gt;ഒരു കാര്യം ഉറപ്പാ..&lt;br /&gt;ശ്രീരാമഭക്തിയുടെ മൂര്‍ത്തി രൂപം, സാക്ഷാല്‍ ഹനുമാന്‍ സ്വാമി തന്നെ!!&lt;br /&gt;&lt;br /&gt;(ഇവിടെ അദ്ധ്യാത്മരാമായണ പ്രകാരം സുന്ദരകാണ്ഡം സമാപിക്കുന്നു)&lt;br /&gt;&lt;br /&gt;ശ്രീരാമദേവന്‍റെയും, ഹനുമാന്‍ സ്വാമിയുടെയും, അതോടൊപ്പം ഒരോരുത്തരും വിശ്വസിക്കുന്ന ഈശ്വരന്‍മാരുടെയും, അനുഗ്രഹം എല്ലാവര്‍ക്കും ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..&lt;br /&gt;നമുക്ക് ആജ്ഞനേയനെ സ്തുതിക്കാം...&lt;br /&gt;&lt;br /&gt;"യത്ര യത്ര രഘുനാഥ കീര്‍ത്തനം&lt;br /&gt;തത്ര തത്ര കൃതമസ്തകാഞ്ജലിം&lt;br /&gt;ബാഷ്പവാരി പരിപൂര്‍ണ്ണലോചനം&lt;br /&gt;മാരുതി നമഹഃ രാക്ഷസാന്തകം"&lt;br /&gt;&lt;br /&gt;ഇനി യുദ്ധകാണ്ഡം ആരംഭം..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-2737489607268968251?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/2737489607268968251'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/2737489607268968251'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/22.html' title='അദ്ധ്യായം 22 - ഹനുമാന്‍ രാമസന്നിധിയില്‍'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-6495028784841954971</id><published>2009-08-07T06:00:00.000+05:30</published><updated>2009-08-07T06:00:01.081+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 21 - ഹനുമാന്‍ രാവണസന്നിധിയില്‍</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;യജമാനന്‍റെ സന്ദേശം കൈമാറുന്നതാണ്‌ ഒരു ദൂതന്‍റെ കടമ.അതോടൊപ്പം യജമാനനു സഹായമാകുന്ന നല്ല കാര്യം എന്തെങ്കിലും ചെയ്താല്‍ അവന്‍ ഉത്തമ ദൂതനാണ്.ഹനുമാന്‍സ്വാമി ഒരു സാധാരണ ദൂതനല്ല, ഉത്തമ ദൂതനാണ്..&lt;br /&gt;സീതാദേവിയെ കണ്ട് മുട്ടിയതല്ലാതെ, മാരുതി എന്താണ്‌ അധികമായി ചെയ്തതെന്നറിയേണ്ടേ?&lt;br /&gt;പറയാം..&lt;br /&gt;&lt;br /&gt;സീതാദേവിയുടെ വാസസ്ഥലം ശിംശപാവൃക്ഷചുവട്ടിലാണ്, ആ വൃക്ഷവും അതിന്‍റെ സമീപപ്രദേശങ്ങളുമൊഴിച്ചുള്ള ഉദ്യാനമെല്ലാം നശിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ വായുപുത്രന്‍ അവിടെയുള്ള മരങ്ങളെല്ലാം പിഴുതെറിയാന്‍ തുടങ്ങി.ഒരു കപിശ്രേഷ്ഠന്‍ ഉദ്യാനം നശിപ്പിക്കുന്ന കണ്ട് ഭയന്നു പോയ നിശാചരികള്‍ വിവരം രാവണനെ അറിയിക്കുന്നു..&lt;br /&gt;രാവണന്‍റെ ആജ്ഞപ്രകാരം ഹനുമാന്‍സ്വാമിയെ എതിര്‍ക്കാന്‍ നൂറ്‌ രാക്ഷസര്‍ പുറപ്പെട്ടു.അവരുടെ വരവ് കണ്ട മാരുതി കോപത്തോടെ അതിഭയങ്കര ശബ്ദത്തില്‍ അലറി.ആ സിംഹനാദം കേട്ട് രാക്ഷസര്‍ ബോധം കെട്ട് വീഴുന്നു.&lt;br /&gt;&lt;br /&gt;ഇന്ദ്രജിത്തിനെ കൂടാതെ രാവണനു ഒരു മകനുണ്ട്..&lt;br /&gt;അക്ഷകുമാരന്‍!!&lt;br /&gt;ഹനുമാന്‍ സ്വാമിയെ എതിര്‍ക്കാന്‍ പിന്നീട് വന്നത് അവനായിരുന്നു.&lt;br /&gt;സാക്ഷാല്‍ ശ്രീരാമദാസനായ ഹനുമാന്‍ സ്വാമിക്ക് മുന്നില്‍ ഈ പയ്യനു എന്ത് ചെയ്യാന്‍ കഴിയും?&lt;br /&gt;സംഭവിക്കേണ്ടത് സംഭവിച്ചു..&lt;br /&gt;അക്ഷകുമാരന്‍ ഹനുമാന്‍ സ്വാമിയാല്‍ വധിക്കപ്പെടുന്നു!!&lt;br /&gt;ആ വിവരമറിഞ്ഞ് വീരനായ ഇന്ദ്രജിത്ത് വരികയും, ബ്രഹ്മാസ്ത്രമെയ്ത് ഹനുമാന്‍സ്വാമിയെ ബന്ധനസ്ഥനാക്കുകയും ചെയ്യുന്നു.അങ്ങനെ ഹനുമാന്‍ സ്വാമി രാവണസന്നിധിയിലെത്തി.&lt;br /&gt;&lt;br /&gt;ദശമുഖന്‍റെ ആജ്ഞപ്രകാരം, എന്താണ്‌ ഈ വരവിന്‍റെ ഉദ്ദേശമെന്ന് പ്രഹസ്തന്‍ മാരുതിയോട് ചോദിച്ചു.മറുപടിയായി രാമദൂതുമായി വരാനുള്ള കാരണം ഹനുമാന്‍ സ്വാമി വിശദീകരിച്ചു.മാത്രമല്ല, രാമമാഹാത്മ്യത്തെ കുറിച്ച് രാവണനോട് ഉപദേശിക്കുകയും ചെയ്യുന്നു.അത് കേട്ട് കോപിഷ്ടനായ രാവണന്‍ ചോദിച്ചു..&lt;br /&gt;ആരാണ്‌ രാമന്‍??&lt;br /&gt;ആരാണ്‌ സുഗ്രീവന്‍??&lt;br /&gt;നല്ല ചോദ്യം..&lt;br /&gt;രാമദേവനെ അറിയാത്ത മൂഢന്‍ തന്നെ രാവണന്‍!!&lt;br /&gt;ഇത് മാത്രമല്ല, സീതാദേവിയേയും, ഹനുമാന്‍ സ്വാമിയേയും വധിക്കുമെന്ന് വരെ രാവണന്‍ ഭീഷണിപ്പെടുത്തുന്നു.അതിനു മറുപടിയായി മാരുതി പറഞ്ഞു:&lt;br /&gt;&lt;br /&gt;"നിനവു തവ മനസി പെരുതെത്രയും നന്നു നീ&lt;br /&gt;നിന്നോടെതിരൊരു നൂറുനൂറായിരം&lt;br /&gt;രജനിചര കുലപതികളായ് ഞെളിഞ്ഞുള്ളോരു&lt;br /&gt;രാവണന്‍മാരൊരുമിച്ചെതിര്‍ത്തീടിലും&lt;br /&gt;നിയതമിതു മമ ചെറുവിരല്ക്കു പോരാ പിന്നെ&lt;br /&gt;നീയെന്തു ചെയ്യുന്നിതെന്നോടു കശ്മലാ"&lt;br /&gt;&lt;br /&gt;സത്യം!!&lt;br /&gt;നൂറ്‌ രാവണന്‍മാര്‍ വന്നാലും ഹനുമാന്‍ സ്വാമിയെ എന്ത് ചെയ്യാന്‍??&lt;br /&gt;അദ്ദേഹത്തിന്‍റെ ഒരു ചെറുവിരലനക്കാന്‍ കഴിയുമോ അവര്‍ക്ക്??&lt;br /&gt;ഇല്ലേയില്ല.&lt;br /&gt;&lt;br /&gt;ഹനുമാന്‍ സ്വാമിയുടെ ഈ മറുപടി ഇഷ്ടപ്പെടാതെ, രാവണന്‍ മാരുതിയെ വധിക്കാന്‍ കല്പിക്കുന്നു.എന്നാല്‍ ദൂതന്‍മാരെ കൊല്ലരുതെന്നും, എന്തെങ്കിലും അടയാളം ശരീരത്തില്‍ ഏല്‍പ്പിച്ച് വിടുന്നതാണ്‌ ഉചിതമെന്നും സൂചിപ്പിച്ച്, വിഭീഷണന്‍ രാവണനെ തടയുന്നു.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-6495028784841954971?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/6495028784841954971'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/6495028784841954971'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/21.html' title='അദ്ധ്യായം 21 - ഹനുമാന്‍ രാവണസന്നിധിയില്‍'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-3539033378814674141</id><published>2009-08-06T06:00:00.001+05:30</published><updated>2009-08-06T06:00:00.368+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 20 - ഹനുമാന്‍ സീതാസന്നിധിയില്‍</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;അശോകവനിയിലെ ശിംശപാവൃക്ഷചുവട്ടിലിരിക്കുന്ന സീതാദേവി ദുഃഖിതയാണ്..&lt;br /&gt;ശ്രീരാമദേവാ അങ്ങെവിടെയാണ്??&lt;br /&gt;എന്തേ വരുവാന്‍ താമസം??&lt;br /&gt;സീതയുടെ ദുഃഖം, ഈ ഉത്കണ്ഠയില്‍ നിന്നും മനസിലാക്കാവുന്നതേയുള്ളു.അങ്ങനെ വ്യാകുലപ്പെട്ടിരുന്ന ദേവിയുടെ മനസ്സിനു കുളിര്‍മഴയായി രാഘവചരിതം കേട്ട് തുടങ്ങി..&lt;br /&gt;ആകാശമാര്‍ഗ്ഗേ നിന്ന് ശ്രീരാമന്‍ ജനിച്ച മുതലുള്ള കഥ ആരോ പറയുന്ന് പോലെ..&lt;br /&gt;ആ വാക്കുകള്‍ ഹനുമാന്‍ സ്വാമിയുടേത് തന്നെയായിരുന്നു!!&lt;br /&gt;&lt;br /&gt;ദേവിയുടെ മുന്നിലേക്ക് പ്രത്യക്ഷനാകുന്നതിനു മുന്നോടിയായി, രാഘവനിയോഗത്താല്‍ താനിവിടെ ദൂതുമായി എത്തിയ കാര്യം സീതയെ ഉണര്‍ത്തിക്കാനായി മാരുതി കണ്ട് പിടിച്ച സൂത്രമായിരുന്നു ആ വാക്കുകള്‍.എന്നാല്‍ ദുഃഖിതയായ സമയത്ത്, തീരെ പ്രതീക്ഷിക്കാതെ രാഘവചരിതം കേട്ട് ദേവി പരിഭ്രാന്തയാകുന്നു..&lt;br /&gt;ശ്രീരാമദേവാ..&lt;br /&gt;ഇത് മാനസവിഭ്രാന്തിയാണോ?&lt;br /&gt;അതോ വിഷമം കണ്ട് സാക്ഷാല്‍ വായുദേവന്‍ കഥ പറയുകയാണോ?&lt;br /&gt;ഇനി ഇത് സത്യമാണെങ്കില്‍, രാഘവചരിതം വിശദീകരിച്ച ആ പുണ്യാത്മാവിനെ നേരില്‍ കാണാന്‍ സാധിക്കേണമേ..&lt;br /&gt;ദേവി ഇങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിച്ചതോടു കൂടി മാരുതി ദേവിയുടെ മുന്നിലെത്തി നമസ്ക്കരിക്കുന്നു.&lt;br /&gt;&lt;br /&gt;തന്‍റെ മുന്നില്‍ പ്രത്യക്ഷമായ രൂപത്തെ ദേവി അത്ഭുതത്തോട് നോക്കി..&lt;br /&gt;ഒരു കപിവരന്‍!!&lt;br /&gt;ആരാണിത്?&lt;br /&gt;ലങ്കാധിപനായ രാവണന്‍ വേഷം മാറി വന്നതോ??&lt;br /&gt;ദശമുഖനു കുസൃതി ഏറുകയാണല്ലോ ഈശ്വരാ!!&lt;br /&gt;മാരുതിയെ തെറ്റിദ്ധരിച്ച സീതാദേവിയോട് കപിശ്രഷ്ഠന്‍ താന്‍ ശ്രീരാമദാസനാണെന്ന് ഉണര്‍ത്തിക്കുന്നു..&lt;br /&gt;&lt;br /&gt;"ശരണമിഹ ചരണസരസിജമഖിലനായികേ!&lt;br /&gt;ശങ്കിക്കവേണ്ട കുറഞ്ഞൊന്നുമെന്നെ നീ&lt;br /&gt;തവ സചിവനഹമിഹ തഥാവിധനല്ല ഹോ!&lt;br /&gt;ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യ ഞാന്‍&lt;br /&gt;സുമുഖി! കപികുലതിലകനായ സൂര്യാത്മജന്‍&lt;br /&gt;സുഗ്രീവഭൃത്യന്‍ ജഗല്‍പ്രാണ നന്ദനന്‍&lt;br /&gt;കപടമൊരുവരൊടുമൊരു പൊഴുതുമറിയുന്നീല&lt;br /&gt;കര്‍മ്മണാ വാചാ മനസാപി മാതാവേ!"&lt;br /&gt;&lt;br /&gt;അതു കഴിഞ്ഞ് ദേവിയെ പിരിഞ്ഞതിനു ശേഷമുള്ള രാമദേവനെയും, രാമദൂതുമായി താനിവിടെ വരാനുള്ള സാഹചര്യത്തേയും, മാരുതി വ്യക്തമാക്കുന്നു..&lt;br /&gt;സുഗ്രീവസൌഖ്യം, ബാലീവധം, സീതാന്വേഷണം, സമ്പാതിവാക്യം, സമുദ്രലംഘനം..&lt;br /&gt;അത്ഭുതത്തോടെ വിവരണം കേട്ടിരുന്ന ദേവിയുടെ കയ്യില്‍ രാമദേവന്‍റെ അംഗുലീയവും കൊടുത്ത്, രാമദേവന്‍ ചൊല്ലി തന്ന അടയാളവാക്യവും ബോധിപ്പിച്ചു, താന്‍ രാമദൂതുമായി വന്ന ഹനുമാനാണ്‌ എന്ന സത്യം ബോധ്യപ്പെടുത്തുന്നു.&lt;br /&gt;&lt;br /&gt;ദേവിക്ക് സന്തോഷമായി...&lt;br /&gt;പക്ഷേ രണ്ട് മാസത്തിനുള്ളില്‍ രാമദേവന്‍ ലങ്കയിലെത്തേണ്ടത് ആവശ്യമാണ്, അതിനു എന്താ വഴി?&lt;br /&gt;ദേവിയുടെ ആശങ്ക മനസിലാക്കിയ ഹനുമാന്‍സ്വാമി ഇങ്ങനെ ഉണര്‍ത്തിച്ചു..&lt;br /&gt;ദേവി വിഷമിക്കരുത്..&lt;br /&gt;തന്‍റെ ചുമലിലേറ്റിയായാലും രാമദേവനെയും, മറ്റ് വാനരേയും താനിവിടെ എത്തിക്കും..&lt;br /&gt;എല്ലാവരും കൂടി ഈ ലങ്ക ഭസ്മമാക്കം!!&lt;br /&gt;ഈ വാക്കുകളില്‍ ശാന്തി കണ്ടെത്തിയ സീതാദേവിയോട് മാരുതി, രാമദേവനെ ബോധിപ്പിക്കുന്നതിനായി ഒരു അടയാള വാക്യം ചോദിക്കുന്നു.തനിക്കും ശ്രീരാമദേവനും മാത്രം അറിയാവുന്ന ഒരു സംഭവം അടയാളവാക്യമായി ദേവി ചൊല്ലിക്കൊടുക്കുന്നു..&lt;br /&gt;&lt;br /&gt;പണ്ട് ചിത്രകൂടത്തില്‍ ശ്രീരാമദേവനുമായി വാണിരുന്ന കാലം..&lt;br /&gt;സീതാദേവിയുടെ മടിയില്‍ തലവച്ച് രാമദേവന്‍ ഉറങ്ങുന്നു.അപ്പോള്‍ അവിടെയെത്തിയ ഇന്ദ്രപുത്രനായ ജയന്തന്‍ ഒരു കാക്കയുടെ രൂപത്തില്‍ വന്ന്, തന്‍റെ കൊക്കുകളാലും നഖങ്ങളാലും ദേവിയെ ഉപദ്രവിക്കുന്നു.ഉറക്കമുണര്‍ന്ന രാമദേവന്‍ ചോര കണ്ട് കോപിഷ്ടനാകുകയും, ഒരു പുല്ല്‌ക്കൊടിയെടുത്ത് ദിവ്യാസ്ത്രമന്തം ജപിച്ച് ജയന്തനുമേല്‍ പ്രയോഗിക്കുകയും ചെയ്യുന്നു..&lt;br /&gt;ജീവരക്ഷാര്‍ത്ഥം ജയന്തന്‍ ഓടി..&lt;br /&gt;ആര്‌ രക്ഷിക്കാന്‍??&lt;br /&gt;അവസാനം സാക്ഷാല്‍ ശ്രീരാമദേവന്‍റെ അടുത്ത് അഭയം തേടി എത്തുന്നു.ദേവന്‍ അഭയം കൊടുക്കുകയും, ജീവഹാനിക്ക് പകരം ഒരു കണ്ണ്‌ നഷ്ടമാകത്തെയുള്ളെന്ന് അനുഗ്രഹിക്കുകയും ചെയ്യുന്നു.&lt;br /&gt;അടയാളവാക്യം ചൊല്ലിക്കൊടുത്തിരിക്കേ ദേവി പിന്നെയും ദുഃഖിതയാകുന്നു..&lt;br /&gt;അന്ന് ജയന്തനോട് വരെ കോപിഷ്ടനായ രാമദേവന്‍ ഇന്നെവിടെ??&lt;br /&gt;സീതാ ദേവിയുടെ ഈ സംശയത്തിനു മറുപടിയായി, ഭഗവാന്‍ താമസിയാതെ ലങ്കയില്‍ വരുമെന്ന് ഹനുമാന്‍ സ്വാമി ഉണര്‍ത്തിക്കുന്നു.&lt;br /&gt;&lt;br /&gt;അപ്പോള്‍ ദേവിക്ക് ഒരു സംശയം..&lt;br /&gt;വളരെ ചെറിയ രൂപത്തിലുള്ള ഹനുമാന്‍ സ്വാമിയെ പോലെയുള്ളവര്‍ എങ്ങനെ രാക്ഷസരോട് എതിരിടും??&lt;br /&gt;ഒരു നിമിഷം..&lt;br /&gt;ഹനുമാന്‍സ്വാമി വാനോളം വലുതായി!!&lt;br /&gt;ഇതേ പോലെ കഴിവുള്ളവര്‍ അനേകമുണ്ടേന്ന് ഉണര്‍ത്തിച്ച ശേഷം, ദേവിയുടെ സന്നിധിയില്‍ നിന്നും മാരുതി വിടവാങ്ങി.&lt;br /&gt;&lt;br /&gt;ദേവിയുടെ അടുത്ത് നിന്ന് വിടവാങ്ങിയ ഹനുമാന്‍ സ്വാമി നേരെ രാമസന്നിധിയിലേക്കല്ല പോയത്.&lt;br /&gt;പിന്നെയോ??&lt;br /&gt;മാരുതിക്ക് ഒരു ദൌത്യം കൂടി ബാക്കി ഉണ്ടായിരുന്നു...&lt;br /&gt;രാമദൂതുമായി താനിവിടെ എത്തിയ വിവരം രാവണനെ അറിയിക്കുക എന്ന ദൌത്യം.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-3539033378814674141?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/3539033378814674141'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/3539033378814674141'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/20.html' title='അദ്ധ്യായം 20 - ഹനുമാന്‍ സീതാസന്നിധിയില്‍'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-3575181759644300416</id><published>2009-08-05T06:00:00.001+05:30</published><updated>2009-08-05T06:00:00.473+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 19 -  ലങ്കാലക്ഷ്മി വിടവാങ്ങുന്നു</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ലക്ഷ്മി എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ഐശ്വര്യം എന്നാണ്.ലങ്ക എന്ന മഹാരാജ്യത്തിന്‍റെ ഐശ്വര്യവും ഒരു ലക്ഷ്മി ആയിരുന്നു..&lt;br /&gt;അതാണ്‌ ലങ്കാലക്ഷ്മി!!&lt;br /&gt;കരയിലെത്തിയ ഹനുമാന്‍സ്വാമി തന്‍റെ ശരീരം കടുകുമണിയോളം ചെറുതാക്കുകയും, ആരും കാണാതെ ലങ്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.എന്നാല്‍ ലങ്കയുടെ കാവലാളായി കഴിയുന്ന ലങ്കാലക്ഷ്മി, മാരുതിയുടെ കടന്ന് കയറ്റത്തെ കണ്ട് പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു..&lt;br /&gt;ആരാണ്‌ നീ? കള്ളനാണോ? എന്തിനു വന്നു? നിനക്ക് അത്ര ധൈര്യമോ?...&lt;br /&gt;തുടര്‍ന്ന് പരുഷമായ വാചകങ്ങളാല്‍ അധിക്ഷേപവും.അത് കേട്ട് കോപം വന്ന ഹനുമാന്‍സ്വാമി ലങ്കാലക്ഷ്മിയെ ആഞ്ഞടിക്കുന്നു.ആ ശ്രീരാമഭക്തന്‍റെ പ്രഹരം താങ്ങാന്‍ ശേഷിയില്ലാതെ ലങ്കാലക്ഷ്മി, വായില്‍ നിന്നും ചോര വമിച്ച് താഴെ വീഴുന്നു.&lt;br /&gt;&lt;br /&gt;തേത്രായുഗേ, ശ്രീരാമദൌത്യവുമായി വരുന്ന, ഒരു കപിശ്രേഷ്ഠന്‍റെ അടി കൊള്ളുമ്പോള്‍ ലങ്കാവാസം അവസാനിപ്പിക്കണം എന്നത് ലങ്കാലക്ഷ്മിക്ക് മുന്നേ അറിവുള്ളതാണ്.ഇപ്പോള്‍ അതിനുള്ള സമയം ആഗതമായിരിക്കുന്നു.ശ്രീരാമദാസനായ ഹനുമാന്‍ സ്വാമിയുടെ അടിയേറ്റ് വീണ ലങ്കാലക്ഷ്മി, സീതാദേവി ശിംശപാവൃക്ഷത്തിന്‍റെ ചുവട്ടില്‍ ഉണ്ടെന്ന് ഹനുമാന്‍ സ്വാമിയെ ബോധിപ്പിച്ച ശേഷം ലങ്കയില്‍ നിന്ന് വിടവാങ്ങി.&lt;br /&gt;അതേ, ശ്രീരാമദൂതുമായി മാരുതി ലങ്കയിലെത്തിയതോടെ, രാവണന്‍റെ ഐശ്വര്യം നശിച്ചു തുടങ്ങിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഒരു നല്ല കാര്യം സംഭവിക്കുന്നതിനു മുന്നോടിയായി, സ്ത്രികളുടെ ഇടത് ഭാഗം വിറയ്ക്കും.എന്നാല്‍ പുരുഷന്‍മാരെ സംബന്ധിച്ച്, ഇടത് ഭാഗം വിറച്ചാല്‍ അത് ആപത് സൂചനയാണ്.ഹനുമാന്‍ സ്വാമി ലങ്കയിലേക്ക് പ്രവേശിച്ച ഉടനെ രാവണന്‍റെയും സീതാദേവിയുടെയും ശരീരത്തിന്‍റെ ഇടത് ഭാഗത്ത് ഒരു വിറയല്‍ അനുഭവപ്പെട്ടു.&lt;br /&gt;ശരിയാ..&lt;br /&gt;സീതാ ദേവിയുടെ നല്ല സമയം തുടങ്ങുകയാണ്..&lt;br /&gt;അതേ സമയം രാവണന്‍റെ നാശവും തുടങ്ങിയിരിക്കുന്നു!!&lt;br /&gt;&lt;br /&gt;ഹനുമാന്‍ സ്വാമി കൊട്ടാരങ്ങളിലെല്ലാം തിരഞ്ഞു..&lt;br /&gt;ഇല്ല, സീതാദേവി അവിടെയെങ്ങുമില്ല!!&lt;br /&gt;പിന്നെ എവിടെ??&lt;br /&gt;ഹനുമാന്‍സ്വാമിക്ക് പരിഭ്രമമായി.അപ്പോഴാണ്‌ ലങ്കാലക്ഷ്മിയുടെ വാക്കുകള്‍ ഓര്‍ത്തത്..&lt;br /&gt;അശോകവനിയിലെ ശിംശപാവൃക്ഷം!!&lt;br /&gt;അങ്ങനെ അവിടെയെത്തിയ മാരുതി ദേവിയെ കണ്ടെത്തി..&lt;br /&gt;സാക്ഷാല്‍ സീതാദേവിയെ..&lt;br /&gt;രാമനാമം ജപിച്ച്, ശ്രീരാമദേവനെ മാത്രം മനസ്സില്‍ കണ്ട് കൊണ്ട്, ഭഗവാന്‍ തന്നെ രക്ഷിക്കാന്‍ വരും എന്ന ഉറച്ച വിശ്വാസത്തിലിരിക്കുന്ന സീതാദേവിയെ..&lt;br /&gt;അതേ, ഹനുമാന്‍ സ്വാമി ഏറ്റെടുത്ത ദൌത്യത്തിന്‍റെ പൂര്‍ത്തീകരണ വേളയില്‍ എത്തിയിരിക്കുന്നു..&lt;br /&gt;ശ്രീരാമപത്നിയായ സീതാ ദേവിയെ കണ്ടെത്തിയിരിക്കുന്നു!!&lt;br /&gt;സന്തോഷം കൊണ്ട് ആ പരമഭക്തന്‍റെ മനസ്സ് മന്ത്രിച്ചു..&lt;br /&gt;&lt;br /&gt;"കമലമകളഖില ജഗദീശ്വരി തന്നുടല്‍&lt;br /&gt;കണ്ടേന്‍ കൃതാര്‍ത്ഥോസ്മ്യഹം കൃതാര്‍ത്ഥോസ്മ്യഹം&lt;br /&gt;ദിവസകരകുലപതി രഘുത്തമന്‍ കാര്യവും&lt;br /&gt;ദീനതയെന്നിയേ സാധിച്ചിതിന്നു ഞാന്‍"&lt;br /&gt;&lt;br /&gt;മനസ്സില്‍ നിറഞ്ഞ സന്തോഷത്തോടെ സീതാദേവിയെ സമീപിക്കാന്‍ പോയ മാരുതി, ഒരു വലിയ ശബ്ദ കോലാഹലം കേട്ട് മരത്തില്‍ മറഞ്ഞിരിക്കുന്നു.ആ ശബ്ദകോലാഹലം എന്തെന്നല്ലേ..&lt;br /&gt;അത് രാവണന്‍റെ വരവായിരുന്നു..&lt;br /&gt;&lt;br /&gt;ശ്രീരാമദേവന്‍ ലങ്കയില്‍ എത്തിച്ചേരും, സീതാദേവിയെ തട്ടികൊണ്ട് വന്നതിനു യുദ്ധവും ചെയ്യും, മാത്രമല്ല യുദ്ധത്തില്‍ താന്‍ ഭഗവാന്‍റെ കൈ കൊണ്ട് വധിക്കപ്പെടുകയും ചെയ്യും..&lt;br /&gt;ഇത് രാവണനു ഉറപ്പാണ്!!&lt;br /&gt;അതേ പോലെ തലേ ദിവസം ഒരു സ്വപ്നവും കണുകയുണ്ടായി..&lt;br /&gt;ഒരു കപിവരന്‍ സീതാദേവിയെ കാണുന്നതായും, രാമദൂത് കൈ മാറുന്നതായുമായിരുന്നു ആ സ്വപ്നം.തീര്‍ച്ചയായും ഭയപ്പെടേണ്ട കാര്യം തന്നെ.&lt;br /&gt;ഇങ്ങനെ ആകെ മാനസികമായി പരിഭ്രമിച്ചിരിക്കുന്ന രാവണനാണ്‌ ഇപ്പോള്‍ ശബ്ദകോലാഹലത്തോടെ സീതാദേവിയെ കാണാന്‍ വരുന്നത്..&lt;br /&gt;മാരുതി മറഞ്ഞിരുന്നു രാവണന്‍റെ വരവ് ശ്രദ്ധിക്കുന്നു.&lt;br /&gt;&lt;br /&gt;രാമനെ മറക്കു, എന്നിട്ട് ലങ്കയിലെ സുഖങ്ങളില്‍ ആറാടി ജീവിക്കു..&lt;br /&gt;ഇതാണ്‌ സീതാദേവിയോട് രാവണന്‍ ആവശ്യപ്പെട്ടത്.&lt;br /&gt;സാക്ഷാല്‍ മഹാലക്ഷ്മിയുടെ അവതാരമായ സീതാദേവിയുടെ മുമ്പില്‍, രാവണന്‍ ചൂണ്ടി കാട്ടിയ സുഖഭോഗങ്ങള്‍ക്ക് എന്ത് വില?&lt;br /&gt;മാത്രമോ..&lt;br /&gt;ശ്രീരാമദേവനെ മനസ്സില്‍ ധ്യാനിച്ച് കഴിയുന്ന ദേവിക്ക് രാവണനെ എന്ത് വില?&lt;br /&gt;അതിനാല്‍ ദേവി ഒരു പുല്‍ക്കൊടി നുള്ളി രാവണന്‍റെ മുന്നിലിട്ടട്ട് ഇങ്ങനെ ചോദിച്ചു..&lt;br /&gt;ആരുമില്ലാത്ത നേരത്ത് തട്ടിക്കൊണ്ട് വരുന്നതാണോ ധീരത?&lt;br /&gt;ശ്രീരാമദേവനെ എതിര്‍ത്ത് തന്നെ കൊണ്ട് വരാന്‍ സാധിക്കുമായിരുന്നോ?&lt;br /&gt;മറുപടിയില്ലാതെ ഇളഭ്യനായി നിന്ന രാവണനോട് ദേവി ഒരു കാര്യം കൂടി സൂചിപ്പിച്ചു..&lt;br /&gt;രാവണാ,&lt;br /&gt;നിന്‍റെ നാശമടുത്തിരിക്കുന്നു..&lt;br /&gt;സമുദ്രം താണ്ടി രാമദേവന്‍ ലങ്കയില്‍ വരും..&lt;br /&gt;ആ തൃക്കൈയ്യാല്‍ നീ കൊല്ലപ്പെടും!!&lt;br /&gt;&lt;br /&gt;സീതാ ദേവിയുടെ ഈ മറുപടിയില്‍ കോപിഷ്ടനായി, ദേവിയെ ഉപദ്രവിക്കാന്‍ ആഞ്ഞ രാവണനെ, അദ്ദേഹത്തിന്‍റെ പത്നിയായ മണ്ഡോദരി തടുക്കുന്നു.ഭാര്യയുടെ വാക്ക് കേട്ട് തന്‍റെ ശ്രമത്തില്‍ നിന്ന് പിന്തിരിയുന്ന രാവണന്‍, ദേവിക്ക് കാവല്‍ നില്‍ക്കുന്ന രാക്ഷസികളോട്, നല്ല വാക്ക് പറഞ്ഞ് ദേവിയെ വശത്താക്കാന്‍ ഉപദേശിച്ചിട്ട് കൊട്ടാരത്തിലേക്ക് പോയി.&lt;br /&gt;&lt;br /&gt;രാക്ഷസിമാര്‍ പരുക്ഷമായ വാക്കുകളാല്‍ ദേവിയെ സമീപിക്കുന്നു..&lt;br /&gt;എന്നാല്‍ രാമഭക്തയായ ത്രിജട എന്ന രാക്ഷസി അവരെ തടയുന്നു, എന്നിട്ട് ശ്രീരാമദേവന്‍ രാവണനെ വധിക്കുമെന്നും, അതോടു കൂടി എല്ലാവരും സീതാദേവിക്ക് ദാസിയാകേണ്ടി വരുമെന്നും ഉള്ള സത്യം അവരെ ബോധിപ്പിക്കുന്നു.അത് കേട്ട രാക്ഷസികള്‍ ഭീതിയോടെ തങ്ങളുടെ ഉദ്യമത്തില്‍ നിന്നും പിന്മാറുന്നു.ശ്രീരാമദേവന്‍ വരുമെന്ന് ഉറപ്പുണ്ടങ്കിലും, രാമദേവനുമായി പിരിഞ്ഞ് നില്‍ക്കേണ്ടി വന്ന ദുഃഖത്തില്‍ സീതാദേവി ശിംശപാവൃക്ഷചുവട്ടില്‍ തനിയെ ഇരിക്കുന്നു.&lt;br /&gt;&lt;br /&gt;പാവം..&lt;br /&gt;ഇപ്പോഴും ദേവി അറിഞ്ഞിട്ടില്ല..&lt;br /&gt;ശ്രീരാമദേവന്‍റെ പരമഭക്തനായ, ഭഗവാനു വേണ്ടി ലങ്ക തന്നെ നശിപ്പിക്കാന്‍ കഴിവുള്ള, ഹനുമാന്‍ സ്വാമി തന്‍റെ രക്ഷ്യക്കായി എത്തിയ വിവരം..&lt;br /&gt;എന്തിനാണ്‌ ദേവി ഇനി വിഷമിക്കുന്നത്?&lt;br /&gt;സാക്ഷാല്‍ ഹനുമാന്‍ സ്വാമിയില്ലേ അടുത്ത്!!&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-3575181759644300416?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/3575181759644300416'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/3575181759644300416'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/19.html' title='അദ്ധ്യായം 19 -  ലങ്കാലക്ഷ്മി വിടവാങ്ങുന്നു'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-5079471765705395923</id><published>2009-08-04T06:00:00.000+05:30</published><updated>2009-08-04T06:00:00.551+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 18 - സുന്ദരകാണ്ഡം ആരംഭം</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;സുന്ദരകാണ്ഡം..&lt;br /&gt;രാമായണ കഥയിലെ ഏറ്റവും സുന്ദരമായ ഭാഗം.ഒരു പാട് പ്രത്യേകതയുള്ള ഭാഗമാണ്‌ ഇത്.അതിനാല്‍ തന്നെ, അത് വിവരിക്കുന്നതിനു മുമ്പ് ഒരു ആമുഖം ആവശ്യമാണെന്ന് എന്‍റെ മനസ്സ് പറയുന്നു..&lt;br /&gt;&lt;br /&gt;രാമായണ കഥ ശ്രീരാമദേവന്‍റെ ജീവിത യാത്രയാണ്.എന്നാല്‍ അതേ കഥയിലെ ഒരു ഏടായ സുന്ദരകാണ്ഡത്തില്‍ രാമദേവന്‍ അദൃശനായകനാണ്.ഇവിടെ യഥാര്‍ത്ഥ നായക സ്ഥാനം ഹനുമാന്‍ സ്വാമിക്കാണ്...&lt;br /&gt;ശ്രീരാമഭക്തിയുടെ മൂര്‍ത്തിരൂപമായ ഹനുമാന്‍സ്വാമിക്ക്.&lt;br /&gt;&lt;br /&gt;രാമായണ കഥ മുഴുവന്‍ പാരായണം ചെയ്യുന്നതിന്‍റെ ഫലം, ഭക്തി പൂര്‍വ്വം സുന്ദരകാണ്ഡം പാരായണം ചെയ്താല്‍ ലഭിക്കും.ഇത് എന്‍റെ വാക്കല്ല, ഗുരുക്കന്‍മാര്‍ പകര്‍ന്ന് തന്ന അറിവാണ്.&lt;br /&gt;ഇതൊരു വെറും വാക്കായി ഞാന്‍ കരുതുന്നുമില്ല!!&lt;br /&gt;എപ്പോഴും രാമനാമം ജപിക്കുന്ന ഹനുമാന്‍സ്വാമിയുടെ വീര കൃത്യങ്ങള്‍ വിവരിക്കുന്ന സുന്ദരകാണ്ഡം, ഭക്തിപൂര്‍വ്വം പാരായണം ചെയ്താല്‍, തീര്‍ച്ചയായും ശ്രീരാമദേവന്‍റെ അനുഗ്രഹവും, ഹനുമാന്‍സ്വാമിയുടെ അനുഗ്രഹവും നമുക്ക് കിട്ടുക തന്നെ ചെയ്യും.&lt;br /&gt;&lt;br /&gt;ഞാന്‍ ആദ്യമേ സൂചിപ്പിച്ചിരുന്നു, ഭക്തിപൂര്‍വ്വമായ രാമായണ കഥ എന്നതിലുപരി, വ്യക്തമായ ഒരു ആഖ്യാനത്തിനാണ്‌ ഞാന്‍ ശ്രദ്ധ കൊടുത്തിരുന്നത്.എന്നാല്‍ ഈ അദ്ധ്യായത്തില്‍ തുടങ്ങി, അഞ്ച് അദ്ധ്യായങ്ങളിലൂടെ വിവരിക്കുന്ന സുന്ദരകാണ്ഡത്തില്‍, ഞാന്‍ എന്‍റെ ആഖ്യാനശൈലി മാറ്റുകയാണ്.&lt;br /&gt;ഇവിടെ ഭക്തിക്കാണ്‌ പ്രാധാന്യം..&lt;br /&gt;സുന്ദരകാണ്ഡം ഭക്തിയോടെ തന്നെയാണ്‌ വായിക്കേണ്ടത്.&lt;br /&gt;പ്രിയപ്പെട്ട വായനക്കാരോട് ഒരു വാക്ക്, നിങ്ങള്‍ ഏത് ഈശ്വരനില്‍ വേണേലും വിശ്വസിച്ചോളു, നിങ്ങള്‍ വിശ്വസിക്കുന്ന ആ ഈശ്വരനെ മനസ്സില്‍ കരുതി, ഭക്തിപൂര്‍വ്വം ഈ സുന്ദരകാണ്ഡം വായിക്കു.രാമായണ കഥ മുഴുവന്‍ പാരായണം ചെയ്തതിന്‍റെ പുണ്യം ഇതില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കും, തീര്‍ച്ച!!&lt;br /&gt;&lt;br /&gt;"മനോജവം മാരുതതുല്യവേഗം&lt;br /&gt;ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം&lt;br /&gt;വാതാത്മജം വാനരയൂഥമുഖ്യം&lt;br /&gt;ശ്രീരാമദൂതം ശിരസ്സാ നമാമി"&lt;br /&gt;&lt;br /&gt;ഹനുമാന്‍സ്വാമിയെ മനസ്സില്‍ ധ്യാനിച്ച്, ഞാനിവിടെ സുന്ദരകാണ്ഡം വിവരിക്കുന്നു..&lt;br /&gt;&lt;br /&gt;ജാംബവാനില്‍ നിന്നും തന്‍റെ ബലത്തെ കുറിച്ച് ബോധവാനായ ഹനുമാന്‍സ്വാമി, വാമനനെ പോലെ ഭീമാകാരമായ രൂപത്തില്‍ വളരുന്നു.അതിനുശേഷം കപികളുടെ ആശംസകള്‍ സ്വീകരിച്ച് കൊണ്ട്, മഹേന്ദ്രപര്‍വ്വതത്തിന്‍റെ മുകളില്‍ കയറി നിന്നു..&lt;br /&gt;ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ ഒരേ ഒരു ലക്ഷ്യം മാത്രം..&lt;br /&gt;ലങ്ക..&lt;br /&gt;രാവണന്‍റെ രാജ്യം!!&lt;br /&gt;അവിടെ ചെല്ലുക, സീതാദേവിയെ കാണുക, അന്വേഷണദൌത്യം പൂര്‍ത്തിയാക്കുക.&lt;br /&gt;ഹനുമാന്‍സ്വാമിക്ക് അതിനു കഴിയും, അദ്ദേഹത്തിനു മാത്രമേ അത് സാധിക്കു.ശ്രീരാമദേവനെ മനസ്സില്‍ ധ്യാനിച്ച്, ലങ്ക എന്ന ഒരേ ഒരു ലക്ഷ്യം മനസ്സില്‍ കരുതി, ഭഗവാന്‍റെ ദൂതുമായി, ഭക്തിയുടെ ഉത്തമ ഉദാഹരണമായ ഹനുമാന്‍സ്വാമി, മുന്നിലെ മഹാസമുദ്രത്തിനെ വക വയ്ക്കാതെ, ദക്ഷിണദിക്കിലുള്ള ലങ്കയിലേക്ക് ചാടി..&lt;br /&gt;അല്ല, സാക്ഷാല്‍ ഗരുഡനെ പോലെ, അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം പറക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;ഹനുമാന്‍സ്വാമിയുടെ മാര്‍ഗ്ഗത്തിനു വിഘ്നം വരുത്താന്‍ ആര്‍ക്കെങ്കിലും കഴിയുമോ?&lt;br /&gt;ഇല്ല, ഒരിക്കലുമില്ല!!&lt;br /&gt;എന്നാല്‍ അതിനു വേണ്ടി പലരും ശ്രമിച്ചു..&lt;br /&gt;അറിയേണ്ടേ, അത് ആരെല്ലാമാണെന്ന്??&lt;br /&gt;പറയാം..&lt;br /&gt;&lt;br /&gt;ആദ്യമായി വിഘ്നത്തിനു കാതലായത് ദേവന്‍മാര്‍ തന്നെയായിരുന്നു.മാര്‍ഗ്ഗവിഘ്നം വരുത്തി ഹനുമാന്‍സ്വാമിയെ തന്‍റെ ലക്ഷ്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നില്ല ദേവന്‍മാരുടെ ഉദ്ദേശം.&lt;br /&gt;പിന്നെയോ?&lt;br /&gt;ഹനുമാന്‍സ്വാമിയുടെ ബുദ്ധി, ബലം, വീര്യം എന്നിവ ഒന്ന് പരീക്ഷിക്കുക.ഇത് മാത്രമേ ദേവന്‍മാരുടെ മനസ്സില്‍ ഉണ്ടായിരുന്നുള്ളു.അതിന്‍ പ്രകാരം അവര്‍ പാതാളത്തിലെത്തി സരസയെ കണ്ടു, എന്നിട്ട് മാര്‍ഗ്ഗവിഘ്ന ദൌത്യം അവരെ ഏല്‍പ്പിച്ചു.അങ്ങനെ ദേവന്‍മാരുടെ ആഗ്രഹപ്രകാരം വായുവേഗത്തില്‍ ലങ്കയിലേക്ക് പറക്കുന്ന ഹനുമാന്‍ സ്വാമിയുടെ മുമ്പില്‍ ഒരു തടസ്സമായി സരസ പ്രത്യക്ഷപ്പെട്ടു.&lt;br /&gt;&lt;br /&gt;തനിക്ക് വിശക്കുന്നെന്നും, അതിനാല്‍ തനിക്കുള്ള ആഹാരമാകാന്‍ തയ്യാറാവണമെന്നും സരസ പറയുന്നു.എന്നാല്‍ ഹനുമാന്‍ സ്വാമിയുടെ മറുപടി അറിയേണ്ടേ..&lt;br /&gt;താന്‍ ശ്രീരാമദൌത്യവുമായി പോകുകയാണ്, അത് പൂര്‍ത്തിയാക്കിയതിനു ശേഷം തിരിച്ച് വരാം.&lt;br /&gt;ഈ മറുപടി ശ്രദ്ധിച്ചില്ലേ?&lt;br /&gt;ഹനുമാന്‍ സ്വാമിയുടെ കഴിവിനു മുന്നില്‍ സരസ ഒന്നുമല്ല, എന്നാല്‍ ആഹാരമാകാന്‍ പറഞ്ഞ ഒരാളോട് ശത്രുതാമനോഭാവം പുലര്‍ത്താതെ, വിനയപൂര്‍വ്വം ഇങ്ങനെ ഒരു മറുപടി നല്‍കാന്‍ ഒരു പൂര്‍ണ്ണ ഈശ്വരവിശ്വാസിക്ക് മാത്രമേ കഴിയു..&lt;br /&gt;ഈ മറുപടിയില്‍ സരസ സംതൃപ്തയായോ?&lt;br /&gt;ഇല്ലേയില്ല!!&lt;br /&gt;സരസയെ ഒഴിവാക്കാന്‍ വേണ്ടി ഹനുമാന്‍സ്വാമി തന്‍റെ ശരീരം പത്ത് യോജന വലുതാക്കി.അത് കണ്ട സരസ, തന്‍റെ വായ് ഇരുപത് യോജന വലുതാക്കി.അതിനു പകരമായി മാരുതി തന്‍റെ ശരീരം മുപ്പത് യോജന വലുതാക്കി.സരസയും വിട്ട് കൊടുക്കാന്‍ തയ്യാറായിരുന്നില്ല, അവള്‍ തന്‍റെ വായ് അമ്പത് യോജനയാക്കി.&lt;br /&gt;ഒരു നിമിഷം..&lt;br /&gt;ബുദ്ധിമാനായ ഹനുമാന്‍സ്വാമി തന്‍റെ ശരീരം വളരെ ചെറുതാക്കുകയും, സരസയുടെ വായില്‍ കൂടി കയറി മൂക്കിലൂടെ പുറത്ത് വരുകയും ചെയ്തു.ആഹാരമാകണം എന്ന ആവശ്യവുമായി നിന്ന സരസ മാരുതിയുടെ ഈ പ്രകടനം തീരെ പ്രതീക്ഷിച്ചില്ല.വിസ്മയപ്പെട്ട് നിന്ന സരസയെ നോക്കി വായുപുത്രന്‍ ഇങ്ങനെ സ്തുതിച്ചു:&lt;br /&gt;&lt;br /&gt;"ശൃണുസുമുഖി! സുരസുഖപരേ! സുരസേ! ശുഭേ!&lt;br /&gt;ശുദ്ധേ! ഭുജംഗമാതാവേ! നമോസ്തുതേ&lt;br /&gt;ശരണമിഹ ചരണസരസിജയുഗളമേവ തേ&lt;br /&gt;ശാന്തേ ശരണ്യേ! നമസ്തേനമോസ്തുതേ!"&lt;br /&gt;&lt;br /&gt;സരസ സന്തോഷവതിയായി.ഹനുമാന്‍സ്വാമിയെ അനുഗ്രഹിച്ച ശേഷം അവള്‍ പാതാളത്തിലേക്ക് തിരികെ പോയി.ഹനുമാന്‍സ്വാമി തന്‍റെ യാത്ര തുടര്‍ന്നു..&lt;br /&gt;അടുത്ത വിഘ്നം മൈനാകമായിരുന്നു..&lt;br /&gt;&lt;br /&gt;മൈനാകം ഒരു പര്‍വ്വതാമാണ്, എന്നാല്‍ മനുഷ്യവേഷത്തിലാണ്‌ ഹനുമാന്‍സ്വാമിക്ക് വിഘ്നമായി വന്നത്.ഉപദ്രവിക്കാനായിരുന്നില്ല, എല്ലാരുടെയും ഉപദേശ പ്രകാരം മാരുതിക്ക് വിശ്രമിക്കാനുള്ള അവസരം ഒരുക്കാന്‍ വന്നതാണ്.എന്നാല്‍ മൈനാകത്തോട് പറയാന്‍ ഹനുമാന്‍സ്വാമിക്ക് ഒരു മറുപടിയെ ഉണ്ടായിരുന്നുള്ളു..&lt;br /&gt;താന്‍ ശ്രീരാമദൌത്യവുമായി പോകുകയാണ്, വിശ്രമം അതിനു ശേഷം മാത്രം!!&lt;br /&gt;തന്‍റെ ആരാധനാമൂര്‍ത്തിയുടെ കാര്യസാദ്ധ്യത്തിനായുള്ള യാത്രയില്‍ വിശ്രമം ആവശ്യമില്ലെന്ന് പറയാന്‍ ഒരു ഉത്തമഭക്തനേ കഴിയു..&lt;br /&gt;ഹനുമാന്‍സ്വാമി ഒരു ഉത്തമ ഭക്തനാണ്!!&lt;br /&gt;ആ മറുപടിയില്‍ സന്തുഷ്ടനായ മൈനാകം യാത്രയായി, മാരുതി ലങ്ക എന്ന ലക്ഷ്യത്തിലേക്ക് വീണ്ടും ശ്രദ്ധയൂന്നി..&lt;br /&gt;&lt;br /&gt;സിംഹിക..&lt;br /&gt;ആകാശമാര്‍ഗ്ഗേ പോകുന്ന ജീവികളെ, അവയുടെ നിഴലിനെ പിടിച്ച് നിശ്ചലമാക്കുകയും, ഭക്ഷിക്കുകയും ചെയ്യുന്നവള്‍.ഈക്കുറി അവള്‍ നിഴല്‍ പിടിച്ച് നിര്‍ത്താന്‍ നോക്കിയത് രാമദൌത്യവുമായി പോകുന്ന ഹനുമാന്‍സ്വാമിയെയാണ്.&lt;br /&gt;കഷ്ടം തന്നെ!!&lt;br /&gt;തന്‍റെ യാത്രക്ക് തടസ്സമായി നിഴലില്‍ പിടിച്ച് നിന്ന സിംഹികയെ, കാലാല്‍ തൊഴിച്ച് യമപുരത്തിലാക്കിയ ശേഷം ഹനുമാന്‍സ്വാമി തന്‍റെ യാത്ര തുടര്‍ന്നു..&lt;br /&gt;അങ്ങനെ ലങ്കയെത്തി..&lt;br /&gt;ശത്രുക്കളുടെ കണ്ണില്‍ അകപ്പെടാതിരിക്കാന്‍, തന്‍റെ ശരീരത്തെ വളരെ ചെറുതാക്കി, ആ ശ്രീരാമദാസന്‍ ലങ്കയിലേക്ക് പ്രവേശിച്ചു.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-5079471765705395923?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/5079471765705395923'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/5079471765705395923'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/18.html' title='അദ്ധ്യായം 18 - സുന്ദരകാണ്ഡം ആരംഭം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-8628184071263073932</id><published>2009-08-03T00:00:00.000+05:30</published><updated>2009-08-03T00:00:42.672+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 17 - അന്വേഷണം പുരോഗമിക്കുന്നു</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;മഹേന്ദ്രചലത്തിലെ ഒരു ഗുഹയുടെ മുമ്പില്‍ വാനരര്‍ കിടക്കവേ, ആ ഗുഹയില്‍ നിന്നും ഒരാള്‍ പുറത്തേക്ക് വന്നു..&lt;br /&gt;ചിറകില്ലാത്ത ഒരു വൃദ്ധനായ പക്ഷി..&lt;br /&gt;കണ്‍ മുമ്പില്‍ മരിക്കാന്‍ തയ്യാറായി കിടക്കുന്ന കപികളെ കണ്ട്, ഭാവിയിലെ ആഹാരകാര്യം കുശാലായതില്‍ ആ പക്ഷി വളരെ സന്തോഷിച്ചു.ശ്രീരാമദേവനു ഒരു സഹായവും ചെയ്യാതെ തങ്ങള്‍ മരിക്കേണ്ടി വരുമല്ലോ എന്ന വിഷമത്താല്‍ വാനരര്‍, മരിക്കുന്നതിനു മുമ്പ് പോലും രാമനെ സഹായിക്കാന്‍ കഴിഞ്ഞ ജടായു ഭാഗ്യവാനാണെന്ന് പരസ്പരം പറയുന്നു.&lt;br /&gt;അത് കേട്ടതും ആ പക്ഷിക്ക് ആകാംക്ഷയായി..&lt;br /&gt;ആരാണ്‌ ജടായുവിനെ പറ്റി പറഞ്ഞത്??&lt;br /&gt;എന്താണ്‌ ജടായുവിനു പറ്റിയത്??&lt;br /&gt;ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു സംശയം വരാം..&lt;br /&gt;ഈ പക്ഷിയും ജടായുവും തമ്മില്‍ എന്ത് ബന്ധം എന്ന്, അല്ലേ?&lt;br /&gt;ബന്ധമുണ്ട്..&lt;br /&gt;ഈ പക്ഷി ജടായുവിന്‍റെ ജേഷ്ഠനാണ്..&lt;br /&gt;പേര്‌ സമ്പാതി!!&lt;br /&gt;&lt;br /&gt;സമ്പാതിയുടെ ആകാംക്ഷയ്ക്ക് മറുപടിയായി അംഗദന്‍ എല്ലാം പറഞ്ഞു.സീതയെ രാവണന്‍ തട്ടികൊണ്ട് പോയതും, ജടായു കൊല്ലപ്പെട്ടതും, സീതാന്വേഷണവും, അങ്ങനെ എല്ലാം..&lt;br /&gt;&lt;br /&gt;സഹോദരന്‍റെ മരണവാര്‍ത്ത അറിഞ്ഞ് സോദരനു ഉദകക്രിയ ചെയ്യാന്‍ സഹായിച്ചാല്‍ സീതാദേവിയെ കുറിച്ചുള്ള വിവരങ്ങള്‍ പറയാം എന്ന് വാക്ക് കൊടുക്കുന്നു.അപ്രകാരം ഉദകക്രിയ ചെയ്യുകയും, സീത അശോകവനിയിലുള്ള കാര്യം സമ്പാതി ബോധിപ്പിക്കുകയും ചെയ്യുന്നു.അതിനു ശേഷം സമ്പാതി ഒരു കഥ പറഞ്ഞു..&lt;br /&gt;സമ്പാതിയുടെയും ജടായുവിന്‍റേയും കഥ..&lt;br /&gt;&lt;br /&gt;ഒരു ബലപരീക്ഷണം..&lt;br /&gt;അതും ചേട്ടനായ സമ്പാതിയും, അനുജന്‍ ജടായുവും തമ്മില്‍..&lt;br /&gt;ആരാണ്‌ ഏറ്റവും ഉയരത്തില്‍ പറക്കുന്നത്??&lt;br /&gt;ഇതാണ്‌ തെളിയിക്കേണ്ടത്!!&lt;br /&gt;പരീക്ഷണം തുടങ്ങി, രണ്ട് പേരും മത്സരിച്ച് ഉയരങ്ങളിലേക്ക് പറന്നു.ഒടുവില്‍ സൂര്യന്‍റെ ചൂടേറ്റ് ജടായു തളരും എന്ന് കരുതിയ സമ്പാതി, ജടായുവിനു മുകളില്‍ പറന്നെത്തി ചിറകാല്‍ തണലേകുന്നു.അങ്ങനെ ജടായു രക്ഷപെട്ടു..&lt;br /&gt;എന്നാല്‍ സമ്പാതിയോ?&lt;br /&gt;ചിറക് കരിഞ്ഞ് താഴെ വീണു.&lt;br /&gt;പാവം!!&lt;br /&gt;അങ്ങനെ താഴെ വീണ സമ്പാതിയോട്, തേത്രായുഗേ സീതാന്വേഷണവുമായി വരുന്ന വാനരര്‍ക്ക് നേര്‍വഴി കാട്ടുമ്പോള്‍ ചിറക് മുളയ്ക്കും എന്ന് ഒരു മഹാമുനി അനുഗ്രഹിക്കുന്നു.&lt;br /&gt;അത്ഭുതം!!&lt;br /&gt;സമ്പാതി തന്‍റെ കഥ വിവരിച്ചതോടെ അദ്ദേഹത്തിനു ചിറക് മുളച്ചു, സീതയെ കണ്ട്മുട്ടട്ടെ എന്ന് വാനരരെ ആശംസിച്ചതിനു ശേഷം സമ്പാതി പറന്നകന്നു.&lt;br /&gt;&lt;br /&gt;സമുദ്രം കടന്നാലെ അശോകവനിയിലെ സീതയെ കാണാന്‍ കഴിയു.&lt;br /&gt;നൂറ്‌ യോജന നീളമുണ്ട് സമുദ്രത്തിനു!!&lt;br /&gt;ആര്‌ ചാടി കടക്കും??&lt;br /&gt;എല്ലാവരും പരസ്പരം നോക്കി.&lt;br /&gt;ലേലം വിളിക്കുന്ന പോലെ ഒരോരുത്തരും തങ്ങളുടെ കഴിവ് വിളിച്ച് പറഞ്ഞു,&lt;br /&gt;"പത്ത് യോജന" ഒരാള്‍.&lt;br /&gt;"ഇരുപത് യോജന" രണ്ടാമന്‍.&lt;br /&gt;സാവധാനത്തില്‍ പുരോഗമിച്ച ലേലം തൊണ്ണുറിലെത്തി നിന്നു, അതില്‍ കാര്യമില്ല!!&lt;br /&gt;അര്‍ണ്ണവം നൂറ്‌ യോജനയാ!!&lt;br /&gt;ഒരു സൈഡിലോട്ട് ചാടാന്‍ അംഗദന്‍ തയ്യാറാണ്, പക്ഷേ മറുകര ചാടാനുള്ള ശേഷിയില്ല.ജാംബവാനാണെങ്കില്‍ പ്രായവുമായി.&lt;br /&gt;ഇനി ആര്‍ക്ക് കഴിയും??&lt;br /&gt;ജാംബവാന്‍റെ കണ്ണുകള്‍ ഹനുമാനിലേക്ക് നീണ്ടു.&lt;br /&gt;&lt;br /&gt;ഹനുമാന്‍സ്വാമി ഒരു സംഭവമാ..&lt;br /&gt;പണ്ട് ജനിച്ച് വീണപ്പോള്‍ സൂര്യനെ കണ്ട് പഴമാണെന്ന് കരുതി ഒരു ചാട്ടം ചാടിയ മഹാനാ..&lt;br /&gt;ആദ്യം എല്ലാരും ആ ചാട്ടം തമാശയായാ കരുതിയത്, ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ എല്ലാര്‍ക്കും ബോധ്യമായി, ചിലപ്പോള്‍ മാരുതി സൂര്യനെ ഭക്ഷിക്കും.&lt;br /&gt;അയ്യോ!!&lt;br /&gt;വെപ്രാളം കേറിയ ഇന്ദ്രന്‍ വജ്രായുധം എടുത്ത് ആ കുഞ്ഞ് വാനരന്‍റെ താടിയില്‍ വെട്ടി.വെട്ടു കൊണ്ട് വീണ അദ്ദേഹത്തേയും കൊണ്ട് വായുഭഗവാന്‍ പാതാളത്തില്‍ ഒളിച്ചു.അവിടെയെത്തിയ ത്രിമൂര്‍ത്തികള്‍, ഹനുവില്‍ വെട്ട് കൊണ്ടതിനാല്‍ ഹനുമാന്‍ എന്ന് അറിയപ്പെടുമെന്നും, ചിരജ്ഞീവി ആയിരിക്കുമെന്നും പറഞ്ഞ് അനുഗ്രഹിക്കുന്നു.&lt;br /&gt;ആ ഹനുമാനു ഈ നൂറ്‌ യോജന എന്താകാനാ??&lt;br /&gt;ഒന്നുമല്ല!!&lt;br /&gt;മാത്രമല്ല, ശ്രീരാമദേവന്‍ അടയാളങ്ങള്‍ ഏല്‍പ്പിച്ചതും ഹനുമാന്‍ സ്വാമിയെയാ!!&lt;br /&gt;ജാംബവാന്‍റെ ഈ വാക്കുകള്‍ കേട്ടതോടെ സമുദ്രം ചാടി കടക്കാന്‍ ഹനുമാന്‍ സ്വാമി തീരുമാനിക്കുന്നു.രാവണനെയും കൊന്ന് സീതാദേവിയുമായി വരും എന്ന മാരുതിയുടെ വാക്ക് കേട്ട്, വീര്യം രാമരാവണ യുദ്ധസമയത്ത് മതിയെന്ന് ജാംബവാന്‍ ഉപദേശിക്കുന്നു.&lt;br /&gt;അങ്ങനെ കപികളുടെ ആശംസകള്‍ ഏറ്റ് വാങ്ങി, വാമനനെ പോലെ ഭീമാകാരനായി വളര്‍ന്ന ഹനുമാന്‍ സ്വാമി ആ മഹാ ദൌത്യത്തിനു തയ്യാറായി മഹേന്ദ്രഗിരിയിലേറി.&lt;br /&gt;&lt;br /&gt;ആശീര്‍വ്വചനവും ചെയ്തു കപികുല&lt;br /&gt;മാശു പോകെന്നു വിധിച്ചോരനന്തരം&lt;br /&gt;വേഗേനപോയ് മഹേന്ദ്രത്തിന്‍ മുകളേറി&lt;br /&gt;നാഗാരിയെപ്പോലെ നിന്നു വിളങ്ങിനാന്‍&lt;br /&gt;&lt;br /&gt;അതേ, ഹനുമാന്‍സ്വാമി തയ്യാറായി കഴിഞ്ഞു!!&lt;br /&gt;(ഇവിടെ അദ്ധ്യാത്മരാമായണപ്രകാരം കിഷ്കിന്ധാകാണ്ഡം സമാപിക്കുന്നു)&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-8628184071263073932?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/8628184071263073932'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/8628184071263073932'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/17.html' title='അദ്ധ്യായം 17 - അന്വേഷണം പുരോഗമിക്കുന്നു'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-3672782645152147539</id><published>2009-08-02T06:00:00.002+05:30</published><updated>2009-08-02T06:00:00.258+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 16 - സീതാന്വേഷണം ആരംഭിക്കുന്നു</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ഇത് ശ്രീരാമസന്നിധി..&lt;br /&gt;തന്‍റെ കൂടെ വന്ന വീരന്‍മാരായ വാനരന്‍മാരെ സുഗ്രീവന്‍ ഭഗവാനു പരിചയപ്പെടുത്തുന്നു.സന്തുഷ്ടനായ രാമദേവന്‍ സീതാന്വേഷണത്തിനു വാനരരെ നിയോഗിക്കാന്‍ സുഗ്രീവനോട് പറഞ്ഞു.അങ്ങനെ സുഗ്രീവന്‍ സീതാന്വേഷണത്തിനു ഉത്തരവിട്ടു..&lt;br /&gt;ദക്ഷിണദിക്കിനു ഉന്നതന്‍മാരായ കപികള്‍ പോകേണം..&lt;br /&gt;മുപ്പത് ദിവസത്തിനകം സീതാന്വേഷണം പൂര്‍ത്തിയാക്കാണം..&lt;br /&gt;ഇതായിരുന്നു സുഗ്രീവന്‍റെ ഉത്തരവ്!!&lt;br /&gt;&lt;br /&gt;അങ്ങനെ അന്വേഷണത്തിനു പോകാന്‍ തയ്യാറായ കപികളില്‍ ഹനുമാന്‍ സ്വാമിയെ ശ്രീരാമചന്ദ്രന്‍ വിളിച്ചിട്ട്, ഒരു മോതിരം കൈയ്യില്‍ കൊടുക്കുന്നു.എന്നിട്ട് ഇങ്ങനെ വിശദീകരിച്ചു:&lt;br /&gt;&lt;br /&gt;"മാനസേ വിശ്വാസമുണ്ടാവതിനു നീ&lt;br /&gt;ജാനകി കൈയ്യില്‍ കൊടുത്തീടിതു സഖേ!&lt;br /&gt;രാമനാമാങ്കിതമാംഗുലിയകം&lt;br /&gt;ഭാമിനിക്കുള്ളില്‍ വികല്പം കളവാനായ്&lt;br /&gt;എന്നുടെ കാര്യത്തിനോര്‍ക്കില്‍ പ്രമാണം നീ&lt;br /&gt;യെന്നിയേ മറ്റാരുമില്ലെന്ന് നിര്‍ണ്ണയം"&lt;br /&gt;&lt;br /&gt;ഇങ്ങനെയൊരു അടയാളത്തോടൊപ്പം, ഒരു അടയാളവാക്യവും രാമന്‍ ഹനുമാനു ചൊല്ലി കൊടുത്തു.&lt;br /&gt;സീതാന്വേഷണ വേളയില്‍ സീതയെ കണ്ട് പിടിക്കുന്നത് ഹനുമാനായിരിക്കുമെന്ന് ഭഗവാന്‌ ഉറപ്പായിരുന്നു..&lt;br /&gt;അത് സത്യവുമായിരുന്നു!!&lt;br /&gt;&lt;br /&gt;അന്വേഷണം ആരംഭിക്കുന്നു..&lt;br /&gt;അങ്ങനെ നടന്നപ്പോള്‍ അതാ ഒരു രാക്ഷസന്‍.അവനെ കണ്ട് കപികളില്‍ ഒരാള്‍ ചോദിച്ചു:&lt;br /&gt;"ഇതാണോ രാവണന്‍?"&lt;br /&gt;ആണോ??&lt;br /&gt;അല്ലേ??&lt;br /&gt;ആയിരിക്കും!!&lt;br /&gt;അതിന്‍റെ നിജസ്ഥിതിയറിയാന്‍ അവര്‍ രാക്ഷസനോട് ചോദിച്ചു:&lt;br /&gt;"താനാണോ രാവണന്‍?"&lt;br /&gt;കുറച്ച് കുരങ്ങന്‍മാര്‍ വന്ന് ചോദ്യം ചെയ്യാഞ്ഞത് ഇഷ്ടപ്പെടാഞ്ഞ രാക്ഷന്‍ തിരിച്ച് ചോദിച്ചു:&lt;br /&gt;"ആണെങ്കില്‍?"&lt;br /&gt;അത് കേട്ടതും കപികളുടെ കൂട്ടത്തില്‍ ആരോ വിളിച്ചലറി:&lt;br /&gt;"അടിയെടാ അവനെ"&lt;br /&gt;ടമാര്‍, പടാര്‍, ഡിഷ്യം, ഡിഷ്യം...&lt;br /&gt;ടംടഡേ..&lt;br /&gt;രാവിലെ പല്ല്‌ തേക്കാന്‍ ഗുഹക്ക് പുറത്തിറങ്ങിയ ആ രാക്ഷസന്‍ നിമിഷനേരം കൊണ്ട് കാലപുരിയിലെത്തി.അതോടെ കപികള്‍ക്ക് ബോധ്യമായി..&lt;br /&gt;ഇത് രാവണനല്ല!!&lt;br /&gt;രാവണന്‍ ഇങ്ങനെ ചാവില്ല!!&lt;br /&gt;&lt;br /&gt;നല്ല ദാഹം, പോരാത്തതിനു വിശപ്പും..&lt;br /&gt;കപികള്‍ തളര്‍ന്നു.അപ്പോഴാണ്‌ ഒരു ഗുഹയില്‍ നിന്നും പറന്ന് വരുന്ന പക്ഷികളുടെ ചിറകില്‍ ജലത്തുള്ളികള്‍ പറ്റിയ കാഴ്ച അവര്‍ കാണുന്നത്.അത് കണ്ടതും സന്തോഷത്തോടെ കപികള്‍ ആ ഗുഹിയിലേക്ക് ഓടി കയറി..&lt;br /&gt;&lt;br /&gt;മനോഹരം!!&lt;br /&gt;അതിമനോഹരം!!&lt;br /&gt;അതേ, അത്ര മനോഹരമായിരുന്നു അവര്‍ അവിടെ കണ്ട ദൃശ്യങ്ങള്‍!!&lt;br /&gt;അതാ, അവിടെയൊരു യോഗിനി..&lt;br /&gt;അത് സ്വയംപ്രഭ ആയിരുന്നു..&lt;br /&gt;മുഗ്ദ്ധേന്ദുശേഖരന്‍ അവളുടെ നൃത്തത്തില്‍ സന്തോഷിച്ചു നല്‍കിയതാ ആ പ്രദേശം.&lt;br /&gt;സീതാന്വേഷണത്തിനു വരുന്ന വാനരന്‍മാരെ കണ്ട ശേഷം, ശ്രീരാമദര്‍ശനത്തിനുള്ള ഭാഗ്യവും, അങ്ങനെ രാമപദം പ്രാപിക്കാനുള്ള അനുഗ്രഹവും ലഭിച്ചവളാണ്‌ സ്വയംപ്രഭ.&lt;br /&gt;&lt;br /&gt;ആ യോഗിനി വാനരന്‍മാരില്‍ നിന്ന് സീതാന്വേഷണ വൃത്താന്തങ്ങള്‍ അറിയുകയും, അവര്‍ക്ക് നേര്‍ വഴി ഉപദേശിക്കുകയും ചെയ്യുന്നു. ദാഹവും വിശപ്പും മാറിയ കപികളെ തന്‍റെ തപോശക്തിയാല്‍ വീണ്ടും കാനനത്തില്‍ എത്തിക്കുന്നു.അതിനു ശേഷം ശ്രീരാമദേവനെ കണ്ട് സ്തുതിച്ച ശേഷം ബദര്യാശ്രമേ ചെന്ന് ദേവനെ ധ്യാനിച്ചിരുന്നു നാരായണ പദം പ്രാപിക്കുന്നു.&lt;br /&gt;&lt;br /&gt;നാളേറെയായി..&lt;br /&gt;ഇത് വരെ സീതാദേവി എവിടെയെന്ന് അറിയില്ല!!&lt;br /&gt;അംഗദനു പേടിയായി തുടങ്ങി..&lt;br /&gt;താമസിയാതെ ആ ഭയം മറ്റുള്ള കപികളിലേക്കും പടര്‍ന്നു.&lt;br /&gt;സീതയെ കണ്ട് പിടിച്ചില്ലങ്കില്‍ താനടക്കമുള്ളവരെ സുഗ്രീവന്‍ കൊല്ലും എന്ന അംഗദന്‍റെ വാക്ക് കേട്ട്, നമ്മള്‍ക്ക് ഇവിടെ ഒളിച്ച് താമസിക്കാം എന്ന് കപികള്‍ പറയുന്നു.&lt;br /&gt;അവരുടെ തീരുമാന്‍ അറിഞ്ഞ ജാംബവാനു ചിരിയാണ്‌ വന്നത്..&lt;br /&gt;മണ്ടന്‍മാര്‍ തന്നെ!!&lt;br /&gt;ശ്രീരാമദേവനെ ഒളിച്ച് താമസിക്കാമെന്ന് പോലും!!&lt;br /&gt;ജാംബവാന്‍ കപികളോട് രാമമാഹാത്മ്യത്തെ കുറിച്ച് പറയുന്നു.എവിടെ ഒളിച്ചാലും ഭഗവാനു മുമ്പില്‍ നിന്ന് രക്ഷപെടാനാകില്ല എന്ന സത്യം മനസിലാക്കിയ കപികള്‍ വീണ്ടും അന്വേഷണം ആരംഭിക്കുന്നു.അങ്ങനെ ആവേശപൂര്‍വ്വം അന്വേഷണം ആരംഭിച്ചെങ്കിലും സീതാദേവിയെ കണ്ട് കിട്ടാഞ്ഞതിനാല്‍, ഉപവാസം ചെയ്ത് മൃത്യു വരിക്കാം എന്ന് തീരുമാനിച്ച് മഹേന്ദ്രഗിരിയിലെ ഒരു ഗുഹാമുഖത്ത് ദര്‍ഭവിരിച്ച് വാനരന്‍മാര്‍ കിടന്നു. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-3672782645152147539?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/3672782645152147539'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/3672782645152147539'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/16.html' title='അദ്ധ്യായം 16 - സീതാന്വേഷണം ആരംഭിക്കുന്നു'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-7329282183036052092</id><published>2009-08-01T06:00:00.005+05:30</published><updated>2009-08-01T06:00:00.421+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 15 - വാനരസേന തയ്യാറാവുന്നു</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;സുഗ്രീവന്‍ കിഷ്കിന്ധാ ഭരണം തുടങ്ങി..&lt;br /&gt;ഓര്‍ക്കാപുറത്ത് രാജാവായതല്ലേ, അപ്പോള്‍ രാജാക്കന്‍മാരുടെതായ കുറേ വിനോദങ്ങളില്‍ ലയിച്ച് പോയതില്‍ സുഗ്രീവനെ കുറ്റം പറയാന്‍ പറ്റില്ല.ആ സുഖങ്ങളില്‍ മുഴുകിയപ്പോള്‍ അദ്ദേഹം അറിയാതെ സീതാന്വേഷണം മറന്നു പോയി.എന്നാല്‍ ശ്രീരാമദേവന്‍റെ ഉത്തമഭക്തനായ ഹനുമാന്‍ ഇത് ഓര്‍ത്തു.അദ്ദേഹം രാമഭഗവാന്‍ ചെയ്ത് തന്ന ഉപകാരങ്ങളെ പറ്റി സുഗ്രീവനെ ഓര്‍മ്മിപ്പിക്കുകയും, തിരിച്ച് സഹായിക്കേണ്ടത് ആവശ്യമാണെന്ന് ബോധിപ്പിക്കാന്‍ ഇങ്ങനെ ഉണര്‍ത്തിക്കുകയും ചെയ്തു:&lt;br /&gt;&lt;br /&gt;"പ്രത്യുപകാരം മറക്കുന്ന പുരുഷന്‍&lt;br /&gt;ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും"&lt;br /&gt;&lt;br /&gt;അതിനു ശേഷം ഉപകാരം മറന്നാല്‍ ശ്രീരാമചന്ദ്രന്‍ പിണങ്ങുമെന്നും, അതിന്‍റെ ഫലം കഠിനമായിരിക്കുമെന്നും കൂടി ഹനുമാന്‍ കൂട്ടിച്ചേര്‍ത്തു.ഇത് കേട്ട് സുഗ്രീവന്‍, ബുദ്ധി ഉപദേശിച്ചതിനു ഹനുമാനെ അനുമോദിച്ച ശേഷം കപികള്‍ എല്ലാരും കൊട്ടാരത്തില്‍ ഹാജരാകാന്‍ ആജ്ഞാപിച്ചു:&lt;br /&gt;&lt;br /&gt;"പക്ഷത്തിനുള്ളീല്‍ വരേണം കപികുലം&lt;br /&gt;പക്ഷം കഴിഞ്ഞു വരുന്നതെന്നാകിലോ&lt;br /&gt;വദ്ധ്യനവനതിനില്ലൊരു സംശയം&lt;br /&gt;സത്യം പറഞ്ഞാലിളക്കമില്ലേതുമേ"&lt;br /&gt;&lt;br /&gt;ഇതാണ്‌ സുഗ്രീവാജ്ഞ!!&lt;br /&gt;പറഞ്ഞാല്‍, പറഞ്ഞതാ, വന്നില്ലേല്‍ തട്ടിക്കളയും!!&lt;br /&gt;അങ്ങനെ ശ്രീരാമദേവന്‍റെ സഹായത്തിനായി സുഗ്രീവന്‍ തയ്യാറായി.&lt;br /&gt;&lt;br /&gt;എന്നാല്‍ സുഗ്രീവന്‍റെ നീക്കങ്ങള്‍ അറിയാതെ ശ്രീരാമന്‍ ലക്ഷ്മണനോട് തന്‍റെ ദുഃഖങ്ങള്‍ പറയുന്നു.തന്‍റെ സഹായം കൊണ്ട് രാജാവായ ശേഷം, സീതാന്വേഷണത്തിനു സഹായിക്കാന്‍ തയ്യാറാവാത്ത സുഗ്രീവന്‍റെ പ്രവൃത്തിയെ കുറിച്ചുള്ള ഭഗവാന്‍റെ വിഷമം കേട്ട് ലക്ഷ്മണന്‍ കോപിഷ്ഠനാകുന്നു.&lt;br /&gt;ആയുധധാരിയായ ലക്ഷ്മണന്‍ കിഷ്കിന്ധയില്‍ പോയി സുഗ്രീവനെ കാണാന്‍ തയ്യാറാവുന്നു.അനുജന്‍റെ കോപത്തെ കുറിച്ച് അറിയാവുന്ന ഭഗവാന്‍, ബാലിയെ പോലെ യമപുരം പൂക്കാനാണോ സുഗ്രീവനും താല്പര്യം എന്ന് മാത്രം ചോദിച്ചാല്‍ മതി എന്ന് പറഞ്ഞ് ലക്ഷ്മണനെ യാത്രയാക്കി.&lt;br /&gt;&lt;br /&gt;കിഷ്കിന്ധ..&lt;br /&gt;സുഗ്രീവന്‍ ഭരണം നടത്തുന്ന അവിടേക്ക് കോപിഷ്ഠനായ ലക്ഷ്മണന്‍ കടന്ന് വരുന്നു.ലക്ഷ്മണന്‍റെ ദേഷ്യഭാവം കണ്ട് വാനരരെല്ലാം ഓടി അകലുന്നു.സംഭവത്തിന്‍റെ ഗുരുതരാവസ്ഥ അറിഞ്ഞ് ബാലീപുത്രനായ അംഗദന്‍ ഓടി വന്നു.എന്നിട്ട് ലക്ഷ്മണനോട് പറഞ്ഞു:&lt;br /&gt;"വന്നാലും പ്രഭോ"&lt;br /&gt;ആതിഥ്യമര്യാദയോടെ നിന്ന അംഗദനോട്, കോപം മറയ്ക്കാതെ ലക്ഷ്മണന്‍ സുഗ്രീവന്‍ എവിടെ എന്ന് ചോദിച്ചു.&lt;br /&gt;അത് കേട്ടതോടെ അംഗദനു ഒരു കാര്യം ഉറപ്പായി..&lt;br /&gt;ഇത് ഒരു നടക്ക് തീരുന്ന പ്രശ്നമില്ല!!&lt;br /&gt;&lt;br /&gt;ജീവനും കൊണ്ട് ഓടിയ അംഗദന്‍ സുഗ്രീവനോട് കാര്യം പറഞ്ഞു...&lt;br /&gt;ബാലിയാ വന്നതെങ്കില്‍ കൊട്ടാരത്തിനു പുറകിലൂടെ ഓടാമായിരുന്നു, പക്ഷേ ഇത് ആള്‌ വേറെയാ!!&lt;br /&gt;രക്ഷപെടാന്‍ ശ്രമിച്ചാല്‍ തല കാണില്ല എന്നറിയാവുന്ന സുഗ്രീവന്‍ ലക്ഷ്മണനെ അനുനയിപ്പിച്ച് കൊണ്ട് വരാന്‍ താരയെ പറഞ്ഞ് അയക്കുന്നു.താരയും, താരയോടൊപ്പം ചെന്ന ഹനുമാന്‍സ്വാമിയും ലക്ഷ്മണനെ അനുനയിപ്പിച്ച് സുഗ്രീവന്‍റെ അടുത്ത് കൊണ്ട് വരുന്നു.മാരുതിയില്‍ നിന്നും അന്വേഷണാര്‍ത്ഥം വാനരന്‍മാരെ വരുത്തിയ സുഗ്രീവന്‍റെ നടപടിയറിഞ്ഞ് ലക്ഷ്മണന്‍ സന്തോഷവാനാകുന്നു.&lt;br /&gt;&lt;br /&gt;അങ്ങനെ ലക്ഷ്മണനൊപ്പം, സുഗ്രീവനും പരിവാരങ്ങളും സീതാന്വേഷണത്തിനു തയ്യാറായി ശ്രീരാമസന്നിധിയില്‍ ഹാജരാകുന്നു. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-7329282183036052092?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/7329282183036052092'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/7329282183036052092'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/08/15.html' title='അദ്ധ്യായം 15 - വാനരസേന തയ്യാറാവുന്നു'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-1050984507242878867</id><published>2009-07-31T06:00:00.005+05:30</published><updated>2009-07-31T06:00:00.280+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 14 - ബാലീസുഗ്രീവ യുദ്ധം</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ശ്രീരാമദേവനില്‍ തന്‍റെ രക്ഷകനെ കണ്ട്, ദേവനെ സുഗ്രീവന്‍ സ്തുതിക്കുന്നു.&lt;br /&gt;ഇപ്രകാരം ഭക്തിയോടെ നിന്ന സുഗ്രീവനോട്, ബാലിയെ യുദ്ധത്തിനു വിളിക്കാന്‍ ഭഗവാന്‍ ഉപദേശിക്കുന്നു.ശ്രീരാമദേവന്‍ കൂടെയുണ്ടന്ന ധൈര്യത്തില്‍ സുഗ്രീവന്‍ കിഷ്കിന്ധയിലെത്തി ബാലിയെ യുദ്ധത്തിനു വിളിക്കുന്നു.അതിന്‍പ്രകാരം ബാലി വരുകയും, യുദ്ധം ആരംഭിക്കുകയും ചെയ്യുന്നു...&lt;br /&gt;ഭയങ്കര യുദ്ധം!!&lt;br /&gt;&lt;br /&gt;ബാലിയെ നേരിട്ട് കൊല്ലാന്‍ സാധ്യമല്ല, ഒളിച്ചിരുന്ന് അമ്പെയ്യുകയേ നിര്‍വ്വാഹമുള്ളു.അതിനു തയ്യാറായ ശ്രീരാമദേവനു ഒരു ചിന്താ കുഴപ്പം..&lt;br /&gt;ഈ കൂട്ടത്തില്‍ ആരാ ബാലി??&lt;br /&gt;യുദ്ധം ചെയ്യുന്ന രണ്ട് പേരേയും കണ്ടാല്‍ ഒരേ പോലെയുണ്ട്.അബദ്ധത്തില്‍ സുഗ്രീവനാകുമോ അമ്പേല്‍ക്കുന്നത് എന്ന സംശയത്താല്‍ ഭഗവാന്‍ അമ്പെയ്യാതെ നിന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ ഭഗവാന്‍ അമ്പെയ്ത് ബാലിയെ വധിക്കും എന്ന വിശ്വാസത്താല്‍ സുഗ്രീവന്‍ ബാലിയുമായി വന്‍ മല്‍പിടുത്തം.കുറേ നേരം കഴിഞ്ഞതോടെ സുഗ്രീവന്‍റെ ശക്തി ക്ഷയിച്ച് തുടങ്ങി.ഇപ്പോള്‍ ബാലിയുടെ കയ്യില്‍ നിന്നും അടി വാങ്ങിക്കുന്ന മാത്രമായി സുഗ്രീവന്‍റെ പരിപാടി.ഒരോ അടി കൊള്ളുമ്പോഴും സുഗ്രീവന്‍ തലവെട്ടിച്ച് ബാലിയുടെ നെഞ്ചത്ത് നോക്കും, അവിടെ ഭഗവാന്‍ എയ്ത അമ്പ് തറച്ചോ എന്നറിയാന്‍..&lt;br /&gt;ഇല്ല, അമ്പ് പോയിട്ട് ഒരു കൊച്ച് കമ്പ് പോലും കാണാനില്ല!!&lt;br /&gt;അല്‍പ്പം നേരം കൂടി കഴിഞ്ഞാല്‍ ബാലി തന്നെ തല്ലികൊന്ന് കെട്ടിതൂക്കും എന്ന് ഉറപ്പായ സുഗ്രീവന്‍ ബാലിയോട് പറഞ്ഞു:&lt;br /&gt;"ഇനി ഒരു ഇടവേള!!"&lt;br /&gt;എന്തിര്??&lt;br /&gt;ബാലി അന്തം വിട്ട് നിന്ന ആ നേരം കൊണ്ട് സുഗ്രീവന്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.&lt;br /&gt;സുഗ്രീവന്‍ ആരാ മോന്‍??&lt;br /&gt;&lt;br /&gt;ഒരു കൈയ്യില്‍ ഗദയും, മറുകയ്യില്‍ ജീവനും പിടിച്ചോണ്ട് ഓടിയ സുഗ്രീവന്‍ ശ്രീരാമദേവന്‍റെ മുമ്പിലെത്തിയട്ട് എന്താണ്‌ ബാലിയെ വധിക്കാഞ്ഞത് എന്നും, എന്തിനാണ്‌ തന്നെ ചതിച്ചതെന്നും ചോദിക്കുന്നു..&lt;br /&gt;അതെ, സുഗ്രീവന്‍ സാക്ഷാല്‍ ശ്രീരാമദേവനെ തെറ്റിദ്ധരിച്ചിരിക്കുന്നു!!&lt;br /&gt;സുഗ്രീവന്‍റെ ആ തെറ്റിദ്ധാരണയ്ക്ക് മറുപടിയായി സംഭവിച്ചതെന്താണെന്ന് ഭഗവാന്‍ പറഞ്ഞു.എന്നിട്ട് ലക്ഷ്മണനോട് തിരിച്ചറിയാന്‍ സുഗ്രീവന്‍റെ കഴുത്തില്‍ ഒരു മാല അണിയാന്‍ ഉപദേശിച്ചു.അങ്ങനെ ലക്ഷ്മണനിട്ട് കൊടുത്ത മാലയും അണിഞ്ഞ് സുഗ്രീവന്‍ ബാലിയുമായുള്ള യുദ്ധത്തിനു വീണ്ടും യാത്രയായി.&lt;br /&gt;&lt;br /&gt;ഇടവേളയ്ക്ക് ശേഷം സുഗ്രീവന്‍ വീണ്ടും വന്നു എന്നറിഞ്ഞ ബാലി യുദ്ധത്തിനു പോകാന്‍ തയ്യാറാകുന്നു.ബാലിയുടെ മകനായ അംഗദന്‍ പറഞ്ഞ്, സുഗ്രീവനും രാമനും തമ്മിലുള്ള ഉടമ്പടിയെ കുറിച്ച് അറിഞ്ഞ ബാലീപത്നി താര, ബാലിയെ തടയാന്‍ ശ്രമിക്കുന്നു.എന്നാല്‍ അത് വക വയ്ക്കാതെ സുഗ്രീവനുമായി യുദ്ധം തുടങ്ങിയ ബാലിയെ ശ്രീരാമദേവന്‍ അമ്പെയ്ത് വീഴ്ത്തുന്നു.&lt;br /&gt;&lt;br /&gt;പ്രാണ വേദനയാല്‍ പിടഞ്ഞ് വീണ ബാലി എന്തിനാണ്‌ തന്നെ അമ്പെയ്തത് എന്ന് രാമദേവനോട് ചോദിക്കുകയും, അതിനു ഭഗവാന്‍ ഇപ്രകാരം മറുപടി പറയുകയും ചെയ്തു:&lt;br /&gt;&lt;br /&gt;"ധര്‍മ്മത്തെ രക്ഷിപ്പതിനായുധവുമായ്&lt;br /&gt;നിര്‍മത്സരം നടക്കുന്നിതു നീളെ ഞാന്‍&lt;br /&gt;പാപിയായോരധര്‍മ്മിഷ്ഠനാം നിന്നുടെ&lt;br /&gt;പാപം കളഞ്ഞ് ധര്‍മ്മത്തെ നടത്തുവാന്‍&lt;br /&gt;നിന്നെ വധിച്ചിതു ഞാന്‍ മോഹബന്ധനായ്&lt;br /&gt;നിന്നെ നീ യേതുമറിയാഞ്ഞതുമെടോ!”&lt;br /&gt;&lt;br /&gt;തെറ്റിദ്ധാരണയുടെ പുറത്ത് സഹോദരനെ ആട്ടിയോടിക്കുകയും, സഹോദരപത്നിയെ സ്വന്തമാക്കുകയും ചെയ്ത ബാലി വധിക്കപെടേണ്ടവന്‍ തന്നെയാണ്!!&lt;br /&gt;&lt;br /&gt;ബാലി മരിച്ചതറിഞ്ഞ് വാനരന്‍മാര്‍ താരയോട് കിഷ്കിന്ധ കോട്ടവാതില്‍ അടച്ചിടാന്‍ പറഞ്ഞെങ്കിലും, അത് കേള്‍ക്കാതെ താര രാമദേവനെ കണ്ട് ഭര്‍ത്തൃമരണത്തിലുള്ള സങ്കടം ഉണര്‍ത്തിക്കുന്നു.ശരീരത്തെ അല്ല ആത്മാവിനെയാണ്‌ വിലയിരുത്തേണ്ടത് എന്ന ഭഗവാന്‍റെ ഉപദേശത്തില്‍ താര സങ്കടവിമുക്തയാകുന്നു.&lt;br /&gt;അതിനുശേഷം ലക്ഷ്മണനോട് പറഞ്ഞ് സുഗ്രീവനെ രാജാവായി വാഴിക്കുന്നു.രാജാഭിക്ഷേകം കഴിഞ്ഞ് വനത്തിലെത്തുന്ന ലക്ഷ്മണന്‍റെ ആഗ്രഹപ്രകാരം ഭഗവാന്‍ അനുജനു ക്രിയാമാര്‍ഗ്ഗം ഉപദേശിക്കുന്നു.അതേ സമയം കിഷ്കിന്ധയുടെ രാജാവായ സുഗ്രീവന്‍ തന്‍റെ ഭരണം തുടങ്ങുന്നു.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-1050984507242878867?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/1050984507242878867'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/1050984507242878867'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/07/14.html' title='അദ്ധ്യായം 14 - ബാലീസുഗ്രീവ യുദ്ധം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-6807636289972226406</id><published>2009-07-30T00:05:00.003+05:30</published><updated>2009-08-07T18:46:54.962+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 13 - ഒരു പുതിയ സൌഹൃദം</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;അങ്ങനെ കിഷ്കിന്ധാകാണ്ഡം ആരംഭിക്കുന്നു..&lt;br /&gt;ഇവിടെ മുതലാണ്‌ വാനരന്‍മാര്‍ക്ക് രാമായണത്തിലുള്ള പ്രാധാന്യം വിശദമാക്കുന്നത്.&lt;br /&gt;വാനരര്‍ എന്ന് വിശദീകരിച്ചെങ്കിലും ഇവര്‍ ആരാണെന്ന് മനസിലായോ?&lt;br /&gt;വെറും കുരങ്ങന്‍മാരല്ല....&lt;br /&gt;വിഷ്ണുഭഗവാന്‍ ശ്രീരാമ അവതാരം എടുക്കാമെന്ന് പറഞ്ഞപ്പോള്‍, ദേവന്‍മാര്‍ വാനരന്‍മാരായി ജനിക്കാം എന്ന് പറഞ്ഞതോര്‍മ്മയില്ല?&lt;br /&gt;ഈ വാനരന്‍മാര്‍ അവരാ..&lt;br /&gt;രാവണവധത്തിനു ദേവനെ സഹായിക്കാന്‍ വന്ന ദേവാംശമുള്ള വാനരന്‍മാര്‍!!&lt;br /&gt;&lt;br /&gt;കിഷ്കിന്ധ..&lt;br /&gt;ഇതാണ്‌ വാനരന്‍മാരുടെ രാജ്യത്തിന്‍റെ പേര്.&lt;br /&gt;ഇവിടുത്തെ രാജാവാണ്‌ ബാലി, മഹാശക്തിമാന്‍..&lt;br /&gt;എതിര്‍ക്കാന്‍ വരുന്നവന്‍റെ പാതി ബലം കൂടി ലഭിക്കും എന്ന വരം നേടിയ ഒരു ഭയങ്കര വാനരന്‍!!&lt;br /&gt;അങ്ങനെയുള്ള ബാലിയോട് മഹിഷവേഷത്തില്‍ വന്ന് യുദ്ധം ചെയ്തവനാണ്‌ ദുന്ദുഭി.&lt;br /&gt;ബാലി ആരാ മോന്‍??&lt;br /&gt;അറവുശാലയില്‍ ആടിന്‍റെ തലയറക്കുന്ന പോലെ ദുന്ദുഭിയുടെ തലയറുത്ത് ഒരു ഏറ്‌ വച്ച് കൊടുത്തു.അങ്ങനെ ദുന്ദുഭിയെ വധിച്ചു.&lt;br /&gt;പക്ഷേ ഒരു അബദ്ധം പറ്റി..&lt;br /&gt;ബാലി വലിച്ചെറിഞ്ഞ ദുന്ദുഭിയുടെ തല ചെന്ന് വീണത് മതംഗാശ്രമത്തിനു സമീപമായിരുന്നു.അതിനാല്‍ രക്തം വീണ്‌ ആശ്രമപരിസരം അശുദ്ധമായി.&lt;br /&gt;അത് കണ്ട് സന്തോഷവാനായ മുനി ബാലിക്ക് ഫ്രീയായി ഒരു ശാപം കൊടുത്തു..&lt;br /&gt;ഫ്രീയായിട്ട് എന്ന് പറഞ്ഞാല്‍, തികച്ചും ഫ്രീയായിട്ട്..&lt;br /&gt;മതംഗാശ്രമം സ്ഥിതി ചെയ്യുന്ന ഋഷ്യമുകാദി മലയില്‍ ബാലി വന്നാല്‍ തലപൊട്ടിത്തെറിച്ച് മരിക്കട്ടെ എന്നായിരുന്നു ആ ശാപം!!&lt;br /&gt;അതി ഭയങ്കരമായ ശാപം!!&lt;br /&gt;ആ ശാപ വാര്‍ത്ത ബാലിയുടെ കാതിലെത്തി..&lt;br /&gt;ഞാന്‍ നേരത്തെ പറഞ്ഞില്ലേ, ബാലി ആരാ മോന്‍??&lt;br /&gt;ശാപം കേട്ടപാതി കേള്‍ക്കാത്ത പാതി ആ മഹാശക്തിമാന്‍ പ്രഖ്യാപിച്ചു:&lt;br /&gt;"തല്ലി കൊന്നാലും ഞാന്‍ ഇനി ആ മലയില്‍ വരില്ല"&lt;br /&gt;അന്നു മുതല്‍ ഋഷ്യമൂകാദി, ബാലികേറാമല എന്ന് അറിയപ്പെട്ടു!!&lt;br /&gt;&lt;br /&gt;മായാവി..&lt;br /&gt;മയന്‍റെ പുത്രന്‍!!&lt;br /&gt;ഒരിക്കല്‍ ഈ മായാവി ബാലിയെ യുദ്ധത്തിനു വിളിച്ചു.&lt;br /&gt;മായാവി ആയാലും, ലുട്ടാപ്പി ആയാലും, പുട്ടാലു ആയാലും, ബാലിക്ക് ഒരു പോലാ.അതിനാല്‍ തന്നെ ആരു യുദ്ധത്തിനു വിളിച്ചാലും, 'സോറി, നാളെയാട്ടേ' എന്ന് പറയുന്ന സ്വഭാവം ബാലിക്കില്ല.കാരണം ബാലി വ്യത്യസ്തനാണ്..&lt;br /&gt;യുദ്ധത്തിനു വിളിച്ചാല്‍ ചെല്ലുക, യുദ്ധം ചെയ്യുക, എതിരാളിയെ എടുത്തിട്ട് ചാര്‍ത്തുക..&lt;br /&gt;ഇതാണ്‌ ബാലിയുടെ ഒരു ലൈന്‍!!&lt;br /&gt;&lt;br /&gt;അത് തന്നെ ഇവിടെയും സംഭവിച്ചു.&lt;br /&gt;ബാലി മായാവിയോട് യുദ്ധത്തിനു പുറപ്പെട്ടു..&lt;br /&gt;യുദ്ധം തുടങ്ങി കഴിഞ്ഞപ്പോള്‍, താന്‍ പരാജയപ്പെടും എന്ന് ഉറപ്പായ മായാവി ജീവനും കൊണ്ട് ഓടി.ബാലി വിടുമോ, പുറകിനു വച്ച് പിടിച്ചു.അങ്ങനെ മായാവി ഓടി ഒരു ഗുഹയില്‍ കയറി.പുറകിനു ഓടി വന്ന ബാലിയും, ബാലിയോടൊപ്പം അവിടെയെത്തിയ ബാലീസഹോദരന്‍ സുഗ്രീവനും മായാവി ഗുഹയില്‍ ഒളിച്ചതായി മനസിലാക്കി.&lt;br /&gt;&lt;br /&gt;താന്‍ യുദ്ധത്തിനായി ഗുഹയിലേക്ക് പോകുകയാണെന്നും, സുഗ്രീവന്‍ ഗുഹാമുഖത്ത് നില്‍ക്കണമെന്നും, ക്ഷീരം പുറത്ത് വന്നാല്‍ അസുരന്‍ മരിച്ചെന്നും, അതല്ല ചോര പുറത്ത് വന്നാല്‍ ബാലി മരിച്ചെന്ന് കരുതി ഗുഹാമുഖം അടച്ച് തിരികെ പോകണമെന്നും അനുജനെ ഉപദേശിച്ചിട്ട് ബാലി യുദ്ധത്തിനായി ഗുഹയിലേക്ക് കയറി..&lt;br /&gt;ദിവസങ്ങള്‍ കഴിഞ്ഞു, ആഴ്ചകള്‍ കഴിഞ്ഞു, അങ്ങനെ ഒരു മാസമായി.&lt;br /&gt;ഗുഹാമുഖത്ത് കാത്ത് നിന്ന സുഗ്രീവന്‍റെ മുമ്പിലേക്ക് ഒഴുകി വന്നത് ചോരയായിരുന്നു..&lt;br /&gt;ബാലി മരിച്ചു!!!&lt;br /&gt;ദുഃഖിതനായ സുഗ്രീവന്‍ അസുരനു പുറത്തിറങ്ങാന്‍ കഴിയാത്ത വണ്ണം ഗുഹാമുഖം അടയ്ക്കുകയും തിരികെ പോകുകയും ചെയ്തു.കാലം കഴിയവേ വാനരര്‍ സുഗ്രീവനെ രാജാവായി അഭിക്ഷേകം ചെയ്തു.&lt;br /&gt;&lt;br /&gt;അത്ഭുതം, മഹാത്ഭുതം..&lt;br /&gt;ബാലി മരിച്ചില്ല!!&lt;br /&gt;അപ്പോള്‍ ഗുഹാമുഖത്ത് ഒഴുകി വന്ന ചോരയോ??&lt;br /&gt;അത് മായാവിയുടെ ഒരു നമ്പരല്ലേ, യുദ്ധത്തില്‍ കൊല്ലപ്പെടുന്നതിനു മുമ്പ് സുഗ്രീവനെ തെറ്റിദ്ധരിപ്പിച്ച് ഗുഹാമുഖം അടപ്പിക്കാന്‍ ചെയ്ത ഒരു സൂത്രം!!&lt;br /&gt;അതങ്ങ് ഏറ്റു..&lt;br /&gt;മായാവിയെ കൊന്നിട്ട് തിരിച്ച് വന്ന ബാലി അടഞ്ഞ് കിടക്കുന്ന ഗുഹാമുഖം കണ്ട്, സുഗ്രീവന്‍ മനപൂര്‍വ്വം തന്നെ കൊല്ലാന്‍ വേണ്ടി ചെയ്തതാണെന്ന് തെറ്റിദ്ധരിച്ച് കിഷ്കിന്ധയിലെത്തുകയും, കോപത്തോടെ സുഗ്രീവനെ യുദ്ധത്തിനു വിളിക്കുകയും ചെയ്തു:&lt;br /&gt;"എടാ സുഗ്രീവാ, ധൈര്യമുണ്ടേല്‍ ഇറങ്ങി വാടാ"&lt;br /&gt;അത് കേട്ട് കിഷ്കിന്ധ നടുങ്ങി!!&lt;br /&gt;സിംഹാസനത്തില്‍ കാലിന്‍മേല്‍ കാല്‌ കേറ്റി വച്ച് ഇരിക്കുകയായിരുന്ന സുഗ്രീവന്‍റെ നെഞ്ചൊന്ന് കാളി!!&lt;br /&gt;ഈശ്വരാ..&lt;br /&gt;ബാലിയുടെ സ്വരമല്ലേ??&lt;br /&gt;ഞെട്ടിപോയ സുഗ്രീവന്‍ ഓടിചെന്ന് മട്ടുപ്പാവില്‍ നിന്ന് താഴോട്ട് നോക്കി..&lt;br /&gt;അതേ, ബാലി തന്നെ!!&lt;br /&gt;ദേ, ജീവനോടെ നില്‍ക്കുന്നു!!&lt;br /&gt;താഴോട്ട് ചെന്നാല്‍ ബാലി തന്നെ ഫോട്ടോ ആക്കി മാല ചാര്‍ത്തും എന്നറിയാവുന്ന സുഗ്രീവന്‍, 'അവിടെ തന്നെ നില്‍ക്കണേ, ഞാന്‍ വരുവാ' എന്ന് വിളിച്ച് പറയുകയും, കൊട്ടാരത്തിനു പുറകിലൂടെ ഓടി രക്ഷപ്പെടുകയും ചെയ്തു.ബാലി കിഷ്കിന്ധ തിരിച്ചെടുക്കുകയും, സുഗ്രീവന്‍റെ ഭാര്യയെ അടക്കം സ്വന്തമാക്കി അവിടെ താമസിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഓടി പോയ സുഗ്രീവനൊപ്പം സ്നേഹിതരായ നാല്‌ മന്ത്രിമാര്‍ കൂടി ചേര്‍ന്നു.അവര്‍ ബാലികേറാ മലയില്‍ അഭയം പ്രാപിച്ചു.&lt;br /&gt;ഈ കൂട്ടര്‍ ഋഷ്യമുകാദിയില്‍ ദിവസങ്ങള്‍ തള്ളിനീക്കി..&lt;br /&gt;രാവണന്‍ സീതാദേവിയെ തട്ടികൊണ്ട് പോയപ്പോള്‍, അഞ്ച് വാനരന്‍മാരെ കണ്ട് ആഭരണങ്ങള്‍ ഇട്ട് കൊടുത്തത് ഓര്‍മ്മയില്ലേ?&lt;br /&gt;ആ പഞ്ചവാനരര്‍, സുഗ്രീവനും കൂട്ടരും ആയിരുന്നു!!&lt;br /&gt;ഈ സുഗ്രീവനെയും കൂട്ടരെയും കണ്ട് സഖ്യം ഉണ്ടാക്കാനാണ്‌ രാമദേവനോട് ശബരി തപസ്വിനി പറഞ്ഞതും.&lt;br /&gt;&lt;br /&gt;ഹനുമാന്‍..&lt;br /&gt;ഏറ്റവും വലിയ ശ്രീരാമഭക്തന്‍!!&lt;br /&gt;ശിവഭഗവാന്‍റെ അംശത്തെ, വായുഭഗവാന്‍ വഹിച്ച്, കേസരി പത്നിയായ അഞ്ജനയില്‍ നിക്ഷേപിക്കുകയും, അതിന്‍ ഫലമായി ജനിക്കുകയും ചെയ്ത വാനരന്‍!!&lt;br /&gt;സുഗ്രീവനൊപ്പം കൂടിയ നാല്‌ മന്ത്രിമാരില്‍ ഒരാള്‍ ഹനുമാനായിരുന്നു.സീതാന്വേഷണവുമായി വരുന്ന രാമലക്ഷ്മണന്‍മാരെ കണ്ട സുഗ്രീവന്‍ ആരാണെന്ന് തിരക്കാന്‍ മാരുതിയെ വിടുന്നു.വന്നിരിക്കുന്നത് സാക്ഷാല്‍ രാമലക്ഷ്മണന്‍മാരാണെന്ന് മനസിലാക്കിയ ഹനുമാന്‍, അവരെ സുഗ്രീവസമീപത്ത് കൊണ്ട് വരുന്നു.&lt;br /&gt;സുഗ്രീവനും ശ്രീരാമഭഗവാനും തങ്ങളുടെ പ്രശ്നങ്ങള്‍ പരസ്പരം പറയുകയും, അന്യോന്യം സഹായിക്കാമെന്ന് ഏല്‍ക്കുകയും, അങ്ങനെ അഗ്നിസാക്ഷിയായി പരസ്പരം സഖ്യം ചെയ്യുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;സീതാദേവി ശ്രീരാമദേവനു കാണാന്‍ വേണ്ടി ഉപേക്ഷിച്ച ആഭരണങ്ങള്‍, സുഗ്രീവന്‍ ദേവനെ കാട്ടുകയും, സീതയെ വീണ്ടെടുക്കാനുള്ള യുദ്ധത്തിനു ഒരു മിത്രമായി വേല ചെയ്യാം എന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു.പകരം ശ്രീരാമദേവന്‍ ഇങ്ങനെ പറഞ്ഞു:&lt;br /&gt;&lt;br /&gt;"തവ ശത്രുവിനെ കൊന്ന് പത്നിയും രാജ്യവും&lt;br /&gt;വിത്തവുമെല്ലാമടക്കിത്തരുവന്‍ ഞാന്‍&lt;br /&gt;സത്യമിതു രാമഭാഷിതം കേവലം"&lt;br /&gt;&lt;br /&gt;വാക്ക് കൊടുത്തിട്ടും സംശയത്തില്‍ നിന്ന സുഗ്രീവന്‍റെ ആഗ്രഹപ്രകാരം, ബാലി കൊന്ന ദുന്ദുഭിയുടെ തല കാലിന്‍റെ പെരുവിരലാല്‍ തൂക്കി എറിഞ്ഞും, ബാലി ഉപയോഗിക്കുന്നതും, വട്ടത്തില്‍ നില്‍ക്കുന്നതുമായ ഏഴ് മരങ്ങളെ ഒറ്റ അമ്പെയ്ത് മുറിച്ചും ശ്രീരാമദേവന്‍ തന്‍റെ കഴിവ് വ്യക്തമാക്കുന്നു.ഭഗവാന്‍റെ പാടവം കണ്ട്, തന്‍റെ പ്രശ്നങ്ങളെല്ലാം മാറും എന്ന് ഉറപ്പായ സുഗ്രീവന്‍ രാമദേവനെ സ്തുതിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-6807636289972226406?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/6807636289972226406'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/6807636289972226406'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/07/13.html' title='അദ്ധ്യായം 13 - ഒരു പുതിയ സൌഹൃദം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-8393452353763164822</id><published>2009-07-29T06:00:00.002+05:30</published><updated>2009-07-29T06:00:00.906+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 12 - സീതയെ തേടി</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;മാരീചനിഗ്രഹം കഴിഞ്ഞ് പര്‍ണ്ണശാലയിലേക്ക് തിരിച്ച് വരുന്ന ഭഗവാന്‍റെ അടുത്തേക്ക്, സീതാദേവിയുടെ നിര്‍ബന്ധത്താല്‍ പുറപ്പെട്ട ലക്ഷ്മണനെത്തുന്നു.രാവണന്‍ സീതയെ തട്ടി കൊണ്ട് പോയന്ന് മനസാല്‍ ബോധ്യമായ ശ്രീരാമചന്ദ്രന്‍, രാവണന്‍റെ കൈയ്യില്‍ അകപ്പെട്ടത് മായാസീതയെയാണെന്ന സത്യം ലക്ഷ്മണനില്‍ നിന്ന് മറച്ച് വയ്ക്കാന്‍ തീരുമാനിക്കുന്നു.അതിനാല്‍ സീതയെ തനിച്ചാക്കി എന്തിനാ വന്നത് എന്ന് രാമന്‍ ചോദിച്ചു.മറുപടിയായി, സീതാ ദേവി പറഞ്ഞ കഠോര വാക്കുകള്‍ പറയാന്‍ തനിക്ക് വിഷമമുണ്ടെന്നും, അത് കേട്ടുണ്ടായ ദുഃഖത്തില്‍ വന്നതാണെന്നും ഉണര്‍ത്തിക്കുന്നു.&lt;br /&gt;&lt;br /&gt;അവര്‍ തിരിച്ച് പര്‍ണ്ണശാലയിലെത്തി..&lt;br /&gt;സീതാ ദേവിയെ കാണാനില്ല..&lt;br /&gt;ശാലയ്ക്ക് അകത്തും, പരിസരത്തും എല്ലാം അന്വേഷിച്ചു..&lt;br /&gt;ഇല്ല, ദേവി എവിടെയുമില്ല!!&lt;br /&gt;ദുഃഖിതരായ രാമദേവനും ലക്ഷ്മണകുമാരനും സീതാദേവിയെ അന്വേഷിച്ചിറങ്ങി..&lt;br /&gt;അങ്ങനെ സീതാന്വേഷണം ആരംഭമായി..&lt;br /&gt;&lt;br /&gt;രാവണനാല്‍ പക്ഷം ഛേദിക്കപ്പെട്ട് നിലത്ത് വീണ ജടായു..&lt;br /&gt;ജടായു-രാവണ യുദ്ധത്തില്‍ തകര്‍ന്ന് വീണ തേര്..&lt;br /&gt;ഒരു മഹായുദ്ധം കഴിഞ്ഞ പ്രതീതി!!&lt;br /&gt;സീതാന്വേഷണ വേളയില്‍ ഇതെല്ലാം കണ്ട രാമദേവന്‍, സീതയെ തട്ടികൊണ്ട് പോയ ശേഷം പങ്ക് വയ്ക്കുന്നതില്‍ കലഹിച്ച് പരാജിതനായ രാക്ഷസനാണ്‌ കിടക്കുന്നതെന്ന് കരുതി ജടായുവിനെ കൊല്ലാന്‍ തയ്യാറാവുന്നു.ഇതിനു മുമ്പ് ജടായുവിനെ പരിചയപ്പെട്ടതാണെങ്കിലും, സീതാ വിരഹത്തില്‍ ദുഃഖിതനായ രാമദേവന്‍, പക്ഷം ഇല്ലാതെ കിടക്കുന്ന ജടായുവിനെ തെറ്റിദ്ധരിച്ച് വധിക്കാന്‍ പോയത് സ്വാഭാവികം.&lt;br /&gt;&lt;br /&gt;കൊല്ലാന്‍ വന്ന ദേവനോട്, താന്‍ ജടായുവാണെന്ന് ഉണര്‍ത്തിച്ച ശേഷം സീതാദേവിയെ രാവണന്‍ തട്ടി കൊണ്ട് തെക്കോട്ട് പോയെന്നും, താന്‍ തടഞ്ഞപ്പോള്‍ ചന്ദ്രഹാസത്താല്‍ ചിറകുകള്‍ അരിഞ്ഞു എന്നും, രാമദേവനെ കണ്ടേ മരിക്കു എന്ന് സീതാദേവി അനുഗ്രഹിച്ചെന്നും പറഞ്ഞു.ആ ഭക്തനില്‍ സന്തുഷ്ടനായ രാമദേവന്‍ വാത്സല്യത്തോടെ തലോടുകയും, അങ്ങനെ ജടായുവിനു മോക്ഷം ലഭിക്കുകയും ചെയ്തു.ജടായുവിന്‍റെ ഭൌതിക ശരീരം ദഹിപ്പിച്ചപ്പോള്‍ സര്‍വ്വാഭരണഭൂഷിതനായി ആ ആത്മാവ് പ്രത്യക്ഷപ്പെടുകയും, ദേവനെ സ്തുതിച്ച ശേഷം വിഷ്ണുപദത്തില്‍ ലയിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;അഷ്ടവക്രനെ കളിയാക്കിയ കാരണം ശാപം കിട്ടിയ ഒരു ഗന്ധര്‍വ്വനുണ്ട്.അദ്ദേഹത്തിനു ഇപ്പോള്‍ രാക്ഷസരൂപമാ..&lt;br /&gt;അതും വളരെ സുന്ദരമായ ഒരു രൂപം..&lt;br /&gt;ആ രൂപത്തിന്‍റെ പ്രത്യേകത എന്തെന്നാല്‍, അതിനു തലയുമില്ല, കാലുമില്ല..&lt;br /&gt;ശരീരത്തില്‍ കൈകള്‍ മാത്രമുള്ള സുന്ദര രാക്ഷസന്‍!!&lt;br /&gt;അതാണ്‌ കബന്ധന്‍!!&lt;br /&gt;ജടായുമോക്ഷത്തിനു ശേഷം സീതാന്വേഷണവുമായി നടന്ന രാമലഷ്മണന്‍മാരുടെ മുമ്പില്‍ ഈ കബന്ധന്‍ ആക്രമിക്കാനായി വന്നു.തലയും കാലുമില്ലാത്ത ശരീരത്തിന്‍റെ കൈകള്‍ മുറിച്ച് കളയാം എന്ന ലക്ഷ്മണന്‍റെ വാക്കിന്‍ പ്രകാരം, രാമദേവന്‍ ഒരു കരവും ലക്ഷ്മണന്‍ മറുകരവും എയ്ത് വീഴ്ത്തി.അതോടെ ശാപമോക്ഷം നേടി പഴയ ഗന്ധര്‍വ്വനാകുകയും, രാമദേവനെ സ്തുതിച്ച ശേഷം, തെക്കുള്ള മതംഗാശ്രമത്തിലെ ശബരി തപസ്വനിയെ കണ്ടാല്‍ സീതയെ കുറിച്ചുള്ള വിവരം കിട്ടുമെന്ന് പറഞ്ഞിട്ട് കബന്ധന്‍ യാത്രയായി.&lt;br /&gt;&lt;br /&gt;അതിനു ശേഷം അന്വേഷണം ആരംഭിച്ച ദേവന്‍ ശബരിയുടെ അടുത്തെത്തി..&lt;br /&gt;ഗുരുഭൂതന്‍മാര്‍ തപസ്സ് ചെയ്തിട്ടും കിട്ടാത്ത മഹാഭാഗ്യമല്ലേ, ശബരിക്ക് കിട്ടിയത്!!&lt;br /&gt;ശ്രീരാമദേവനെ നേരിട്ട് കാണാനുള്ള മഹാഭാഗ്യം!!&lt;br /&gt;സീതയെ കുറിച്ച് അന്വേഷിച്ച ശ്രീരാമനോട്, സര്‍വ്വം അറിയുന്ന ഭഗവാനോട് താനായിട്ട് ഒന്നും പറയേണ്ട ആവശ്യമില്ലെങ്കിലും ചോദിച്ച സ്ഥിതിക്ക് ജ്ഞാനാദൃഷ്ട്യാ കണ്ടത് അറിയിക്കാം എന്ന മുഖവുരയോട് കൂടി ശബരി ഇങ്ങനെ പറഞ്ഞു,&lt;br /&gt;സീത ലങ്കയില്‍ രാവണ തടവിലാണ്.സീതയെ രക്ഷിക്കാന്‍ ഭഗവാന്‍, ശാപം കാരണം ബാലിക്ക് വരാന്‍ കഴിയാത്ത പശ്യപര്‍വ്വതത്തിലെ ഋഷ്യമുഖാക്യത്തില്‍, ബാലിയെ പേടിച്ച് നാല്‌ മന്ത്രിമാരുമായി കഴിയുന്ന വാനരനായ സുഗ്രീവനെ കാണണം.എന്നിട്ട് സുഗ്രീവനുമായി സഖ്യം ചെയ്യുന്ന വഴി എല്ലാ ദുഃഖങ്ങളും മാറും.&lt;br /&gt;ഇത്രയും പറഞ്ഞ ശേഷം ശബരി അഗ്നിയില്‍ പ്രവേശിച്ച് ഭഗവല്‍ പാദങ്ങളില്‍ ലയിച്ചു.&lt;br /&gt;&lt;br /&gt;അതേ, വലിയ വലിയ ഗുരുക്കന്‍മാര്‍ക്ക് സാധ്യമാകാഞ്ഞത് ശബരിക്ക് സാധിച്ചു..&lt;br /&gt;വിഷ്ണുഭഗവാനെ കണ്ട് ആ പാദങ്ങളില്‍  ലയിച്ച് ചേരാനുള്ള ഭാഗ്യം..&lt;br /&gt;&lt;br /&gt;"ഭക്തവത്സലന്‍ പ്രസാദിക്കിലിന്നവര്‍ക്കെന്നി&lt;br /&gt;ല്ലെത്തീടും മുക്തി നീചജാതികള്‍ക്കെന്നാകിലും&lt;br /&gt;പുഷ്ക്കരനേത്രന്‍ പ്രസാദിക്കിലോ ജന്തുക്കള്‍ക്ക്&lt;br /&gt;ദുഷ്ക്കരമായിട്ടൊന്നുമില്ലന്ന് ധരിക്കണം"&lt;br /&gt;&lt;br /&gt;(ഇവിടെ അദ്ധ്യാത്മ രാമായണപ്രകാരം ആരണ്യകാണ്ഡം സമാപിക്കുന്നു)&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-8393452353763164822?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/8393452353763164822'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/8393452353763164822'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/07/12.html' title='അദ്ധ്യായം 12 - സീതയെ തേടി'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-1975375943712096924</id><published>2009-07-28T06:00:00.003+05:30</published><updated>2009-07-28T06:00:00.189+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 11 - അശോകവനിയിലെ സീത</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;അപൂര്‍വ്വ മാനിന്‍റെ വേഷത്തിലുള്ള മാരീചന്‍ പര്‍ണ്ണശാലക്ക് സമീപമെത്തുകയും, സീതാദേവിക്ക് മാനിനോടൊരു ഇഷ്ടം തോന്നുകയും ചെയ്തു.അത് മാരീചനാണെന്ന് ലക്ഷ്മണന്‍ മുന്നറിയിപ്പ് കൊടുത്തിട്ടും, സീതാദേവിയുടെ ആഗ്രഹപ്രകാരം രാമദേവന്‍ അതിനെ പിടിക്കാന്‍ ഇറങ്ങി തിരിച്ചു.&lt;br /&gt;&lt;br /&gt;തൊട്ടു, തൊട്ടില്ല എന്ന മട്ടില്‍ രാമദേവന്‍ മാനിന്‍റെ പുറകിന്‌ ഓടുകയും, അങ്ങനെ പര്‍ണ്ണശാലയില്‍ നിന്ന് വളരെ അകലെയാകുകയും ചെയ്തു.ഒടുവില്‍ മറ്റ് വഴിയില്ലാഞ്ഞിട്ട് ഭഗവാന്‍ മാനിനു നേരെ അമ്പെയ്യുന്നു.ആ ശരമേറ്റപ്പോള്‍ മാന്‍ മാരീചനാകുകയും, അങ്ങനെ താഴെ വീഴുകയും ചെയ്തു.താന്‍ മരിക്കാന്‍ പോകുകയാണെന്ന് മനസിലായ മാരീചന്‍ ശ്രീരാമഭഗവാന്‍റെ ശബ്ദത്തില്‍, ലക്ഷ്മണനെ വിളിച്ച് കരഞ്ഞു:&lt;br /&gt;&lt;br /&gt;"ഹാഹാ! ലക്ഷ്മണാ! മമ ഭ്രാതാവേ! സഹോദരാ!&lt;br /&gt;ഹാഹാ! മേ വിധിബലം പാഹിമാം ദയാനിധേ!"&lt;br /&gt;&lt;br /&gt;ഇങ്ങനെ രാമനെ മാതിരി ലക്ഷ്മണനെ വിളിച്ചിട്ട് മാരീചന്‍ മരിച്ച് വീണു.&lt;br /&gt;&lt;br /&gt;അങ്ങ് പഞ്ചവടിയിലുണ്ടായിരുന്ന സീതാദേവി ആ രോദനം കേട്ടു.ദേവി സൌമിത്രിയോടെ എന്താ കാര്യം എന്ന് അന്വേഷിക്കാന്‍ പറഞ്ഞു.പക്ഷേ ലക്ഷ്മണന്‍ പോയില്ല..&lt;br /&gt;അത് ശ്രീരാമദേവനോടെ സ്നേഹമില്ലാത്തതിനാലാണോ?&lt;br /&gt;അല്ലേ അല്ല!!&lt;br /&gt;പിന്നെയോ??&lt;br /&gt;ലക്ഷ്മണനറിയാം ഭഗവാനിങ്ങനെ കരയില്ലന്ന്.മാത്രമല്ല ലോകത്തില്‍ രാമദേവനെ എതിര്‍ക്കാന്‍ ശേഷിയുള്ള ആരുമില്ലന്നും ലക്ഷ്മണനു ബോധ്യമുണ്ട്.ആ കേട്ട കരച്ചില്‍ മാരീചന്‍റെയാണെന്ന് അറിയാവുന്ന ലക്ഷ്മണന്‍ അത് സീതാദേവിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.&lt;br /&gt;പക്ഷേ അവിടെയുണ്ടായിരുന്നത് സാക്ഷാല്‍ ലക്ഷ്മിദേവിയുടെ അവതാരമായ സീതാദേവി ആയിരുന്നില്ല..&lt;br /&gt;പിന്നെയോ??&lt;br /&gt;മായാ സീതയായിരുന്നു..&lt;br /&gt;രാവണനു തട്ടികൊണ്ട് പോകാന്‍ സീതാരൂപത്തില്‍ ഒരു മായ..&lt;br /&gt;സാദാ മനുഷ്യസ്ത്രിയേ പോലെ ചിന്തിക്കുന്ന ഒരു മായാ രൂപം..&lt;br /&gt;&lt;br /&gt;ലക്ഷ്മണന്‍ പോകാഞ്ഞത് കണ്ടപ്പോള്‍ മായാസീത കാരണം മനസിലാക്കിയത് ഇപ്രകാരമായിരുന്നു..&lt;br /&gt;ഭരതന്‍ കാരണമാണ്‌ രാമന്‍ കാട്ടില്‍ വന്നത്.രാമന്‍റെ കൂടെ ലക്ഷ്മണനും വന്നു.ഒരു പക്ഷേ ഭരതന്‍ പറഞ്ഞയച്ചിട്ടാരിക്കാം ലക്ഷ്മണന്‍ വന്നത്.ഇനി രാമനെ അപായപ്പെടുത്തിയതിനു ശേഷം സീതയെ കൊണ്ട് പോയി ഭരതനു കാഴ്ചവയ്ക്കുകയാവാം ലക്ഷ്മണന്‍റെ ലക്ഷ്യം.&lt;br /&gt;ആഹാ..&lt;br /&gt;എത്ര നല്ല കണ്ടെത്തലുകള്‍!!&lt;br /&gt;&lt;br /&gt;മായാസീതയുടെ കണ്ട്പിടുത്തങ്ങള്‍ കേട്ട് അന്തിച്ച് നിന്ന കുമാരനോട് ആ ദേവി ഒരു കാര്യം കൂടി പറഞ്ഞു:&lt;br /&gt;&lt;br /&gt;"രാമനെയൊഴിഞ്ഞ് ഞാന്‍ മറ്റൊരു പുരുഷനെ&lt;br /&gt;രാമപാദങ്ങളാണെ തീണ്ടുകയില്ലയല്ലോ"&lt;br /&gt;&lt;br /&gt;പാവം ലക്ഷ്മണന്‍..&lt;br /&gt;മനസാവാചാ ചിന്തിക്കാത്ത കാര്യം കേട്ട് പേടിച്ച് പോയി!!&lt;br /&gt;കഠോരമായ ഈ വാക്കുകള്‍ കേട്ട് ദുഃഖം സഹിക്കാന്‍ വയ്യാതെ ചെവി രണ്ടും പൊത്തി, സീതാദേവിയെ കാത്തോളണേന്ന് ഈശ്വരന്‍മാരോട് പ്രാര്‍ത്ഥിച്ച ശേഷം ലക്ഷ്മണന്‍ രാമഭഗവാനെ തേടി പോയി.&lt;br /&gt;&lt;br /&gt;അതോടു കൂടി പര്‍ണ്ണശാലയില്‍ തനിച്ചായ സീതാദേവിയുടെ അടുത്ത് ഒരു മുനിയുടെ വേഷത്തില്‍ രാവണനെത്തി.തന്‍റെ നിജസ്ഥിത് വെളുപ്പെടുത്തിയ ശേഷം ദേവിയെ കൂടെ വരാന്‍ ക്ഷണിക്കുകയും, അതിനു വിസമ്മതിച്ച ദേവിയെ തട്ടികൊണ്ട് പോകുകയും ചെയ്യുന്നു.ബലം പ്രയോഗിച്ച് രാവണന്‍ കടത്തി കൊണ്ട് പോയപ്പോഴും ദേവി രാമഭഗവാനെയും, ലക്ഷ്മണനെയും വിളിച്ച് രക്ഷിക്കണേന്ന് അപേക്ഷിക്കുന്നു:&lt;br /&gt;&lt;br /&gt;"ഹാഹാ! രാഘവ!! രാമ! സൌമിത്രേ! കാരുണ്യാബ്ധേ!&lt;br /&gt;ഹാഹാ! മല്‍പ്രാണേശ്വര! പാഹിമാം ഭയാതുരാം"&lt;br /&gt;&lt;br /&gt;സീതാവിലാപം അന്തരീക്ഷത്തിലെങ്ങും മുഴങ്ങി.&lt;br /&gt;എന്ത് ഫലം??&lt;br /&gt;മാനിനെ മോഹിച്ച് രാമനെയും, തെറ്റിദ്ധാരണയുടെ പുറത്ത് ലക്ഷ്മണനെയും പറഞ്ഞ് വിട്ടത് ദേവി തന്നെയാണല്ലോ.അമിതമായ മോഹവും, അനാവശ്യമായ തെറ്റിദ്ധാരണയും ആപത്താണെന്ന് ദേവി മനസിലാക്കിയപ്പോഴത്തേക്കും വളരെ താമസിച്ച് പോയിരുന്നു.&lt;br /&gt;എന്നിട്ട് ദേവിയേ രക്ഷിക്കാന്‍ ആരും വന്നില്ലേ?&lt;br /&gt;വന്നു..&lt;br /&gt;സീതാവിലാപം കേട്ട് രാവണനെ തടയാന്‍ ഒരാള്‍ വന്നു..&lt;br /&gt;അത് ജടായു ആയിരുന്നു!!&lt;br /&gt;&lt;br /&gt;തന്‍റെ ലക്ഷ്യത്തിനു തടസമായി വന്ന ആ രൂപത്തെ രാവണന്‍ സൂക്ഷിച്ച് നോക്കി..&lt;br /&gt;ഒരു കിളി..&lt;br /&gt;സ്വല്പം വലിപ്പമുണ്ടന്നേ ഉള്ളു..&lt;br /&gt;ഛേ, എന്തിരിത്??&lt;br /&gt;പുച്ഛത്തില്‍ രാവണന്‍ പറഞ്ഞു:&lt;br /&gt;"മിസ്റ്റര്‍ കിളി, ഇതെന്‍റെ പേഴ്സണല്‍ ഇഷ്യു ആണ്.വെറുതെ തലയിടരുത്"&lt;br /&gt;ശ്രീരാമദേവന്‍റെ പത്നിയെ തട്ടി കൊണ്ട് വന്നിട്ട് പേഴ്സണല്‍ ഇഷ്യു ആണെന്ന് പറഞ്ഞാല്‍ ജടായുവിനു സഹിക്കുമോ??&lt;br /&gt;ഇല്ലേ ഇല്ല!!&lt;br /&gt;പുള്ളിക്കാരന്‍ ഒരു സൈഡീന്ന് അങ്ങ് തുടങ്ങി..&lt;br /&gt;കൊത്ത്, മാന്തല്‍, അടി..&lt;br /&gt;അതോടെ രാവണനു ഒരു കാര്യം മനസിലായി..&lt;br /&gt;ഇതൊരു പേഴ്സണല്‍ ഇഷ്യു അല്ല,&lt;br /&gt;പൂര്‍ണ്ണമായും പബ്ലിക്ക് ഇഷ്യു ആണ്!!&lt;br /&gt;&lt;br /&gt;അങ്ങനെ രാവണനും ജടായുവും തമ്മില്‍ ഘോരയുദ്ധമായി.തന്‍റെ മാര്‍ഗ്ഗത്തിനു ജടായു വിഘ്നമാകും എന്ന് തോന്നിയ രാവണന്‍ ശിവഭഗവാന്‍ കൊടുത്ത ചന്ദ്രഹാസം എന്ന ആയുധത്താല്‍ ജടായുവിന്‍റെ ചിറകരിഞ്ഞ് വീഴ്ത്തി.തന്നെ രക്ഷിക്കാന്‍ വന്നിട്ട് അപകടത്തില്‍ പെട്ട ജടായുവിനോട്, രാമസ്വാമിയെ കാണുന്ന വരെ മരിക്കാതിരിക്കട്ടെ എന്ന് സീതാദേവി അനുഗ്രഹിക്കുന്നു.&lt;br /&gt;രാവണന്‍ സീതയെയും കൊണ്ട് തന്‍റെ യാത്ര തുടരുന്നു..&lt;br /&gt;&lt;br /&gt;അങ്ങനെ ആകാശമാര്‍ഗ്ഗേയുള്ള യാത്രയില്‍, താഴെ ഒരു മലയില്‍ ഇരിക്കുന്ന അഞ്ച് വാനരന്‍മാരെ കാണുകയും, അപ്പോള്‍ സീതാദേവി തന്‍റെ ആഭരണങ്ങള്‍ അവര്‍ ഇരിക്കുന്നിടത്തേക്ക് ഇടുകയും ചെയ്തു.ആ വാനരര്‍ മുഖാന്തരം ആഭരണങ്ങള്‍ രാമദേവന്‍ കാണണമെന്നും, അങ്ങനെ രാവണന്‍ തന്നെ തട്ടി കൊണ്ട് പോയ ഗതി അറിയണമെന്നും പ്രാര്‍ത്ഥിച്ചിരുന്ന സീതയുമായി ലങ്കയിലെത്തിയ രാക്ഷസരാജാവ്, ദേവിയെ അശോകവനിയിലുള്ള ശിംശപാ വൃക്ഷച്ചോട്ടില്‍ ഇരുത്തിയട്ട് കൊട്ടാരത്തിലേക്ക് പ്രവേശിച്ചു.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-1975375943712096924?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/1975375943712096924'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/1975375943712096924'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/07/11.html' title='അദ്ധ്യായം 11 - അശോകവനിയിലെ സീത'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-4487832295754279038</id><published>2009-07-27T06:00:00.003+05:30</published><updated>2009-07-30T22:09:47.089+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 10 - മായാസീത ജനിക്കുന്നു</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ശൂര്‍പ്പണഖ രാവണ സന്നിധിയിലെത്തി..&lt;br /&gt;ഖരനെയും കൂട്ടരെയും കൊലക്ക് കൊടുത്തു, ഇനി രാവണനെ കൂടി കൊലക്ക് കൊടുത്താലേ ശൂര്‍പ്പണഖയ്ക്ക് സമാധാനമാകുകയുള്ളന്ന് അവളുടെ പെരുമാറ്റത്തില്‍ നിന്നും നമുക്ക് മനസിലാക്കാം.&lt;br /&gt;അല്ലെങ്കില്‍ രാമനെതിരെ തിരിയാന്‍ രാവണനെ പ്രേരിപ്പിക്കുമോ?&lt;br /&gt;സംഭവം ഇങ്ങനെ..&lt;br /&gt;&lt;br /&gt;ദേഹം മുഴുവന്‍ ചോരയുമായി വന്ന ശൂര്‍പ്പണഖ, ഖരനെയും കൂട്ടരെയും രാമദേവന്‍ കൊന്ന കാര്യം പറയുന്നു.അതിനു കാരണം ആരാഞ്ഞ രാവണനോട്, സീതയെ രാവണനു വേണ്ടി താന്‍ കൊണ്ട് വരാന്‍ ശ്രമിച്ചതിനാലാണെന്ന് കള്ളം പറയുകയും, അതോടൊപ്പം സീത സുന്ദരിയാണെന്നും രാവണനു ചേര്‍ന്ന ജോടിയാണെന്നും പറഞ്ഞ് മനസിളക്കുകയും ചെയ്യുന്നു.കൂട്ടത്തില്‍ ഭീതിയോടെ രാമനെ കുറിച്ചുള്ള ഒരു സത്യം കൂടി ഉണര്‍ത്തിച്ചു:&lt;br /&gt;&lt;br /&gt;"ഭസ്മമാക്കീടും പിണങ്ങീടുകില്‍ വിശ്വം ക്ഷണാല്‍&lt;br /&gt;വിസ്മയം രാമനുടെ വിക്രമം വിചാരിച്ചാല്‍"&lt;br /&gt;അത് സത്യം!!&lt;br /&gt;&lt;br /&gt;ശൂര്‍പ്പണഖയുടെ വാക്കുകള്‍ കേട്ട് ആശയകുഴപ്പത്തിലായ രാവണന്‍ സോദരിയെ ആശ്വസിപ്പിച്ച ശേഷം തന്‍റെ മണിയറയില്‍ പ്രവേശിക്കുന്നു.&lt;br /&gt;ഇവിടെയാണ്‌ നമ്മള്‍ രാവണന്‍റെ മറ്റൊരു മുഖം ദര്‍ശിക്കുന്നത്..&lt;br /&gt;&lt;br /&gt;ഖരനടക്കമുള്ളവരെ മുന്നേമുക്കാല്‍ നാഴിക കൊണ്ട് ഒരു സാദാ മനുഷ്യനു വധിക്കാനാകില്ലെന്ന് രാവണനു നന്നായി അറിയാം.അതിനര്‍ത്ഥം ശ്രീരാമന്‍ സാധാരണക്കാരനല്ല, സാക്ഷാല്‍ വിഷ്ണുഭഗവാന്‍റെ അവതാരമാ.രാവണന്‍ പുറമേ കാട്ടാറില്ലേലും വിഷ്ണുഭഗവാന്‍റെ ഭക്തനാ.പക്ഷേ ഒരു ഭക്തി മാര്‍ഗ്ഗത്തിലൂടെ തന്നില്‍ ഭഗവാന്‍ പ്രസാദിക്കില്ലെന്ന് രാവണനു ഉറപ്പുണ്ട്, അതിനാല്‍ ശത്രുമനോഭാവത്തിലൂടെ മാത്രമേ വിഷ്ണുപദങ്ങളില്‍ പ്രാപിക്കാന്‍ കഴിയുള്ളന്ന് രാവണന്‍ മനസിലാക്കുന്നു.അങ്ങനെ രാമനെതിരെ യുദ്ധം ചെയ്യാന്‍ വേണ്ടി സീതാദേവിയെ തട്ടികൊണ്ട് വരാന്‍ രാവണന്‍ തീരുമാനിക്കുന്നു.&lt;br /&gt;&lt;br /&gt;പിറ്റേ ദിവസം..&lt;br /&gt;കുളിച്ചൊരുങ്ങി കുട്ടപ്പനായി രാവണന്‍ മാരിചന്‍റെ അടുത്തെത്തി..&lt;br /&gt;മാരീചനെ ഓര്‍മ്മയില്ലേ??&lt;br /&gt;പണ്ട് സുബാഹുവിന്‍റെ കൂടെ യാഗം മുടക്കാന്‍ പോകുകയും, രാമബാണത്തെ ഭയന്ന് ഓടുകയും, അവസാനം പൂര്‍ണ്ണ രാമഭക്തനാകുകയും ചെയ്ത മാരീചന്‍..&lt;br /&gt;അത് തന്നെ!!&lt;br /&gt;പതിവില്ലാതെ രാവണനെ കണ്ട് മാരീചന്‍ ചോദിച്ചു:&lt;br /&gt;"എന്താണ്‌ കാര്യം പ്രഭോ?"&lt;br /&gt;മാരീചന്‍റെ ചോദ്യത്തിനു മറുപടിയായി രാവണന്‍ പറഞ്ഞു:&lt;br /&gt;"പഞ്ചവടിയിലെ പര്‍ണ്ണശാലയില്‍ താമസിക്കുന്ന രാമലക്ഷ്മണമാരെ അവിടുന്നൊന്ന് മാറ്റണം"&lt;br /&gt;"എന്തിനാണ്‌ പ്രഭോ?" മാരീചന്‍റെ ആകാംക്ഷ.&lt;br /&gt;"സീതാദേവിയെ തട്ടികൊണ്ട് പോരാന്‍" രാവണന്‍റെ മറുപടി.&lt;br /&gt;അത് കേട്ടതോടെ കാലിലെ പെരുവിരലില്‍ ഒരു തരിപ്പ് ഉത്ഭവിക്കുന്നതായും, ആ തരിപ്പ് ഒരു വിറയലായി ശരീരം ആകെ ബാധിക്കുന്നതായും മാരീചനു തോന്നി..&lt;br /&gt;പണ്ട് രാമദേവന്‍റെ കാല്‌ പിടിച്ചപ്പോള്‍ കൊല്ലാതെ തിരിച്ച് പോയ ബാണം, ഇടത്തെ ചെവിയുടെ അടുത്ത് വന്ന് 'എക്സ്യൂസ്സ് മീ, ഞാനിവിടുണ്ടേ' എന്ന് പറഞ്ഞ പോലെ ഒരു ഫീലിംഗ്!!&lt;br /&gt;രാവണന്‍ സ്വബോധത്തോടെ പറഞ്ഞതാണോ??&lt;br /&gt;അതോ തലേന്നത്തെ കള്ള്‌ തലക്ക് പിടിച്ചത് മാറിയില്ലേ??&lt;br /&gt;മാരീചനു സംശയമായി.&lt;br /&gt;&lt;br /&gt;ഈ സംരംഭത്തില്‍ നിന്ന് പിന്‍മാറാനുള്ള മാരീചന്‍റെ ഉപദേശങ്ങളെ കാറ്റില്‍ പറത്തി, താന്‍ പറഞ്ഞതനുസരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് രാവണന്‍ ഭീഷണിപ്പെടുത്തുന്നു.രാവണന്‍റെ കൈ കൊണ്ട് ചാവുന്നതിനെക്കള്‍, രാമന്‍റെ കൈ കൊണ്ട് ചാവുന്നതാ ബെറ്റര്‍ എന്ന് കരുതി മാരീചന്‍ ഒരു അപൂര്‍വ്വ മാനിന്‍റെ രൂപത്തില്‍ രാവണനോടൊത്ത് തേരില്‍ കരേറി പഞ്ചവടി സമീപത്തെത്തി.&lt;br /&gt;&lt;br /&gt;അവരുടെ ഉദ്ദേശം മനസാലറിഞ്ഞ രാമദേവന്‍, സീതാദേവിയോട് രാവണന്‍റെ വരവിനെ കുറിച്ച് പറയുകയും, മായാസീതയെ പര്‍ണ്ണശാലയില്‍ നിര്‍ത്തിയട്ട് വഹ്നി മണ്ഡലത്തില്‍ മറഞ്ഞിരിക്കാന്‍ ഉപദേശിക്കുകയും ചെയ്തു.അങ്ങനെ സീതാദേവി വഹ്നിമണ്ഡലത്തില്‍ മറയുകയും, പകരം പര്‍ണ്ണശാലയില്‍ മായാസീത പ്രത്യക്ഷപ്പെടുകയും ചെയ്തു.ശ്രീരാമഭഗവാന്‍റെ സന്തത സഹചാരിയായ ലക്ഷ്മണന്‍ പോലും ഇത് അറിഞ്ഞില്ല.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-4487832295754279038?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/4487832295754279038'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/4487832295754279038'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/07/10.html' title='അദ്ധ്യായം 10 - മായാസീത ജനിക്കുന്നു'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-1167043981005358031</id><published>2009-07-26T06:00:00.003+05:30</published><updated>2009-07-26T06:00:00.349+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 09 - ശൌര്യം പോയ ശൂര്‍പ്പണഖ</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ഇനി കഥ ആകാശത്തിലാ..&lt;br /&gt;ആകാശം എന്ന് പറഞ്ഞാല്‍ ദേവലോകമല്ല, സാദാ നീലാകാശം.&lt;br /&gt;അതാ, ഒരു സുന്ദരി ആകാശത്തിലൂടെ പറന്ന് വരുന്നു..&lt;br /&gt;അത് അവളാണ്..&lt;br /&gt;ശൂര്‍പ്പണഖ!!&lt;br /&gt;രാവണന്‍റെ സഹോദരി!!&lt;br /&gt;നിങ്ങള്‍ക്കിവളെ ദുഷ്ട എന്നും, ആധൂനികമായി വില്ലി അഥവാ വില്ലത്തി എന്നും വിളിക്കാം.&lt;br /&gt;&lt;br /&gt;അവള്‍ പഞ്ചവടിക്ക് മുകളിലെത്തുകയും, സീതാലക്ഷ്മണ സമേതനായി വാഴുന്ന രാമദേവനെ കാണുകയും ചെയ്തു.ഭഗവാന്‍റെ സൌന്ദര്യത്തില്‍ ആകൃഷ്ടയായ അവള്‍, ഭഗവാനില്‍ അനുരക്തയാകുകയും, ആ പ്രേമം വളര്‍ന്ന് കാമമാകുകയും ചെയ്തു.തത്ഫലമായി പഞ്ചവടി പരിസരത്തിലേക്ക്, ആകാശത്ത് നിന്നും അവള്‍ ക്രാഷ് ലാന്‍ഡ് ചെയ്തു.&lt;br /&gt;&lt;br /&gt;സീതയോടൊപ്പം ഇരുന്ന രാമഭഗവാനെ സമീപിച്ച അവള്‍, താന്‍ രാവണസഹോദരിയാണെന്ന് പരിചയപ്പെടുത്തിയ ശേഷം, ഭഗവാനാരെന്ന് ചോദിച്ചു.ശ്രീരാമദേവന്‍ ആ കാട്ടിലെത്തി ചേരാനുള്ള സാഹചര്യം അവളോട് വിശദീകരിച്ചു.അത് കേട്ടശേഷം രാമദേവനോടൊത്ത് രമിക്കാനുള്ള ആഗ്രഹം അവള്‍ ദേവനെ അറിയിച്ചു.&lt;br /&gt;&lt;br /&gt;തനിക്ക് ജീവിതത്തില്‍ ഒരു ഭാര്യയെ മതിയെന്നും, ലക്ഷ്മണനോടൊപ്പം ആരുമില്ലന്നും, അതിനാല്‍ അദ്ദേഹത്തെ സമീപിക്കാനും രാമദേവന്‍ പറഞ്ഞു.അങ്ങനെ അവള്‍ ലക്ഷ്മണനെ സമീപിച്ചു..&lt;br /&gt;ചേട്ടനെ കിട്ടിയില്ലേല്‍ അനിയനെ മതി എന്ന ലൈന്‍!!&lt;br /&gt;ശൂര്‍പ്പണക ഒരു രാക്ഷസി തന്നെ!!&lt;br /&gt;എന്നാല്‍, താന്‍ രാമദാസനാണെന്നും, തന്നെ കെട്ടി ഒരു ദാസിയാകേണ്ടവളല്ല ശൂര്‍പ്പണഖയെന്നും അതിനാല്‍ ഒരിക്കല്‍ കൂടി രാമഭഗവാനെ സമീപിക്കുന്നതാണ്‌ നല്ലതെന്നും പറഞ്ഞ് ലക്ഷ്മണന്‍ അവളെ കളിയാക്കി വിട്ടു..&lt;br /&gt;അതൊരു തുടര്‍ക്കഥ പോലെയായി..&lt;br /&gt;രാമദേവന്‍ ലക്ഷ്മണ സമീപത്തേക്കും, ലക്ഷ്മണന്‍ രാമദേവന്‍റെ അടുത്തേക്കും അവളെ പല പ്രാവശ്യം പറഞ്ഞ് വിട്ടു.&lt;br /&gt;&lt;br /&gt;പാവം ശൂര്‍പ്പണഖ..&lt;br /&gt;ആത്മാര്‍ത്ഥമായി രണ്ട് പേരെ പ്രേമിച്ചു!!&lt;br /&gt;പക്ഷേ ആരും അവളെ തിരിഞ്ഞ് നോക്കുന്നില്ല!!&lt;br /&gt;അവള്‍ക്ക് ദുഃഖവും ദേഷ്യവും എല്ലാം വന്നു.അവള്‍ രാക്ഷസരൂപത്തിലേക്ക് മാറി.&lt;br /&gt;സീതാദേവി കാരണമാണ്‌ ആരും നോക്കാത്തതെന്ന് വിശ്വസിച്ച് അവള്‍, ദേവിയെ കൊല്ലാനായി പാഞ്ഞടുത്തു..&lt;br /&gt;അത് കണ്ട് സൌമ്യനായ ശ്രീരാമദേവന്‍ അവളെ തടയാന്‍ മുന്നിലേക്കിറങ്ങി.&lt;br /&gt;പക്ഷേ ലക്ഷ്മണകുമാരന്‍..&lt;br /&gt;പണ്ടേ മുന്‍ കോപിയാ, മാത്രമല്ല ഇവിടിപ്പോള്‍ അമ്മയെ പോലെ കരുതുന്ന സീതാദേവിയുടെ നേരെ ശൂര്‍പ്പണഖ വരുന്ന കണ്ടുള്ള മാനസികാവസ്ഥയും..&lt;br /&gt;അദ്ദേഹം വാളുമായി മുന്നോട്ട് ചാടി ഒരു വീശ്‌ വീശി..&lt;br /&gt;അത് ഒരു ഒന്നൊന്നര വീശായിരുന്നു!!&lt;br /&gt;ശൂര്‍പ്പണഖയ്ക്ക് സ്വന്തമായുണ്ടായിരുന്ന പലതും താഴെ വീണു!!&lt;br /&gt;രാമായണത്തില്‍ ആ ദൃശ്യം ഇങ്ങനെ വിവരിക്കുന്നു..&lt;br /&gt;&lt;br /&gt;"വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം&lt;br /&gt;ഛേദിച്ച നേരമവളലറി....."&lt;br /&gt;&lt;br /&gt;ശരിയാ..&lt;br /&gt;ശൂര്‍പ്പണഖ അലറി..&lt;br /&gt;അമ്മാതിരി ചെയ്ത്തല്ലിയോ ചെയ്തത്!!&lt;br /&gt;&lt;br /&gt;ശൂര്‍പ്പണഖയുടെ വേര്‍പെട്ട ശരീരഭാഗങ്ങളില്‍ നിന്നെല്ലാം രക്തം ചാടി.ഇപ്പോള്‍ അവളെ കണ്ടാല്‍ ഒരു മല പോലെയും, ആ മലയുടെ പല ഭാഗത്ത് നിന്നും നദി പോലെ ചോര ഒഴുകുന്നതായും തോന്നും.അവള്‍ ഓടി കരഞ്ഞ് കൊണ്ട് ഖരന്‍റെ അടുത്തെത്തി..&lt;br /&gt;&lt;br /&gt;ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ്..&lt;br /&gt;ഇതവളുടെ വകയിലെ സഹോദരരാ..&lt;br /&gt;ദേഹമാസകലം ചോര വാര്‍ന്നൊഴുകുന്ന രീതിയില്‍ ചെല്ലുന്ന രൂപത്തെ കണ്ട് ഖരന്‍ ചോദിച്ചു:&lt;br /&gt;"ആരാ?"&lt;br /&gt;"ഞാനാ, ശൂര്‍പ്പണഖ"&lt;br /&gt;ങ്ങേ!!&lt;br /&gt;ശൂര്‍പ്പണഖയെന്താ ഇങ്ങനെ??&lt;br /&gt;ആരോ ദേഹത്തൊക്കെ വെട്ടിയിരിക്കുന്നു!!&lt;br /&gt;കോപാകുലനായ ഖരന്‍ ആരാഞ്ഞു:&lt;br /&gt;&lt;br /&gt;"മൃത്യുതന്‍ വക്ത്രത്തില്‍ സത്വരം പ്രവേശിച്ച&lt;br /&gt;തത്ര ചൊല്ലാരെന്നെന്നോടെത്രയും വിരയെ നീ"&lt;br /&gt;&lt;br /&gt;വല്യ പുള്ളിയാ!!&lt;br /&gt;ആരാ വെട്ടിയതെന്ന ചോദ്യത്തിനു പകരം ചോദിച്ച കേട്ടില്ലേ..&lt;br /&gt;ആരാ ചാവാന്‍ തയ്യാറായതെന്ന്??&lt;br /&gt;ഉത്തരം സിംപിള്‍!!&lt;br /&gt;ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ്..&lt;br /&gt;പിന്നെ കുറേ രാക്ഷസര്‍!!&lt;br /&gt;കണ്ടോണം, ഇവരെല്ലാം ഇപ്പോള്‍ തീര്‍ന്ന് കിട്ടും.&lt;br /&gt;അതെങ്ങനെ എന്നല്ലേ??&lt;br /&gt;പറയാം.&lt;br /&gt;&lt;br /&gt;ആദ്യം ഖരന്‍ രാമഭഗവാനെ കൊല്ലാന്‍ ഒരു പതിനാല്‌ പേരെ ശൂര്‍പ്പണഖയുടെ കൂടെ പറഞ്ഞയച്ചു.അല്പം കഴിഞ്ഞപ്പോള്‍ കൂടെ വന്ന പതിനാലു പേരെയും ശീരാമന്‍ കൊന്നു എന്ന മഹത്തായ സത്യം ശൂര്‍പ്പണഖ ഖരനെ അറിയിച്ചു.അത് കേട്ട് കോപിച്ച ഖരന്‍, ദൂഷണനോടും, ത്രിശിരസ്സിനോടുമൊപ്പം പതിനാലായിരം നിശാചരരെയും കൂട്ടി യുദ്ധത്തിനു പുറപ്പെട്ടു.&lt;br /&gt;&lt;br /&gt;സീതയെയും കൊണ്ട് ഒരു ഗുഹയിലേക്ക് മാറിയിരിക്കാന്‍ ലക്ഷ്മണനോട് പറഞ്ഞിട്ട് രമദേവന്‍ അവരെ എതിര്‍ത്തു..&lt;br /&gt;ഒരു നാഴിക..&lt;br /&gt;രണ്ട് നാഴിക..&lt;br /&gt;മൂന്ന് നാഴിക....&lt;br /&gt;മൂന്നേ മുക്കാല്‍ നാഴിക..&lt;br /&gt;തീര്‍ന്നു!!&lt;br /&gt;ഖരന്‍, ദുഷണന്‍, ത്രിശിരസ്സ്, പതിനാലായിരം രാക്ഷസര്‍..&lt;br /&gt;എല്ലാവരും പടമായി!!&lt;br /&gt;&lt;br /&gt;രാമഭഗവാന്‍ തൊടുത്ത് വിട്ട ഒരു ശരം, ഖരന്‍റെ തലയെ, കഴുത്തില്‍ നിന്ന് കണ്ടിച്ച് രാവണന്‍റെ ലങ്കയുടെ മുമ്പില്‍ കൊണ്ടിട്ടട്ട് തിരിച്ച് ഭഗവാന്‍റെ അടുത്തെത്തി.മഴപെയ്യാന്‍ ചാന്‍സുണ്ടോന്നറിയാന്‍ ആകാശത്തേക്ക് നോക്കിയിരുന്ന രാക്ഷസര്‍, മഴയ്ക്ക് പകരം ഒരു തല വന്നത് കണ്ട് ഞെട്ടുകയും, അത് ആരുടെ തലയാണെന്ന് പരസ്പരം ചോദിക്കുകയും ചെയ്തു.കൂട്ടത്തില്‍ ചിലര്‍ സ്വന്തം കഴുത്തിനു മുകളില്‍ തപ്പി നോക്കുകയും, തന്‍റെ തല അവിടെ തന്നെ ഉണ്ടെന്ന് സ്വയം ബോധ്യമാക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;യുദ്ധത്തിനു ശേഷം, രാമദേവന്‍ ലക്ഷ്മണനോട്, രാവണന്‍റെ വരവിനുള്ള സമയമായെന്ന് സൂചിപ്പിക്കയും, ഖരനും കൂട്ടരും മരിച്ചത് മുനിമാരെ അറിയിക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തു.ലക്ഷ്മണനില്‍ നിന്ന് ആ സന്തോഷവാര്‍ത്ത അറിഞ്ഞ മുനിമാര്‍ ഒരു അംഗുലീയവും, ഒരു ചുഡാരത്നവും, ഒരു കവചവും സമ്മാനമായി കൊടുത്തു.ഇതില്‍ അംഗുലീയം രാമദേവനെടുക്കുകയും, കവചം ലക്ഷ്മണനും, ചൂഡാരത്നം സീതാദേവിക്കും നല്‍കുകയും ചെയ്തു.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-1167043981005358031?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/1167043981005358031'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/1167043981005358031'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/07/09.html' title='അദ്ധ്യായം 09 - ശൌര്യം പോയ ശൂര്‍പ്പണഖ'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-153123682186800718</id><published>2009-07-25T04:00:00.000+05:30</published><updated>2009-07-25T04:12:51.357+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 08 - ഇനി പഞ്ചവടിയില്‍</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;&lt;br /&gt;പിറ്റേന്ന് പ്രഭാതം..&lt;br /&gt;അത്രി മഹര്‍ഷി കൂടെ അയച്ച ശിഷ്യരോടൊപ്പം, രാമഭഗവാനും കൂട്ടരും മഹാവാഹിനി തീരത്തെത്തുകയും, ശിഷ്യന്‍മാര്‍ അവരെ തോണിയില്‍ അക്കരെ കടത്തുകയും ചെയ്തു.അങ്ങനെ അവര്‍ ഭയാനകമായ ആ കാട്ടിലേക്ക് പ്രവേശിച്ചു..&lt;br /&gt;അതിഭയങ്കരമായ വനം..&lt;br /&gt;വിവിധ തരം പക്ഷികളും മൃഗങ്ങളും പാര്‍ക്കുന്നിടം..&lt;br /&gt;മരങ്ങള്‍ തിങ്ങി നില്‍ക്കുന്നിവിടേക്ക് രാമനും സീതയും ലക്ഷ്മണനും സൂക്ഷിച്ചാണ്‌ പ്രവേശിച്ചത്..&lt;br /&gt;അതിനൊരു കാരണമുണ്ട്..&lt;br /&gt;ഭീകരരായ രാക്ഷസര്‍, പിന്നെ വന്യമൃഗങ്ങളും..&lt;br /&gt;അത് കൊണ്ട് തന്നെ ലക്ഷ്മണന്‍ മുന്നേയും, സീത മദ്ധ്യേയും, രാമന്‍ പിന്നാലെയുമായാണ്‌ വനാന്തര്‍ഭാഗത്തേക്ക് നടന്നത്..&lt;br /&gt;&lt;br /&gt;അപ്പോഴാണ്‌ അവരുടെ മുമ്പിലേക്ക് അവന്‍ വന്നത്..&lt;br /&gt;വിരാധന്‍!!&lt;br /&gt;ഒരു മഹാസത്വം!!&lt;br /&gt;അവന്‍ അലറി പാഞ്ഞ് വരുന്നത് കണ്ടാലറിയാം, കാലപുരി പൂക്കാന്‍ തിടുക്കമായെന്ന്..&lt;br /&gt;തനിക്കൊരു നേരമ്പോക്കിനു വകയായി എന്ന് മനസിലായ രാമഭഗവാന്‍ സീതാ ദേവിയെ ആശ്വസിപ്പിച്ചു.എന്നിട്ട് അവനെ നേരിടാന്‍ തയ്യാറായി നിന്നു.&lt;br /&gt;"ആരാണ്‌ നിങ്ങള്‍?" വിരാധന്‍റെ ചോദ്യം.&lt;br /&gt;ഒരുവിധത്തില്‍ അങ്ങനെ ചോദിച്ചത് നന്നായി..&lt;br /&gt;ആരാ കൊല്ലുന്നത് എന്നറിഞ്ഞിട്ട് ചാകാമല്ലോ!!&lt;br /&gt;ഭാഗ്യവാന്‍!!&lt;br /&gt;വിരാധന്‍റെ ചോദ്യത്തിനു മറുപടിയായി ഭഗവാന്‍ തങ്ങളുടെ വനവാസത്തെ കുറിച്ച് വിവരിച്ചു.എല്ലാം കേട്ട് കഴിഞ്ഞ് വിരാധന്‍ പറഞ്ഞു:&lt;br /&gt;"ജീവന്‍ വേണേല്‍ ആയുധത്തെയും, ഈ അംഗനാരത്നത്തിനേയും ഉപേക്ഷിച്ച് ഓടിക്കോ"&lt;br /&gt;ആര്‍ക്ക് ജീവന്‍ വേണേല്‍??&lt;br /&gt;ആര്‌ ഓടാന്‍??&lt;br /&gt;കഷ്ടം!!&lt;br /&gt;ഈ മണ്ടന്‍ വിരാധന്‍ എന്തറിയുന്നു??&lt;br /&gt;സാക്ഷാല്‍ ശ്രീരാമഭഗവാനോടാ കളി!!&lt;br /&gt;ഇനി വച്ചോണ്ടിരുന്നിട്ട് കാര്യമില്ല എന്ന് ബോധ്യമായ രാമദേവന്‍ വിരാധന്‍റെ കൈകളും പാദവും എയ്ത് മുറിച്ചു..&lt;br /&gt;ഇപ്പോള്‍ രാക്ഷസന്‍റെ ശരീരം ഒരു ചതുരം പോലെയായി!!&lt;br /&gt;അടുത്ത നിമിഷം വിരാധന്‍റെ സ്ഥാനത്ത് ഒരു യുവ കോമളന്‍ പ്രത്യക്ഷപ്പെട്ടു.അത് ഒരു വിദ്യാധരന്‍ ആയിരുന്നു, ദുര്‍വ്വാസാവിന്‍റെ ശാപം കാരണം വിരാധനായി മാറിയ ഒരു പാവം വിദ്യാധരന്‍.ശാപമോക്ഷം നല്‍കിയ ഭഗവാനു നന്ദി പറഞ്ഞ് അയാള്‍ യാത്രയായി.&lt;br /&gt;&lt;br /&gt;തുടര്‍ന്ന് ശരഭംഗമന്ദിരത്തിലെത്തി, അവിടെ വച്ച് അവരെ സ്വീകരിച്ച ശരഭംഗന്‍, ആതിഥേയ മര്യാദയ്ക്ക് ശേഷം രാമഭഗവാനേ നോക്കിയിരുന്ന് മോക്ഷം പ്രാപിക്കുകയും, സ്വര്‍ഗ്ഗത്തിലേക്ക് യാത്രയാകുകയും ചെയ്തു.അതിനു ശേഷമുള്ള യാത്രയിലാണ്‌ കുന്നോളം കൂട്ടിയിട്ടിരിക്കുന്ന മനുഷ്യരുടെ തലയോട്ടികള്‍ കണ്ട്, അതിനു കാരണക്കാരായ രാക്ഷസരെ കൊല്ലുമെന്ന് മുനിമാര്‍ക്ക് വാക്ക് കൊടുത്തത്.&lt;br /&gt;ആ സത്യം ചൊല്ലിയത് ഇപ്രകാരമായിരുന്നു:&lt;br /&gt;&lt;br /&gt;"നിഷ്ഠൂരതരമായ ദുഷ്ടരാക്ഷസകുല&lt;br /&gt;മൊട്ടൊഴിയാതെ കൊന്നു നഷ്ടമാക്കീടുവന്‍ ഞാന്‍&lt;br /&gt;ഇഷ്ടാനു രൂപം തപോനിഷ്ടയാ വസിക്ക&lt;br /&gt;സന്തുഷ്ട്യാ താപസകുലമിഷ്ടിയും ചെയ്തു നിത്യം"&lt;br /&gt;&lt;br /&gt;ഇങ്ങനെ മുനിമാര്‍ക്ക് സത്യം ചെയ്ത് കൊടുത്തതിനു ശേഷം ഭഗവാനും കൂട്ടരും സുതീക്ഷണാശ്രമത്തിലെത്തുകയും, അന്നവിടെ തങ്ങുകയും ചെയ്തു.പിറ്റേന്ന് അഗസ്ത്യാശ്രമത്തിലെത്തി അഗസ്ത്യമുനിയേയും കണ്ടിട്ട് അവര്‍ യാത്ര തുടര്‍ന്നു..&lt;br /&gt;&lt;br /&gt;അങ്ങനെയുള്ള യാത്രയിലാണ്‌ അവര്‍ ആ രൂപത്തെ കണ്ടത്..&lt;br /&gt;പക്ഷിയേ പോലെയുള്ള ഒരു രൂപം..&lt;br /&gt;അത് ജടായു ആയിരുന്നു..&lt;br /&gt;ദശരഥ മഹാരാജാവിനു വരെ പരിചയമുള്ള ജടായു.&lt;br /&gt;&lt;br /&gt;ആകാശത്തില്‍ കൂടി പറക്കുന്ന കാക്കകളുടെ എണ്ണമെടുത്തിട്ട് തലതിരിച്ച് നോക്കിയ ജടായു കണ്ടത്, രാക്ഷസനാണെന്ന് കരുതി തന്നെ കൊല്ലാന്‍ തയ്യാറാവുന്ന ശ്രീരാമദേവനെയാണ്..&lt;br /&gt;ജടായുവിന്‍റെ ഉള്ളൊന്ന് കാളി!!&lt;br /&gt;അദ്ദേഹം അറിയാതെ പാടി പോയി:&lt;br /&gt;&lt;br /&gt;"വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-&lt;br /&gt;ലെത്രയുമിഷ്ടനായ വയസ്യനറിഞ്ഞാലും&lt;br /&gt;നിന്തിരുവടിക്കും ഞാനിഷ്ടത്തെ ചെയ്തിടുവന്‍&lt;br /&gt;ഹന്തവ്യനല്ല ഭവല്‍ ഭക്തനാം ജടായു ഞാന്‍"&lt;br /&gt;&lt;br /&gt;അത് കേട്ട് സന്തോഷവാനായ രാമദേവന്‍ ആ ഭക്തനെ ആശ്ലേഷിക്കുകയും, പിന്നീട് അവിടുന്നുള്ള യാത്രയില്‍ പഞ്ചവടിയിലെത്തുകയും, അവിടെ പര്‍ണ്ണശാല തീര്‍ത്തു വസിക്കുകയും ചെയ്തു.ഈ പഞ്ചവടിയില്‍ വച്ചാണ്‌ ഭഗവാന്‍ ലക്ഷ്മണനു മുക്തിമാര്‍ഗ്ഗം ഉപദേശിച്ചത്.ഇവിടെ സീതാലക്ഷ്മണസമേതനായി, അയോധ്യയിലെ പോലെ രാമദേവന്‍ ജീവിച്ചു പോന്നു.&lt;br /&gt;അങ്ങനെ സന്തോഷത്തോടെ ജീവിക്കെ ഒരു നാള്‍..&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-153123682186800718?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/153123682186800718'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/153123682186800718'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/07/08.html' title='അദ്ധ്യായം 08 - ഇനി പഞ്ചവടിയില്‍'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-4936474278127635011</id><published>2009-07-24T06:00:00.004+05:30</published><updated>2009-08-15T00:37:12.556+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 07 - ഭക്തനായ ഭരതന്‍</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ശ്രീരാമദേവന്‍ കാട്ടിലേക്ക് യാത്രയായ ശേഷം അയോദ്ധ്യയിലേക്ക് യാത്രതിരിച്ച സുമന്ത്രരേ കുറിച്ചും, നഗരവാസികളെ കുറിച്ചും ഇതിനു മുമ്പ് ഞാന്‍ സൂചിപ്പിച്ചിരുന്നു...&lt;br /&gt;&lt;br /&gt;അയോദ്ധ്യയിലെത്തിയ സുമന്ത്രര്‍ ആദ്യം ചെന്നത്, കൈകേയിയുടെ അന്തപുരത്തില്‍ വിഷമിച്ച് തളര്‍ന്ന് കിടക്കുന്ന ദശരഥ മഹാരാജാവിനടുത്തായിരുന്നു.പുത്രവിയോഗത്താല്‍ ദുഃഖിതനായ ദശരഥന്‍, രാമഭഗവാനെ വനത്തിലാക്കി തിരിച്ച് വന്ന സുമന്ത്രരോട് തന്നെ രാമമാതാവായ കൌസല്യയുടെ അന്തപുരത്തിലെത്തിക്കാന്‍ പറയുന്നു.എന്നാല്‍ അവിടെ മഹാരാജാവിനെ എതിരേറ്റത് കൌസല്യാദേവിയുടെ കുറ്റപ്പെടുത്തലുകളായിരുന്നു.മകനെ പിരിഞ്ഞ അമ്മയുടെ രോദനങ്ങള്‍ കേട്ടപ്പോള്‍ ദശരഥന്‍ കൌസല്യയോട് ഒരു കഥ പറഞ്ഞു..&lt;br /&gt;ഒരു പഴയ നായാട്ടിന്‍റെ കഥ..&lt;br /&gt;&lt;br /&gt;ശ്രീരാമഭഗവാന്‍ കാട്ടില്‍ പോയതില്‍ ദുഃഖിച്ചിരിക്കുന്ന കൌസല്യാദേവിയെ സന്തോഷിപ്പിക്കാന്‍ ദശരഥ മഹാരാജാവ്, താന്‍ പണ്ട് നായാട്ടിനു പോയ വീരചരിതങ്ങള്‍ പറയാന്‍ പോകുകയാണെന്ന് നിങ്ങള്‍ കരുതിയോ?&lt;br /&gt;എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി!!&lt;br /&gt;ഈ നായാട്ടിന്‍റെ കഥ, ഒരു ശാപത്തിന്‍റെ കൂടി കഥയാണ്..&lt;br /&gt;പുത്രവിയോഗ ദുഃഖത്താല്‍ മരിക്കട്ടെ എന്ന് മഹാരാജാവിനെ ശപിച്ച ഒരു പിതാവിന്‍റെ കഥയാണ്..&lt;br /&gt;അതേ, ഇതൊരു കദന കഥയാണ്..&lt;br /&gt;&lt;br /&gt;ദശരഥ മഹാരാജാവിന്‍റെ ചെറുപ്പകാലം..&lt;br /&gt;വനങ്ങളില്‍ നായാട്ടിനു പോകുക അദ്ദേഹത്തിനു ഹരമായിരുന്നു.അങ്ങനെ ഒരു നായാട്ട് സമയത്ത് ആന തുമ്പിക്കൈയ്യില്‍ വെള്ളമെടുക്കുന്ന ശബ്ദം കേട്ട്, ആ ഭാഗത്തേക്ക് അദ്ദേഹം ഒരു അമ്പെയ്തു.ആന ചരിഞ്ഞു എന്ന സന്ദേശം പ്രതീക്ഷിച്ച അദ്ദേഹം ഒരു മനുഷ്യന്‍റെ രോദനമാണ്‌ കേട്ടത്.അവിടേക്ക് ചെന്ന മഹാരാജാവ് കണ്ടത് അമ്പേറ്റ് പ്രാണഭയത്താല്‍ പിടയുന്ന ഒരു ബാലനെയാണ്...&lt;br /&gt;ആന തുമ്പിക്കൈയ്യില്‍ വെള്ളമെടുത്തതല്ലെന്നും, ആ കുമാരന്‍ കുടത്തില്‍ വെള്ളം നിറച്ച ശബ്ദമായിരുന്നു കേട്ടതെന്നും മനസിലായ മഹാരാജാവ് ആത്മാര്‍ത്ഥമായി പറഞ്ഞു:&lt;br /&gt;"ക്ഷമിക്കണം, ആള്‌ മാറി പോയി"&lt;br /&gt;'വല്ലതും പറ്റിയോ' എന്ന് കൂടി ചോദിക്കാഞ്ഞത് ഭാഗ്യം!!&lt;br /&gt;&lt;br /&gt;അന്ധരും, താപസരുമായ മാതാപിതാക്കള്‍ക്ക് വെള്ളമെടുക്കാന്‍ വന്ന ഒരു വൈശ്യകുമാരനായിരുന്നു അത്.അറിയാതെ പറ്റിയ അപരാധത്തിനു മഹാരാജാവ് സോറി പറഞ്ഞപ്പോള്‍, 'ഇറ്റ്സ് ആള്‍ റൈറ്റ്' എന്ന് വരവ് വച്ചിട്ട്, തന്‍റെ മരണവാര്‍ത്ത മാതാപിതാക്കളെ അറിയിക്കാനും, അവര്‍ക്ക് വെള്ളം കൊണ്ട് കൊടുക്കാനുമുള്ള ചുമതല ദശരഥനു കൈമാറി ആ കുമാരന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി.&lt;br /&gt;&lt;br /&gt;മകന്‍റെ മരണ വാര്‍ത്തയും അതിനു പിന്നിലെ കഥയും ദശരഥനില്‍ നിന്നും അറിഞ്ഞ ആ മാതാപിതാക്കള്‍, മകന്‍റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു.ആത്മഹൂതിക്ക് മുമ്പ് രാജാവിനെ അവര്‍ ശപിക്കുകയും ചെയ്തു, പുത്രദുഃഖത്താല്‍ മരിക്കട്ടേ എന്ന്.&lt;br /&gt;&lt;br /&gt;ആ ശാപം ഫലിച്ചു..&lt;br /&gt;നാല്‌ മക്കളും അടുത്തില്ലാരുന്ന ആ വേളയില്‍, കൌസല്യാദേവിയോട് ഈ ശാപ കഥ പറഞ്ഞിട്ട്, മഹാരാജാവ് നാട് നീങ്ങി.&lt;br /&gt;&lt;br /&gt;ദശരഥന്‍റെ മരണവാര്‍ത്ത അറിഞ്ഞ വസിഷ്ഠന്‍, കേകേയ രാജ്യത്തിലായിരുന്ന ഭരതശത്രുഘനന്‍മാരെ തിരിച്ച് വിളിക്കുന്നു.അയോദ്ധ്യയിലെത്തിയ ഭരതന്‍, സത്യാവസ്ഥയറിഞ്ഞ് കൈകേയിയോട് രൂക്ഷമായി പെരുമാറുകയും, കൌസല്യയോട് മാപ്പിരക്കുകയും ചെയ്യുന്നു.അതിനു ശേഷം ഭരതന്‍ ദശരഥ മഹാരാജാവിന്‍റെ സംസ്ക്കാരകര്‍മ്മം നടത്തുന്നു..&lt;br /&gt;പിറ്റേന്ന് തന്നെ അയോദ്ധ്യാവാസികളേയും കൂട്ടി ഭരതന്‍ യാത്രയായി..&lt;br /&gt;എന്തിനാണെന്നല്ലേ?&lt;br /&gt;രാമഭഗവാനെ തിരികെ കൊണ്ട് വരാന്‍..&lt;br /&gt;രാജ്യവും ഭരണവും ആ കരങ്ങളില്‍ ഏല്‍പ്പിക്കാന്‍..&lt;br /&gt;&lt;br /&gt;അയോദ്ധ്യയില്‍ നിന്നുമുള്ള ഭരതന്‍റെ വരവ് രാമനോട് യുദ്ധത്തിനാണെന്ന് ഗുഹന്‍ തെറ്റിദ്ധരിച്ചെങ്കിലും, സത്യം അറിഞ്ഞ് സഹായിക്കാന്‍ തയ്യാറായി.അങ്ങനെ ഗുഹന്‍റെ സഹായത്തോടെ അവര്‍ ഭരദ്വാജ മുനിയുടെ ആശ്രമത്തിലെത്തി.അന്നവിടെ താമസിച്ചു, പിറ്റേന്ന് വാല്മീകി തയ്യാറാക്കിയ ചിത്രകൂടത്തിലുള്ള രാമന്‍റെ ശാലയില്‍ അവര്‍ ഹാജരായി.&lt;br /&gt;&lt;br /&gt;അയോദ്ധ്യയില്‍ നിന്ന് വന്ന അവരില്‍ നിന്നും ദശരഥ വിയോഗം അറിഞ്ഞ രാമലക്ഷ്മണന്‍മാരും, സീതാദേവിയും ദുഃഖിതരാവുന്നു.വസിഷ്ഠമുനി അവരെ ആശ്വസിപ്പിക്കുകയും, ഉദകക്രിയകള്‍ ചെയ്യിക്കുകയും ചെയ്യുന്നു.അതിനു ശേഷം ഭരതന്‍ തന്‍റെ ആഗമനോദ്ദേശം പറഞ്ഞു..&lt;br /&gt;എന്നാല്‍ ശ്രീരാമഭഗവാനു ഒരേ ഒരു നിലപാടേ ഉണ്ടായിരുന്നുള്ളു..&lt;br /&gt;ഭരതനു രാജ്യം, തനിക്ക് കാനനം!!&lt;br /&gt;രാമന്‍റെ ജന്മലക്ഷ്യം അറിയാവുന്ന വസിഷ്ഠമുനി ഭരതനെ ഉപദേശിക്കുകയും, രാമദേവന്‍ വനവാസത്തിനു പോകേണ്ട ആവശ്യകത ബോധിപ്പിക്കുകയും ചെയ്തു.സത്യം മനസിലായ ഭരതന്‍, രാമദേവന്‍റെ പാദുകം സിംഹാസനത്തില്‍ വച്ച് പൂജിക്കുന്നതിനും, അതിനെ മുന്‍ നിര്‍ത്തി ഭരണം നടത്തുന്നതിനുമായി ഇങ്ങനെ അപേക്ഷിക്കുന്നു:&lt;br /&gt;&lt;br /&gt;"പാദുകാം ദേഹി രാജേന്ദ്ര! രാജ്യായതേ&lt;br /&gt;പാദബുദ്ധ്യാ മമ സേവിച്ച് കൊള്ളുവാന്‍&lt;br /&gt;യാവത്തവാഗമനം ദേവദേവ! മേ&lt;br /&gt;താവദേവാനാരതം ഭജിച്ചീടുവന്‍"&lt;br /&gt;&lt;br /&gt;രാമദേവന്‍ സമ്മതിക്കുകയും, പാദുകം കൈമാറുകയും ചെയ്തു.തിരിച്ച് പോകുന്നതിനു മുമ്പ് ഭരതന്‍ പറഞ്ഞു:&lt;br /&gt;"പതിനാലു സംവത്സരം തികയുന്നതിനു അടുത്ത നാള്‍ രാമദേവന്‍ തിരിച്ച് വന്നില്ലെങ്കില്‍, ഞാന്‍ അഗ്നി കൂട്ടി ആത്മഹൂതി ചെയ്യും"&lt;br /&gt;തിരിച്ച് വരാമെന്ന് രാമന്‍ വാക്ക്  കൊടുത്തു, അങ്ങനെ ഭരതന്‍ യാത്രയായി.ഭരതന്‍ പോയതോട് കൂടി, ഇനിയും അവിടെ താമസിച്ചാല്‍ അയോദ്ധ്യാവാസികള്‍ ഇടക്കിടെ വരുമെന്ന് അറിയാവുന്ന രാമദേവന്‍, സീതയേയും ലക്ഷ്മണനെയും കൂട്ടി മഹാരണ്യത്തിലേക്ക് യാത്രയാകാന്‍ തയ്യാറായി.അങ്ങനെ പോകുന്ന വഴിയില്‍ അത്രിയാശ്രമത്തില്‍ പ്രവേശിക്കുകയും, അന്നേ ദിവസം അത്രിമുനിയുടെയും, അദ്ദേഹത്തിന്‍റെ ഭാര്യ അനസൂയയുടെയും ആതിഥ്യത്തില്‍ ആ ആശ്രമത്തില്‍ താമസിക്കുകയും ചെയ്തു.&lt;br /&gt;ഇതാണ്‌ ശരിക്കും സംഭവിച്ചത്...&lt;br /&gt;അല്ലാതെ രാമദേവന്‍റെ കൈയ്യില്‍ ബാക്കി ആകെ ഉണ്ടായിരുന്ന പാദുകം വരെ ഭരതന്‍ വാങ്ങി കൊണ്ട് പോയെന്നും, പോകുന്നതിനു മുമ്പ് ഭീക്ഷണിപ്പെടുത്തി എന്നും, ചിത്രകൂടത്തില്‍ നിന്നും അതിഭയങ്കരമായ വനത്തിലേക്ക് പറഞ്ഞയച്ചെന്നുമുള്ള കെട്ട് കഥകള്‍ക്ക് രാമായണത്തില്‍ ഒരു സ്ഥാനവുമില്ല.&lt;br /&gt;(അദ്ധ്യാത്മ രാമായണ പ്രകാരം അയോദ്ധ്യാകാണ്ഡം ഇവിടെ സമാപിക്കുന്നു)&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-4936474278127635011?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/4936474278127635011'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/4936474278127635011'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/07/07.html' title='അദ്ധ്യായം 07 - ഭക്തനായ ഭരതന്‍'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-4708599663704142477</id><published>2009-07-23T06:00:00.004+05:30</published><updated>2009-07-23T06:00:00.723+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 06 - കാട്ടാളന്‍ മാമുനിയായി</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ഒരു കാട്ടാളന്‍..&lt;br /&gt;പോക്കിരി, ദുഷ്ടന്‍, തസ്ക്കരന്‍..&lt;br /&gt;ഭാര്യ: ഒരു ശുദ്രതരുണി&lt;br /&gt;മക്കള്‍:പ്രത്യേകിച്ച് എണ്ണമൊന്നുമില്ല, കിട്ടിയതെല്ലാം ദൈവത്തിന്‍റെ വരദാനം&lt;br /&gt;ജോലി: കാട്ടിലൂടെ വരുന്നവരുടെ കൈയ്യിലുള്ളത് തട്ടി പറിക്കുക, അതു കൊടുത്ത് ഭാര്യയേയും മക്കളെയും സന്തോഷിപ്പിക്കുക.&lt;br /&gt;&lt;br /&gt;അങ്ങനെ ഒരു ദിനം..&lt;br /&gt;അന്ന് കാട്ടാളന്‌ ഇരയായി വന്നത് സപ്തമുനികളായിരുന്നു.കാട്ടാളന്‍ ഓപ്പറേഷനു തയ്യാറായി.അവന്‍ സ്ഥിരം ഐറ്റവുമായി മുനിമാരെ സമീപിച്ചു..&lt;br /&gt;പൊട്ടിച്ചിരി, കത്തികാട്ടല്‍, കണ്ണുരുട്ടി കാണിക്കല്‍..&lt;br /&gt;അവന്‍റെ ഫാന്‍സി ഡ്രസ്സ് മൊത്തം കണ്ടിട്ട് സപ്തമുനികള്‍ ചോദിച്ചു:&lt;br /&gt;"എന്ത് പറ്റി?"&lt;br /&gt;ഠിം!!&lt;br /&gt;കാട്ടാളന്‍റെ കാറ്റ് പോയി!!&lt;br /&gt;ഇതെന്ത് ചോദ്യം??&lt;br /&gt;സാധാരണ എല്ലാവരും പേടിക്കുന്നതാ..&lt;br /&gt;ഞെട്ടി നിന്ന കാട്ടാളനോട് മുനിമാര്‍ വീണ്ടും ചോദിച്ചു:&lt;br /&gt;"വത്സാ, നിനക്ക് എന്താണ്‌ പറ്റിയത്?"&lt;br /&gt;വട്ടാണോ??&lt;br /&gt;ഇത് വ്യംഗ്യാര്‍ത്ഥം!!&lt;br /&gt;കാട്ടാളന്‍ വിക്കി വിക്കി പറഞ്ഞു:&lt;br /&gt;"ഞാന്‍ വത്സനല്ല, ഒരു കള്ളനാ"&lt;br /&gt;ഓഹോ..&lt;br /&gt;"എന്തിനാണ്‌ കള്ളാ ഈ പരാക്രമം?"&lt;br /&gt;"ഭാര്യയേയും മക്കളെയും തീറ്റിക്കാന്‍" കള്ളന്‍ മറുപടി നല്‍കി.&lt;br /&gt;&lt;br /&gt;ഈ ചെയ്ത് കൂട്ടുന്ന പാപത്തിന്‍റെ ഫലം ഒറ്റക്കാണോ അതോ ഫാമിലി മൊത്തത്തിലാണോ അനുഭവിക്കുന്നത് എന്ന മുനിമാരുടെ ചോദ്യത്തിനു മുമ്പില്‍ കാട്ടാളന്‍ പരുങ്ങി.അത് അറിയുന്ന വരെ തങ്ങള്‍ ഇവിടെ നില്‍ക്കാം എന്ന മുനിമാരുടെ വാക്കിനെ മാനിച്ച് കാട്ടാളന്‍ വീട്ടിലെത്തി.എന്നിട്ട് ശുദ്രതരുണിയോട് ചോദിച്ചു:&lt;br /&gt;"ഡാര്‍ളിംഗ്, ഞാന്‍ ഈ ചെയ്യുന്ന പാപഫലം നീയൂടെ അനുഭവിക്കുമോ?"&lt;br /&gt;ആ ചോദ്യം കേട്ടതും ഡാര്‍ളിംഗ് ഒരു രണ്ട് വരി പാട്ട് പാടി:&lt;br /&gt;&lt;br /&gt;"താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍&lt;br /&gt;താന്താനനുഭവിച്ചീടുകെന്നേ വരു"&lt;br /&gt;&lt;br /&gt;സംഭവം സിംപിള്‍!!&lt;br /&gt;താങ്കള്‍ കൊന്നോളു, കൊള്ളയടിച്ചോളു..&lt;br /&gt;അങ്ങനെ കിട്ടുന്നതെല്ലാം ഞാനും കുട്ടികളും കൂടി കഴിച്ചോളാം.&lt;br /&gt;പിന്നെ പാപഫലം..&lt;br /&gt;അതൂടെ ഞങ്ങളെടുത്താല്‍ താങ്കള്‍ ഒന്നുമില്ലാത്തവനായി പോകില്ലേ??&lt;br /&gt;അതിനാല്‍ അത് താങ്കള്‍ക്ക്!!&lt;br /&gt;കാട്ടാളന്‍ കോമാളിയായി..&lt;br /&gt;പണ്ട് ഉപദ്രവിക്കപ്പെട്ടവരെല്ലാം അദ്ദേഹത്തിനു ചുറ്റും വന്ന് കൊഞ്ഞനം കുത്തി കാട്ടി!!&lt;br /&gt;&lt;br /&gt;സപ്തമുനിമാരുടെ കാല്‍ക്കല്‍ പൊട്ടിക്കരഞ്ഞു വീണ കാട്ടാളനെ പിടിച്ച് ഒരിടത്തിരുത്തിയട്ട് മുനിമാര്‍ ഒരു മന്തം ഉപദേശിച്ചു:&lt;br /&gt;"മരാ മരാ"&lt;br /&gt;അദ്ദേഹം അത് തുടര്‍ച്ചയായി ചൊല്ലുകയും, ആ ഉച്ചാരണം 'രാമ രാമ' എന്നായി മാറുകയും ചെയ്തു.അദ്ദേഹത്തിനു ചുറ്റും ചിതല്‍പുറ്റ് നിറഞ്ഞു.വര്‍ഷങ്ങള്‍ക്ക് ശേഷം അത് വഴി വന്ന സപ്തമുനിമാര്‍ ആ വാല്മീകത്തില്‍ നിന്ന് അദ്ദേഹത്തെ പുറത്തിറക്കുകയും, വാല്മീകി എന്ന് നാമകരണം ചെയ്യ്കയും ചെയ്തു.&lt;br /&gt;&lt;br /&gt;രാമനാമ പ്രഭാവത്താല്‍ മാമുനിയായി തീര്‍ന്ന ഈ വാല്മീകിയാണ്‌ പില്‍ക്കാലത്ത് രാമായണം എഴുതിയത്.ഇദ്ദേഹം രാമനെ കണ്ട് മുട്ടുന്നത് ഭഗവാന്‍റെ വനവാസ കാലത്തായിരുന്നു.&lt;br /&gt;ഓര്‍മ്മയില്ലേ??&lt;br /&gt;നഗരവാസികളെ ഉപേക്ഷിച്ച് ഗംഗാതടത്തിലെത്തിയ ശ്രീരാമനെ..&lt;br /&gt;അന്ന് അവിടെ അദ്ദേഹത്തിനു സ്വീകരണം നല്‍കിയത്, പരമഭക്തനായ ഗുഹനായിരുന്നു.ഗംഗാ ദേവിയോട് വനവാസത്തിനുള്ള അനുവാദം സീതാദേവി നേടിയ ശേഷം, ഗുഹന്‍ അവരെ ഭരദ്വാജാശ്രമത്തിലെത്തിച്ചു.അവിടുന്ന് രാമലക്ഷ്മണന്‍മാരും സീതാദേവിയും വാല്മീകാശ്രമത്തിലെത്തി.&lt;br /&gt;അവിടെ വച്ച് വാല്മീകി തന്‍റെ പൂര്‍വ്വകഥ രാമനോട് പറഞ്ഞു, കൂട്ടത്തില്‍ ഈ കണ്ട് മുട്ടലിലെ സന്തോഷം പ്രകടിപ്പിക്കാനും മുനി തയ്യാറായി:&lt;br /&gt;&lt;br /&gt;"രാജീവലോചനം രാമം ദയാപരം&lt;br /&gt;രാജേന്ദ്രശേഖരം രാഘവം ചക്ഷുഷാ&lt;br /&gt;കാണായ മൂലം വിമുക്തനായേനഹം&lt;br /&gt;ത്രാണനിപുണ! ത്രിദശകുലപതേ"&lt;br /&gt;&lt;br /&gt;അതിനു ശേഷം മുനിയുടെ ഉപദേശപ്രകാരം ചിത്രകൂടത്തില്‍ ശാല കെട്ടി സീതാദേവിയോടും, ലക്ഷ്മണകുമാരനും ഒപ്പം രാമഭഗവാന്‍ വനത്തിലെ താമസം തുടങ്ങി.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-4708599663704142477?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/4708599663704142477'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/4708599663704142477'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/07/06.html' title='അദ്ധ്യായം 06 - കാട്ടാളന്‍ മാമുനിയായി'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-9203349778744677723</id><published>2009-07-22T06:00:00.002+05:30</published><updated>2009-07-22T06:00:01.700+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 05 - വനത്തിലേക്ക് ശ്രീരാമന്‍</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;പിറ്റേ ദിവസം പ്രഭാതം..&lt;br /&gt;അയോധ്യ ഉത്സവലഹരിയിലാണ്..&lt;br /&gt;ശ്രീരാമചന്ദ്രന്‍റെ പട്ടാഭിക്ഷേകം, എല്ലാ നഗരവാസികളും കാത്തിരുന്ന, എല്ലാരുടെയും മനസില്‍ സന്തോഷത്തിന്‍റെ പൂത്തിരി കത്തിക്കുന്ന, ആ പുണ്യസംഭവം.&lt;br /&gt;അത് ഇന്നാണ്.&lt;br /&gt;&lt;br /&gt;കൈകേയിയുടെ അന്തപുരത്തില്‍ നിന്നും ദശരഥ മഹാരാജാവ് ഇത് വരെ തിരിച്ചെത്തിയില്ല.കാരണം അന്വേഷിച്ച് ചെന്ന സുമന്ത്രരോട്, രാജാവ് രാമനെ കാത്ത് നില്‍ക്കുകയാണെന്ന് കൈകേയി ഉണര്‍ത്തിച്ചു.അതിന്‍ പ്രകാരം അവിടെത്തിയ രാമന്‍ കൈകേയിയില്‍ നിന്ന് വരത്തിന്‍റെ വിവരങ്ങളറിയുകയും കാട്ടില്‍ പോകുന്നതിനു തയ്യാറാകുകയും ചെയ്തു.&lt;br /&gt;&lt;br /&gt;രാമന്‍റെ നിശ്ചയം കണ്ട് ദശരഥ മഹാരാജാവ് ദുഃഖിതനായി.തന്നെ കാരാഗ്രഹത്തില്‍ അടച്ചിട്ട് രാജ്യം പിടിച്ചെടുക്കാന്‍ രാമനോട് ഉപദേശിച്ചു.അതിനു മറുപടിയായി ശ്രീരാമന്‍ പറഞ്ഞു:&lt;br /&gt;"പിതാവിന്‍റെ മനോധര്‍മ്മം അറിഞ്ഞ് പ്രവൃത്തിക്കുന്നവന്‍ ഉത്തമപുത്രന്‍, പിതാവ് പറഞ്ഞിട്ട് ചെയ്യുന്നവന്‍ മദ്ധ്യമന്‍, പിതാവിനെ നിഷേധിക്കുന്നവന്‍ അധമന്‍"&lt;br /&gt;ഇവിടെ ധര്‍മ്മ പ്രകാരം രാമന്‍ കാട്ടിനു പോകേണം.കാരണം ദശരഥന്‍ വരം കൊടുത്തതാണ്.രാമഭഗവാന്‍ ഉത്തമ പുത്രനാണ്..&lt;br /&gt;അദ്ദേഹം വനവാസത്തിനു തയ്യാറായി.&lt;br /&gt;&lt;br /&gt;ഈ വാര്‍ത്ത അറിഞ്ഞു തളര്‍ന്ന കൌസല്യാദേവിയെ സമാധാനിപ്പിച്ച് യാത്രയ്ക്ക് ഉള്ള ഒരുക്കങ്ങള്‍ തുടങ്ങിയ ഭഗവാന്‍റെ അടുക്കലേക്ക് തിളക്കുന്ന രോഷത്തോടെ ഒരാളെത്തി,&lt;br /&gt;അത് ലക്ഷ്മണനായിരുന്നു..&lt;br /&gt;ശ്രീരാമ ഭഗവാന്‍റെ പ്രിയ അനുജന്‍.&lt;br /&gt;ദേഷ്യത്തോടെ ലക്ഷ്മണന്‍ പറഞ്ഞു:&lt;br /&gt;"ജേഷ്ഠാ, അച്ഛനെ ബന്ധിച്ചായാലും ഞാന്‍ പട്ടാഭിക്ഷേകം നടത്തും"&lt;br /&gt;അത് വെറും വാക്കായിരുന്നില്ല.&lt;br /&gt;ശ്രീരാമഭഗവാനു വേണ്ടി എന്തും ചെയ്യാന്‍ ലക്ഷ്മണ കുമാരന്‍ തയ്യാറായിരുന്നു.പക്ഷേ ശ്രീരാമചന്ദ്രന്‍ ലക്ഷ്മണനെ ആശ്വസിപ്പിച്ചു, ക്രോധം അടക്കാന്‍ ഉപദേശിച്ചു.രാമദേവന്‍റെ വാക്കുകളില്‍ മനസ്സ് തണുത്ത ലക്ഷ്മണന്‍ പറഞ്ഞു:&lt;br /&gt;"എങ്കില്‍ ജ്യേഷ്ഠനോടൊപ്പം ഞാനുമുണ്ട്, ഈ വനവാസത്തിന്"&lt;br /&gt;&lt;br /&gt;അടുത്ത ഊഴം സീതയുടെതായിരുന്നു..&lt;br /&gt;വനത്തിന്‍റെ ഭീകരതയെ കുറിച്ചുള്ള രാമന്‍റെ വാക്കുകള്‍ക്ക് സീത മറുപടി നല്‍കി:&lt;br /&gt;"രാമനെവിടാണോ, അതാണ്‌ സീതയ്ക്ക് അയോധ്യാ"&lt;br /&gt;&lt;br /&gt;അങ്ങനെ മൂന്ന് പേരും യാത്രയ്ക്ക് തയ്യാറായപ്പോള്‍, സുമിത്രാദേവി തന്‍റെ മകനായ ലക്ഷ്മണനോട് പറഞ്ഞു:&lt;br /&gt;&lt;br /&gt;"രാമനെ നിത്യം ദശരഥനെന്നുമി&lt;br /&gt;ലാമോദമോടു നിരുപിച്ച് കൊള്ളണം&lt;br /&gt;എന്നെ ജനകാത്മയെന്നുറച്ച് കൊള്‍&lt;br /&gt;പിന്നെയയോദ്ധ്യയെനോര്‍ത്തീടടവിയെ"&lt;br /&gt;&lt;br /&gt;രാമനെ ദശരഥനായും, സീതയെ സുമിത്രാദേവിയായും, വനത്തെ അയോദ്ധ്യയായും കരുതണം എന്ന ഈ ഉപദേശമാണ്‌ രാമായണത്തിലെ ഏറ്റവും മഹത്തായ ഭാഗമായി കരുതി പോകുന്നത്.&lt;br /&gt;&lt;br /&gt;വനവാസ യാത്രയ്ക്ക് മുമ്പേ മൂന്ന് പേര്‍ക്കും ധരിക്കാന്‍ വല്ക്കലം കൊടുത്തത് കൈകേയി ആയിരുന്നു.രാമനും ലക്ഷ്മണനും അത് ധരിച്ചു.സീതാ ദേവിയെ കൊണ്ട് വല്ക്കലം ധരിപ്പിക്കാന്‍ തയ്യാറായ കൈകേയിയുടെ മനോനിലയെ വസിഷ്ഠമുനി ശാസിക്കുകയും, അപ്രകാരം സര്‍വ്വാഭരണവിഭൂഷിതയായി സീതാ ദേവി യാത്രക്ക് ഒരുങ്ങുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ആ യാത്രയില്‍ നഗരവാസികളും രാമനോടൊപ്പം കൂടി.അന്ന് രാത്രി തമസാനദി തീരെ എല്ലാരും വിശ്രമിക്കുകയും, പിറ്റേന്ന് സൂര്യോദയത്തിനു മുമ്പേ, ഉറങ്ങി കിടക്കുന്ന നഗരവാസികളെ അറിയിക്കാതെ രാമനും ലക്ഷ്മണനും സീതയും വനത്തിലേക്ക് യാത്രയാകുകയും ചെയ്തു.&lt;br /&gt;ഉണര്‍ന്നപ്പോള്‍ ഭഗവാനെ കാണാഞ്ഞ് നഗരവാസികളും, രാമന്‍റെ യാത്രക്ക് കൂട്ട് നിന്ന സുമന്ത്രരും തിരികെ അയോധ്യയിലേക്കും യാത്രയായി.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-9203349778744677723?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/9203349778744677723'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/9203349778744677723'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/07/05.html' title='അദ്ധ്യായം 05 - വനത്തിലേക്ക് ശ്രീരാമന്‍'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-1349185611975221356</id><published>2009-07-21T06:00:00.006+05:30</published><updated>2009-07-23T13:15:34.479+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 04 - നാരദനും മന്‌ഥരയും</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ഇവിടെ അയോദ്ധ്യാകാണ്ഡം ആരംഭിക്കുന്നു..&lt;br /&gt;&lt;br /&gt;ബാലകാണ്ഡത്തിന്‍റെ അവസാനം സൂചിപ്പിച്ച പോലെ, ശ്രീരാമഭഗവാന്‍ സീതാ ദേവിയോടൊപ്പം അയോദ്ധ്യയില്‍ സന്തോഷത്തോടെ വാണിരുന്ന കാലഘട്ടം..&lt;br /&gt;പതിവില്ലാതെ, ഒരു ദിവസം ഭഗവാനെ കാണാന്‍ ഒരാള്‍ വന്നു..&lt;br /&gt;നാരദന്‍!!&lt;br /&gt;വളരെ നല്ലൊരു വ്യക്തി..&lt;br /&gt;വളരെ വളരെ നല്ല സ്വഭാവം!!&lt;br /&gt;'നാരായണ നാരായണ' എന്ന് പറഞ്ഞ് കൊണ്ട് ലോകം മൊത്തം സഞ്ചരിക്കുന്ന മുനിവര്യന്‍.ഇങ്ങനെ സഞ്ചരിക്കുന്ന കൂട്ടത്തില്‍, എവിടേലും രണ്ട് പേര്‌ ചിരിച്ചോണ്ട് സംസാരിക്കുന്നത് കണ്ടാല്‍ അവിടെ പ്രത്യക്ഷനാകും, അഞ്ച് മിനിറ്റ് അവരോട് സംസാരിക്കും, എന്നിട്ട് തിരിച്ച് പോരും.അങ്ങനെ നാരദര്‍ അപ്രത്യക്ഷനായി കഴിയുമ്പോള്‍ ചിരിച്ച് കൊണ്ടിരുന്നവര്‍ തമ്മില്‍ തല്ലുന്നത് കാണാം.&lt;br /&gt;അതിനു നാരദരെന്ത് പിഴച്ചു??&lt;br /&gt;അദ്ദേഹം ഒരു പുണ്യ പ്രവൃത്തി ചെയ്തു..&lt;br /&gt;അത്ര മാത്രം!!&lt;br /&gt;അങ്ങനുള്ള നാരദരാണ്‌ ഇപ്പോള്‍ ഭഗവാന്‍റെ അടുത്ത് വന്നിരിക്കുന്നത്..&lt;br /&gt;എന്തിനാണെന്നല്ലേ??&lt;br /&gt;പറയാം..&lt;br /&gt;&lt;br /&gt;ശ്രീരാമന്‍ വിഷ്ണുഭഗവാന്‍റെ മനുഷ്യരൂപമാണ്.ലൌകികസുഖങ്ങളില്‍ മുഴുകുന്നത് മനുഷ്യസഹജമാണ്‌.സീതയോടൊപ്പം അയോധ്യയിലെ താമസത്തിനിടയില്‍ രാവണവധം എന്ന ജന്മലക്ഷ്യം ഭഗവാന്‍ മറക്കരുത്.അത് ഓര്‍മ്മിപ്പിക്കുകയായിരുന്നു നാരദരുടെ ആഗമനോദ്ദേശം.&lt;br /&gt;അല്ലാതെ നിങ്ങള്‍ കരുതുന്ന പോലെ രാമനും രാവണനും തമ്മില്‍ തല്ലുന്നത് കണ്ട് സന്തോഷിക്കുക എന്നുള്ള ദുരുദ്ദേശമൊന്നും നാരദനില്ല..&lt;br /&gt;സത്യം..&lt;br /&gt;നാരദന്‍ പണ്ടേ പാവമാ!!&lt;br /&gt;എന്ത് തന്നെയായാലും, ലൌകികസുഖങ്ങളില്‍ മുഴുകി, ജന്മ ലക്ഷ്യം മറക്കുന്ന ഒരു സാധാരണ മനുഷ്യനല്ല താനെന്നുള്ള മഹാസത്യം രാമദേവന്‍ നാരദനെ ബോധിപ്പിച്ചു.&lt;br /&gt;നാരദന്‍ സന്തോഷത്തോടെ യാത്രയായി.&lt;br /&gt;&lt;br /&gt;രാമദേവന്‍റെ ഉദ്ദേശം രാവണവധമാണെങ്കില്‍, ദശരഥ മഹാരാജാവിന്‍റെ ഉദ്ദേശം ശ്രീരാമപട്ടാഭിക്ഷേകമായിരുന്നു.രാജ്യഭാരം രാമനേ ഏല്‍പ്പിച്ച്, തന്‍റെ ജോലിഭാരങ്ങളില്‍ നിന്നും പെന്‍ഷന്‍ പറ്റാനുള്ള ചെറിയൊരു മോഹം.അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം വസിഷ്ഠന്‍, സുമന്ത്രരേ പട്ടാഭിക്ഷേകത്തിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഏല്‍പ്പിച്ചു.അതിനു ശേഷം മുനി തന്നെ രാമദേവനോട് ഇതിനെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു.&lt;br /&gt;അങ്ങനെ ശ്രീരാമപട്ടാഭിക്ഷേക ഒരുക്കങ്ങള്‍ തുടങ്ങി..&lt;br /&gt;&lt;br /&gt;ഇത് ദേവലോകത്ത് ചര്‍ച്ചാ വിഷയമായി..&lt;br /&gt;പട്ടാഭിക്ഷേകം മുടക്കണം, എന്നാലെ രാവണ വധം നടക്കു..&lt;br /&gt;എന്ത് വഴി??&lt;br /&gt;അവസാനം ഒരു വഴി തെളിഞ്ഞു.അതിന്‍ പ്രകാരം ദേവകളെല്ലാം സരസ്വതി ദേവിയെ സമീപിച്ചു.വാക്കിന്‍റെ ദേവി, വാചകങ്ങളുടെ ദേവി, വിദ്യയുടെ ദേവി, അതാണ്‌ സരസ്വതി.ദേവകള്‍ ദേവിയോട് തങ്ങളുടെ ആവശ്യം ഉന്നയിച്ചു..&lt;br /&gt;മറ്റൊന്നുമല്ല, ഒരു സരസ്വതി വിളയാട്ടം..&lt;br /&gt;അതും മന്‌ഥരയുടെ നാവില്‍.&lt;br /&gt;&lt;br /&gt;മന്‌ഥര..&lt;br /&gt;ഏവരും അറിഞ്ഞിരിക്കേണ്ട ഒരു അവതാരം.&lt;br /&gt;ജീവിതത്തില്‍ എപ്പോഴും കണ്ട് മുട്ടാന്‍ സാദ്ധ്യതയുള്ള, ഏഷണിക്കാരായ ചില സ്ത്രീകളുടെ മൂര്‍ത്തി ഭാവം.ഭരതകുമാരന്‍റെ അമ്മയും, ദശരഥ മഹാരാജാവിന്‍റെ രണ്ടാമത്തെ പത്നിയുമായ കൈകേയിയുടെ ദാസി.രാമകുമാരനെ ഇഷ്ടപ്പെടുന്ന കൈകേയിയോട്, സരസ്വതി വിളയാട്ടം നടന്ന നാവ് കൊണ്ട്, മന്‌ഥര പട്ടാഭിക്ഷേകം അറിയിച്ചത് എങ്ങനെയാണെന്ന് നോക്കാം..&lt;br /&gt;&lt;br /&gt;കൈകേയിയുടെ കൊട്ടാരം..&lt;br /&gt;കൈകേയിയുടെ അടുത്തെത്തിയ മന്‌ഥര താടിക്ക് കൈയ്യും കൊടുത്ത് പറഞ്ഞു:&lt;br /&gt;"എന്നാലും മഹാരാജാവ് ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ?"&lt;br /&gt;സന്ധ്യയ്ക്ക് മഹാരാജാവിന്‍റെ വരവും പ്രതീക്ഷിച്ച് നിന്ന കൈകേയിക്ക് ഒന്നും മനസിലായില്ല.അതിനാല്‍ അത് തുറന്ന് ചോദിച്ചു:&lt;br /&gt;"എന്ത് പറ്റി മന്‌ഥരേ?"&lt;br /&gt;"അല്ല, ഭരതകുമാരനില്ലാത്ത സമയത്ത് രാമകുമാരനെ രാജാവാക്കാന്‍ പോകുന്നു"&lt;br /&gt;വളരെ നല്ല കാര്യം!!&lt;br /&gt;ശ്രീരാമനു കൌസല്യയെക്കാള്‍ ഇഷ്ടം കൈകേയിയോടാണ്, അത് കൈകേയിക്കും അറിയാം.എന്നിട്ടും മന്‌ഥര എന്താണ്‌ പറഞ്ഞതെന്ന് മനസിലാകാതെ അന്തം വിട്ട് നിന്ന കൈകേയിയോട്, ദാസി ഒരു വാചകം കൂടി പറഞ്ഞു:&lt;br /&gt;"ഇനി ഇവിടെ എല്ലാ അധികാരവും കൌസല്യക്കാ"&lt;br /&gt;അത് കേട്ടതും കൈകേയിക്ക് അങ്കലാപ്പായി.എങ്കിലും ഉണ്ടായിരുന്ന സ്വല്പം ആത്മവിശ്വാസമെടുത്ത് കൈകേയി പറഞ്ഞു:&lt;br /&gt;"ഹേയ്, രാമന്‍ അങ്ങനെ ചെയ്യില്ല"&lt;br /&gt;കൈകേയില്‍ സംശയം ഉടലെടുത്തെന്ന് മനസിലായ മന്‌ഥര, ദേവിയുടെ ബാക്കിയുള്ള ആത്മവിശ്വാസത്തിനു മേല്‍ അവസാന ആണിയടിച്ചു:&lt;br /&gt;"ഞാന്‍ പറയാനുള്ളത് പറഞ്ഞു, ഇനി ദേവിയുടെ ഇഷ്ടം"&lt;br /&gt;പോരെ പൂരം??&lt;br /&gt;നല്ലത് മാത്രം നിനച്ചിരുന്ന മനസില്‍, നാല്‌ വാക്കില്‍ നിന്നും തിന്മ ഉദിച്ചപ്പോല്‍ കൈകേയി അറിയാതെ ആരാഞ്ഞു:&lt;br /&gt;"മന്‌ഥരേ, ഇനി എന്തോ ചെയ്യും?"&lt;br /&gt;അതിനു മറുപടിയായി മന്‌ഥര ഒരു ഉപായം ചൊല്ലി കൊടുത്തു, അയോധ്യയെ ഒന്നായി നടുക്കുവാന്‍ കെല്പുള്ള ഒരു വൃത്തികെട്ട ഉപായം.&lt;br /&gt;&lt;br /&gt;പണ്ട് ദേവാസുരയുദ്ധത്തില്‍ ദേവന്‍മാരെ സഹായിക്കാന്‍ ചെന്ന ദശരഥന്‍റെ കൂടെ കൈകേയിയും ഉണ്ടായിരുന്നു.യുദ്ധമദ്ധ്യേ ദശരഥന്‍റെ തേരിന്‍റെ അച്ചുതണ്ട് ഊരിപോയി.ആ സമയത്ത് തേരിന്‍റെ ചക്രം വേര്‍പെട്ട് തേര്‌ തകരാതിരിക്കാന്‍ വേണ്ടി, കൈകേയി തന്‍റെ വിരല്‍ രഥാക്ഷകീലമായി ഉപയോഗിച്ചു.അതില്‍ സന്തുഷ്ടനായ ദശരഥന്‍, രണ്ട് വരങ്ങള്‍ ചോദിക്കാനുള്ള അനുവാദം കൊടുത്തു.അന്ന് ചോദിക്കാതിരുന്ന വരങ്ങള്‍ ഇപ്പോള്‍ ചോദിക്കണം..&lt;br /&gt;ഒന്ന്: ഭരതനെ രാജാവായി വാഴിക്കുക&lt;br /&gt;രണ്ട്: രാമന്‍ പതിനാല്‌ വര്‍ഷം കാട്ടില്‍ കഴിയുക&lt;br /&gt;അത് ലഭിക്കുന്ന വരെ ക്രോധ ഭാവത്തില്‍ ഇരിക്കണം.&lt;br /&gt;ഇതായിരുന്നു മന്‌ഥര ഉപദേശിച്ച ഉപായം.&lt;br /&gt;&lt;br /&gt;കൈകേയിയുടെ കോപം അറിഞ്ഞ് ദശരഥ മഹാരാജാവ് വന്നു.കൈകേയിയേ കണ്ട് സ്ഥിരം വാചകങ്ങള്‍...&lt;br /&gt;പണക്കാരനെ പാവപ്പെട്ടവനാക്കാം, പാവപ്പെട്ടവനെ പണക്കാരനാക്കാം, ആനയെ ചേനയാക്കാം..&lt;br /&gt;കൈകേയിക്ക് അനക്കമില്ല!!&lt;br /&gt;സഹികെട്ട് മഹാരാജാവ് പറഞ്ഞു:&lt;br /&gt;"എന്ത് വേണേലും ഞാന്‍ ചെയ്യാം, എന്താണ്‌ ആഗ്രഹം?"&lt;br /&gt;കൈകേയി ആവശ്യം പറഞ്ഞു..&lt;br /&gt;മന്‌ഥര ഉപദേശിച്ച് കൊടുത്ത ആ രണ്ട് വരങ്ങള്‍!!&lt;br /&gt;ദശരഥ മഹാരാജാവിനു സന്തോഷമായി..&lt;br /&gt;ബോധം കെട്ട് വീഴുകയല്ലാതെ മറ്റ് വഴിയില്ല എന്ന് പൂര്‍ണ്ണ ബോധമുള്ള അദ്ദേഹം ബോധംകെട്ട് വീണു!!&lt;br /&gt;ഇപ്പോള്‍ ബോധം കെട്ടിട്ട് എന്ത് കാര്യം??&lt;br /&gt;'പ്രിയേ ഇന്നാ വരം' എന്ന് വച്ച് കാച്ചിയപ്പോള്‍ ആലോചിക്കണമായിരുന്നു!!&lt;br /&gt;&lt;br /&gt;കഥ ഇവിടെ നില്‍ക്കട്ടെ..&lt;br /&gt;ഒരു കാര്യം ശ്രദ്ധിച്ചോ?&lt;br /&gt;കൈകേയി എത്ര നല്ല കഥാപാത്രമായിരുന്നു.മന്‌ഥരയോട് കൂടിയപ്പോഴുള്ള മാറ്റം കണ്ടില്ലേ??&lt;br /&gt;ഇതാ പറയുന്നത്..&lt;br /&gt;&lt;br /&gt;"ദുര്‍ജ്ജന സംസര്‍ഗ്ഗമേറ്റമകലവേ&lt;br /&gt;വര്‍ജ്ജിക്കവേണം പ്രയത്നേന സല്‍പൂമാന്‍&lt;br /&gt;കജ്ജളം പറ്റിയാല്‍ സ്വര്‍ണ്ണവും നിഷ്പ്രഭം"&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-1349185611975221356?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/1349185611975221356'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/1349185611975221356'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/07/04.html' title='അദ്ധ്യായം 04 - നാരദനും മന്‌ഥരയും'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-2101721484741254206</id><published>2009-07-20T06:00:00.003+05:30</published><updated>2009-07-23T13:14:37.115+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 03 - സീതാസ്വയംവരം</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ഇത് ഗൌതമാശ്രമം..&lt;br /&gt;ഇവിടെ കാണുന്നതെല്ലാം മനോഹരദൃശ്യങ്ങളാണ്..&lt;br /&gt;സര്‍വ്വമോഹകരമീ ആശ്രമം!!&lt;br /&gt;വിശ്വാമിത്രമഹര്‍ഷിയോടൊപ്പം, ശ്രീരാമഭഗവാനും ലക്ഷ്മണനും ഇവിടെ പ്രവേശിച്ചു.അവിടെ വച്ച് വിശ്വാമിത്രന്‍ ഒരു കഥ പറഞ്ഞു.ശ്രീരാമനെ കാത്തിരിക്കുന്ന ഒരു ദുഃഖപുത്രിയുടെ കഥ,&lt;br /&gt;ഗൌതമപത്നിയായ അഹല്യയുടെ കഥ,&lt;br /&gt;ശാപം കാരണം ശിലയായി മാറിയ ഒരു പുണ്യവതിയുടെ കഥ..&lt;br /&gt;&lt;br /&gt;ഗൌതമ മുനിയും, അദ്ദേഹത്തിന്‍റെ സുന്ദരിയായ ഭാര്യ അഹല്യയും സന്തോഷത്തോടെ വാണിരുന്ന ഒരു കാലമുണ്ടായിരുന്നു.അവരുടെ സന്തോഷത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് സാക്ഷാല്‍ ദേവേന്ദ്രനു അഹല്യയോട് തോന്നിയ പ്രണയമാണ്.കാമാഗ്നിയില്‍ അന്ധനായ ഇന്ദ്രന്‍ സൂര്യോദയമായെന്ന് തെറ്റിദ്ധരിപ്പിച്ച് ഗൌതമ മുനിയെ അകറ്റുകയും, മുനിരൂപത്തില്‍ വന്ന് അഹല്യയെ പ്രാപിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;സത്യമറിഞ്ഞ ഗൌതമമുനി കോപിഷ്ടനായി രണ്ട് പേരെയും ശപിച്ചു.ആ ശാപമാണ്‌ അഹല്യയെ കല്ലാക്കി മാറ്റിയത്.ശ്രീരാമ പാദ സ്പര്‍ശമേറ്റല്‍ പഴയ പതിവ്രതയായ അഹല്യയായി മാറുമെന്ന് ശാപമോക്ഷവും നല്‍കി.&lt;br /&gt;നിജസ്ഥിതി മനസിലാക്കിയ ശ്രീരാമചന്ദ്രന്‍ ആ പുണ്യവതിയെ ശാപത്തില്‍ നിന്നും മുക്തയാക്കി.ഭഗവാനെ വണങ്ങി, സ്തുതി ഗീതം പാടി, നന്ദി പറഞ്ഞ്, അഹല്യ, ഗൌതമ മുനിയുടെ അടുത്തേക്ക് യാത്രയായി.&lt;br /&gt;രാമലക്ഷ്മണന്‍മാര്‍ വിശ്വാമിത്രനൊപ്പം മിഥിലാപുരിയിലേക്ക് യാത്രയായി.&lt;br /&gt;&lt;br /&gt;മിഥിലാപുരി..&lt;br /&gt;ജനകന്‍റെ രാജ്യം!!&lt;br /&gt;അവിടെ, അദ്ദേഹത്തിന്‍റെ മകളായ സീതയ്ക്ക് അനുയോജ്യനായ വരനെ കണ്ട് പിടിക്കുന്നതിനു ഒരു മത്സരം നടക്കുകയാണ്.അത് മറ്റൊന്നുമല്ല, ഒരു ശൈവചാപം അഥവാ മൃത്യുശാസനചാപം ജനകന്‍റെ കൈയ്യിലുണ്ട്.ആ ശാപം ആര്‌ കുലക്കുന്നുവോ അവരെ സീതാദേവി വരിക്കുന്നതായിരിക്കും.&lt;br /&gt;വലിയ വലിയ രാജാക്കന്‍മാരെല്ലാം ശ്രമിച്ചു..&lt;br /&gt;കുലക്കാന്‍ പോയിട്ട് ഉയര്‍ത്താന്‍ പറ്റാത്ത വിഷമം എല്ലാരുടെയും മുഖത്ത് കാണാം.&lt;br /&gt;ഇനി ഇതിന്‌ ആര്‍ക്ക് കഴിയും??&lt;br /&gt;അങ്ങനെ വിഷമിച്ച് നിന്ന ജനകന്‍റെ മുമ്പിലേക്ക് രാമലക്ഷ്മന്‍മാരോടൊത്ത് വിശ്വാമിത്രന്‍ ആഗതനായി.മഹര്‍ഷിയില്‍ നിന്നും ശ്രീരാമനെ കുറിച്ച് അറിഞ്ഞ ജനകന്‍ പറഞ്ഞു:&lt;br /&gt;&lt;br /&gt;"രാജനന്ദനനായ ബാലകന്‍ രഘുവരന്‍&lt;br /&gt;രാജീവവിലോചനന്‍ സുന്ദരന്‍ ദാശരഥി&lt;br /&gt;വില്ലിതു കുലച്ചുടന്‍ വലിച്ച് മുറിച്ചീടില്‍&lt;br /&gt;വല്ലഭനിവന്‍ മമ നന്ദനക്കെന്നുനൂനം"&lt;br /&gt;&lt;br /&gt;മഹര്‍ഷിയുടെ അനുവാദത്തോടെ ഭഗവാന്‍ വില്ല്‌ കുലക്കാന്‍ തയ്യാറായി.വലിയ അതികായകന്‍മാര്‍ പരാജയപ്പെട്ടിടത്ത് ഒരു കുമാരന്‍ ശ്രമിക്കുന്ന കണ്ടാകാം മറ്റ് രാജാക്കന്‍മാരുടെ മുഖത്ത് ഒരു പുച്ഛഭാവം ഉണ്ടായത്..&lt;br /&gt;കഷ്ടം!!&lt;br /&gt;സാക്ഷാല്‍ വിഷ്ണുഭഗവാന്‍റെ അവതാരം മനസിലാക്കാത്ത മൂഡന്‍മാര്‍!!&lt;br /&gt;രാമകുമാരന്‍ വില്ലെടുത്ത് കുലക്കാന്‍ ശ്രമിക്കുകയും, അദ്ദേഹത്തിന്‍റെ ബലം താങ്ങാനാവാതെ, അതി ഭയങ്കര ശബ്ദത്തില്‍ വില്ല്‌ രണ്ടായി ഒടിയുകയും ചെയ്തത് പെട്ടന്നാരുന്നു..&lt;br /&gt;ഭയാനകമായ ശബ്ദം!!&lt;br /&gt;കേട്ടവര്‍ നടുങ്ങി..&lt;br /&gt;പുച്ഛഭാവത്തില്‍ നിന്ന രാജാക്കന്‍മാര്‍ക്ക് ഒരു കഫക്കെട്ടുണ്ടായിരുന്നത് പെട്ടന്ന് മാറി!!&lt;br /&gt;എന്നാല്‍ സീതാദേവി സന്തോഷവതിയായി..&lt;br /&gt;ദേവി വരണമാല്യം രാമനെ അണിയിച്ചു!!&lt;br /&gt;&lt;br /&gt;ജനകമഹാരാജാവിനു സീതയെ കൂടാതെ മൂന്ന് പെണ്‍കുട്ടികളാണുള്ളത്..&lt;br /&gt;ദശരഥമഹാരാജാവിനു രാമനെ കൂടാതെ മൂന്ന് കുമാരന്‍മാരും..&lt;br /&gt;അയോധ്യയില്‍ നിന്ന് വന്ന മാതാപിതാക്കളുടെ ആഗ്രഹപ്രകാരം അവിടെ ഒരു വിവാഹ മാമാങ്കം നടന്നു..&lt;br /&gt;രാമനു സീത..&lt;br /&gt;ലക്ഷ്മണനു ഊര്‍മ്മിള..&lt;br /&gt;ഭരതനു മാണ്ഡവി..&lt;br /&gt;ശത്രുഘനനു ശ്രുതികീര്‍ത്തി..&lt;br /&gt;അങ്ങനെ നാലു കുമാരന്‍മാരും വിവാഹിതരായി.&lt;br /&gt;&lt;br /&gt;വിവാഹ ശേഷം അയോധ്യയിലേക്ക് തിരിച്ച അവരെ കാത്ത് ഒരാള്‍ നില്‍പ്പുണ്ടായിരുന്നു..&lt;br /&gt;പരശുരാമന്‍!!&lt;br /&gt;വിഷ്ണുഭഗവാന്‍റെ ആറാമത്തെ അവതാരം..&lt;br /&gt;ക്ഷത്രിയരെ ശത്രുവായി കരുതുന്നവന്‍!!&lt;br /&gt;ശ്രീരാമഭഗവാന്‍ ശൈവചാപം മുറിച്ചതാണ്‌ ഇപ്പോഴത്തെ പ്രശ്നം.ധൈര്യമുണ്ടങ്കില്‍ തന്‍റെ കൈയ്യിലുള്ള വൈഷ്ണവചാപം കുലക്കാന്‍ ശ്രീരാമനെ അദ്ദേഹം വെല്ലുവിളിച്ചു..&lt;br /&gt;രാമനും രാമനും നേര്‍ക്കുനേര്‍!!&lt;br /&gt;എന്തൊരു വിരോധാഭാസം??&lt;br /&gt;അനുനയവാക്കുകള്‍ പരശുരാമനെ തണുപ്പിക്കുന്നില്ല എന്ന് മനസിലായ ശ്രീരാമന്‍ വൈഷ്ണവചാപം കുലക്കാന്‍ തയ്യാറായി.അങ്ങനെ വൈഷ്ണവചാപം കുലച്ച് നിന്ന ശ്രീരാമനിലെ വിഷ്ണു അവതാരത്തെ ദര്‍ശിച്ച പരശുരാമന്‍, തന്നിലുള്ള വൈഷ്ണവ ചേതസ്സിനെ രാമകുമാരനില്‍ ലയിപ്പിച്ച ശേഷം തപസ്സിനായി യാത്രയായി.&lt;br /&gt;ശ്രീരാമനും കൂട്ടരും അയോധ്യയിലേക്കും യാത്രയായി.&lt;br /&gt;&lt;br /&gt;അയോധ്യയില്‍ എത്തിചേര്‍ന്ന ശേഷം, കേകേയെ രാജാവായ യുധാജിത്തിന്‍റെ ക്ഷണപ്രകാരം ഭരതശത്രുഘനന്‍മാര്‍ അങ്ങോട്ട് യാത്രയാകുകയും, ശ്രീരാമഭഗവാന്‍, സീതയോടും, ലക്ഷ്മണനോടും, മാതാപിതാക്കളോടും ഒപ്പം അയോധ്യയില്‍ സന്തോഷമായി ജീവിക്കുകയും ചെയ്തു.&lt;br /&gt;(അദ്ധ്യാത്മ രാമായണ പ്രകാരം ബാലകാണ്ഡം ഇവിടെ സമാപിക്കുന്നു)&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-2101721484741254206?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/2101721484741254206'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/2101721484741254206'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/07/03.html' title='അദ്ധ്യായം 03 - സീതാസ്വയംവരം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-6765171814627255330</id><published>2009-07-19T06:00:00.005+05:30</published><updated>2009-08-27T20:01:23.378+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 02 : രണഭൂമിയിലേക്ക് ശ്രീരാമന്‍</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ഇനി കഥ ഭൂമിയിലാണ്..&lt;br /&gt;അതും അയോദ്ധ്യയില്‍..&lt;br /&gt;ഈ നാട്ടിലെ രാജാവിനെ കുറിച്ച് ഒരു ചെറിയ വിവരണം..&lt;br /&gt;&lt;br /&gt;രാജാവ്:  ദശരഥന്‍&lt;br /&gt;സ്വഭാവം:  ഉത്തമം&lt;br /&gt;രാജ്ഞിമാര്‍:&lt;br /&gt;കൌസല്യ, കൈകേയി, സുമിത്ര&lt;br /&gt;(മൂന്ന് പേരുള്ളതില്‍ ആരും പേടിക്കണ്ട്.ഉത്തമപുരുഷനും, ഉത്തമരാജാവുമായ ദശരഥന്‍ ഒരു ഉത്തമഭര്‍ത്താവ് കൂടിയാണ്.നോ പാര്‍ശ്വാലിറ്റി)&lt;br /&gt;ഇദ്ദേഹത്തിനു ഒരു ദുഃഖം മാത്രമേ ഉള്ളു, മക്കളില്ല.ആ ദുഃഖം പരിഹരിക്കാന്‍ വസിഷ്ഠമുനിയുടെ നിയോഗത്തിനാല്‍, ഋഷ്യശൃംഗനെ വരുത്തി, സരയൂതീരത്തില്‍ വച്ച് അദ്ദേഹം ഒരു യാഗം നടത്തി..&lt;br /&gt;പുത്രകാമേഷ്ടി യാഗം!!&lt;br /&gt;&lt;br /&gt;കശ്യപ പ്രജാപതിയും, ഭാര്യ അദിതിയും വിഷ്ണുഭഗവാന്‍ പുത്രനായി പിറക്കാന്‍ വൃതമെടുത്തവരാണ്.പക്ഷേ ആ ജന്മത്തില്‍ അത് സാധിച്ചില്ല, അവരുടെ അടുത്ത ജന്മം ദശരഥനായും, കൌസല്യയായും ആയിരുന്നു.ഈ ദശരഥന്‍ പുത്രന്‍മാരുണ്ടാവാന്‍ പുത്രകാമേഷ്ടി നടത്തിയതും, വിഷ്ണുഭഗവാന്‍ രാവണനിഗ്രഹത്തിനായി മനുഷ്യനായി പിറക്കാന്‍ തീരുമാനിച്ചതും ഒരേ സമയമായത് ദൈവഹിതം.&lt;br /&gt;&lt;br /&gt;പുത്രകാമേഷ്ടി യാഗത്തിനൊടുവില്‍ പ്രത്യക്ഷനായ വഹ്നിദേവന്‍, പ്രസാദമായി ദശരഥനു ഒരു പായസം നല്‍കി, എന്നിട്ട് അത് രാജ്ഞിമാര്‍ക്ക് കൊടുക്കാന്‍ ഉപദേശിച്ചു.ഇടത് വശത്ത് നിന്ന കൌസല്യയ്ക്ക് ഒരു പകുതിയും, വലത്ത് വശത്ത് നിന്ന കൈകേയിക്ക് മറുപകുതിയും നല്‍കിയ ദശരഥന്‍, പുറകില്‍ നിന്ന സുമിത്രയേ പറ്റി ഓര്‍ത്തില്ല.&lt;br /&gt;പക്ഷേ മറ്റു രണ്ട് രാജ്ഞിമാരും തങ്ങള്‍ക്ക് കിട്ടിയതിന്‍റെ പപ്പാതി സുമിത്രയ്ക്ക് നല്‍കി..&lt;br /&gt;ഇപ്പോള്‍ കൌസാല്യയ്ക്ക് ഒരു ഭാഗം, കൈകേയിക്ക് ഒരു ഭാഗം, സുമിത്രയ്ക്ക് രണ്ട് ഭാഗം എന്നായി പായസത്തിന്‍റെ അളവ്.അവര്‍ക്ക് പുത്രന്‍മാര്‍ ജനിച്ചപ്പോഴും ഇതേ രീതിയാരുന്നു..&lt;br /&gt;ആകെ നാല്‌ ബാലന്‍മാര്‍..&lt;br /&gt;കൌസല്യയ്ക്ക് ഒന്ന്, കൈകേയിക്ക് ഒന്ന്, സുമിത്രയ്ക്ക് രണ്ട് വീതം പുത്രന്‍മാര്‍.&lt;br /&gt;അവര്‍ ആരൊക്കെയാണെന്ന് പറയാം..&lt;br /&gt;&lt;br /&gt;ശ്രീരാമന്‍:&lt;br /&gt;ഉച്ചത്തില്‍ പഞ്ചഗ്രഹങ്ങള്‍ നിന്നപ്പോള്‍ ജനിച്ച വിഷ്ണുവിന്‍റെ അവതാരം, ശ്യാമളനിറം പൂണ്ട കോമളകുമാരന്‍, കൌസല്യാ തനയന്‍.&lt;br /&gt;ഭരതന്‍:&lt;br /&gt;ഭരണനിപുണനായ, കൈകേയി തനയന്‍, വിഷ്ണുഭഗവാന്‍റെ ശംഖ് മനുഷ്യരൂപം പൂണ്ടത്.&lt;br /&gt;ലക്ഷ്മണന്‍:&lt;br /&gt;ലക്ഷണന്വിതനായ, സുമിത്രാതനയന്‍, അനന്തന്‍റെ മനുഷ്യരൂപം.&lt;br /&gt;ശത്രുഘനന്‍:&lt;br /&gt;ശത്രുവൃന്ദത്തെ ഹനിക്കുന്ന, സുമിത്രാതനയന്‍, വിഷ്ണുഭഗവാന്‍റെ ചക്രം മനുഷ്യരൂപം പൂണ്ടത്.&lt;br /&gt;&lt;br /&gt;ജനിച്ച് വീണ ശ്രീരാമന്‍, വിഷ്ണുഭഗവാന്‍റെ വിശ്വരൂപം കൈ കൊണ്ടു.സത്യം മനസിലാക്കിയ കൌസല്യ അദ്ദേഹത്തോടെ അപേക്ഷിച്ചു:&lt;br /&gt;&lt;br /&gt;"കേവല മലൌകികം വൈഷ്ണവമായ രൂപം&lt;br /&gt;ദേവേശ! മറയ്ക്കണം മറ്റുള്ളോര്‍ കാണും മുമ്പേ"&lt;br /&gt;അങ്ങനെ ഭഗവാന്‍ ഒരു മനുഷ്യ കുഞ്ഞായി രൂപം കൊണ്ടു!!&lt;br /&gt;&lt;br /&gt;പകുത്ത് കൊടുത്ത പായസപ്രകാരം ശ്രീരാമനും ലക്ഷ്മണനും ഒരുമിച്ചും, ഭരതനും, ശത്രുഘനനും ഒരുമിച്ചും ആയിരുന്നു കളിച്ച് വളര്‍ന്നത്.വസിഷ്ട മുനിയെ ഗുരുവായ് കണ്ട് അവര്‍ വിദ്യകളെല്ലാം അഭ്യസിച്ചു.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കേ ഒരു ദിവസം..&lt;br /&gt;അയോദ്ധ്യയില്‍ വന്ന വിശ്വാമിത്രമഹര്‍ഷി ദശരഥനോട് ഒരു ആവശ്യം ഉന്നയിച്ചു:&lt;br /&gt;"ഞങ്ങളുടെ യാഗം മുടക്കുന്ന മാരീചനെയും സുബാഹുവിനെയും വധിക്കാന്‍ ശ്രീരാമനെ എന്‍റെ കൂടെ അയക്കണം"&lt;br /&gt;ആ ആവശ്യം കേട്ട ദശരഥന്‍ നടുങ്ങി!!&lt;br /&gt;വന്‍പരാം രാക്ഷസര്‍ക്കെതിരെ രാമനോ??&lt;br /&gt;രാമന്‍ കുഞ്ഞല്ലേ??&lt;br /&gt;ദുഃഖിച്ച് നിന്ന ദശരഥ മഹാരാജാവിനോട് വസിഷ്ഠമുനി പറഞ്ഞു:&lt;br /&gt;"ധൈര്യത്തെ അയച്ചോളു, എല്ലാം നല്ലതിനാണ്"&lt;br /&gt;അങ്ങനെ ശ്രീരാമനും, ലക്ഷ്മണനും വിശ്വാമിത്രന്‍റെ കൂടെ യാത്രയായി.പോകുന്ന വഴി വിശപ്പും ദാഹവും ഉണ്ടാവാതിരിക്കാന്‍ ബലയും, അതിബലയും എന്ന രണ്ട് മന്ത്രങ്ങള്‍ വിശ്വാമിത്രന്‍ കുമാരന്‍മാര്‍ക്ക് പറഞ്ഞ് കൊടുത്തു.അങ്ങനെ അവര്‍ ഗംഗാ നന്ദി കടന്ന് യാഗസ്ഥലത്തേക്ക് യാത്ര തുടര്‍ന്നു..&lt;br /&gt;&lt;br /&gt;താടക..&lt;br /&gt;അതി ഭയങ്കരിയായ രാക്ഷസി..&lt;br /&gt;ഉണ്ട കണ്ണ്, വട്ടമുഖം, കറുത്തരൂപം, താടകവനത്തിന്‍റെ അധിപ.&lt;br /&gt;താടകവനത്തില്‍ എത്തിയപ്പോള്‍ വിശ്വാമിത്രന്‍ ഇവളെ കുറിച്ചൊന്ന് സൂചിപ്പിച്ചു.അത് കേട്ടതും ശ്രീരാമന്‍ തന്‍റെ വില്ലില്‍ ഒരു ഞാണൊലി ശബ്ദമുണ്ടാക്കി.അത് കേട്ട് കോപത്തോടെ അലറി വന്ന താടകയെ കണ്ട് മുനി പറഞ്ഞു:&lt;br /&gt;"രാമാ, പെണ്ണാണെന്ന് കരുതണ്ട"&lt;br /&gt;ഭഗവാനു എല്ലാം മനസിലായി!!&lt;br /&gt;"ആരാണ്‌ നിങ്ങള്‍?" താടക അലറി ചോദിച്ചു.&lt;br /&gt;മറുപടിയായി വന്നത് ശ്രീരാമഭഗവാന്‍ തൊടുത്ത് വിട്ട ഒരു ശരമായിരുന്നു.അത് നെഞ്ചത്ത് കൂടി പാഞ്ഞ് പോയപ്പോള്‍ താടകയ്ക്ക് എല്ലാം ബോധ്യമായി.മലര്‍ന്നടിച്ച് വീണ താടകയുടെ സ്ഥാനത്ത് സുന്ദരിയായ ഒരു യക്ഷി പ്രത്യക്ഷപ്പെട്ടു.പണ്ട് ശാപം കിട്ടി താടകയായി മാറിയ അവള്‍, ശാപമോക്ഷം കൊടുത്ത ഭഗവാനോട് നന്ദി പറഞ്ഞ് അവിടെ നിന്നും മറഞ്ഞു.&lt;br /&gt;&lt;br /&gt;മുനിമാര്‍ യാഗം തുടങ്ങി..&lt;br /&gt;മാരീചനും സുബാഹുവും മറ്റ് രാക്ഷസരും അത് തടയാനെത്തി.രക്തം വര്‍ഷിക്കാന്‍ വന്നവര്‍, അത് തടയാന്‍ നില്‍ക്കുന്ന ബാലന്‍മാരെ പുച്ഛത്തോടെ നോക്കി.സുബാഹുവിനു ചിരി അടക്കാന്‍ പറ്റിയില്ല, അങ്ങേര്‌ മാക്സിമം ബാസിട്ട് പൊട്ടിച്ചിരിച്ചു:&lt;br /&gt;"ഗു.ഹ..ഹ..ഹ.."&lt;br /&gt;നല്ല ചിരി!!&lt;br /&gt;പക്ഷേ ആ ചിരി മുഴുവിപ്പിക്കാനുള്ള ഭാഗ്യം പാവത്തിനു കിട്ടിയില്ല.അതിനു മുമ്പേ ശ്രീരാമഭഗവാന്‍ തൊടുത്ത ബാണം ആളെ കാലപുരിക്ക് എത്തിച്ചു.ഇനി അവിടിരുന്ന് ചിരിക്കട്ടെ!!&lt;br /&gt;മറ്റ് രാക്ഷസര്‍ ലക്ഷ്മണനോടെ ഏറ്റുമുട്ടി പരാജിതരായി!!&lt;br /&gt;ഇനി ഒരാളുണ്ട്..&lt;br /&gt;മാരീചന്‍!!&lt;br /&gt;തൊട്ടടുത്ത് നിന്ന് ചിരിച്ചോണ്ടിരുന്ന സുബാഹു ഒരു ഓര്‍മ്മ മാത്രമായി എന്ന നഗ്ന സത്യം ബോധ്യമായ ആ മഹാന്‍, രാമബാണത്തിന്‍റെ അടുത്ത ലക്ഷ്യം താനാണെന്നറിഞ്ഞ് ഞെട്ടി.നൂറ്‌ കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞ് വരുന്ന ബാണം കണ്ട്, നൂറ്റമ്പത് കിലോമീറ്റര്‍ വേഗതയില്‍ അവനോടി.വെപ്രാളത്തിലുള്ള ഓട്ടത്തിനിടയില്‍ തിരിഞ്ഞ് നോക്കുമ്പോഴെല്ലാം ചിരിച്ച് കാണിക്കുന്ന ബാണത്തെ കണ്ടതോടെ തന്‍റെ അന്ത്യം അടുത്തെന്ന് മാരീചനു ബോധ്യമായി.&lt;br /&gt;മുമ്പില്‍ കണ്ടവരോടെല്ലാം മാരീചന്‍ സഹായം അഭ്യര്‍ത്ഥിച്ചു..&lt;br /&gt;എവിടെ??&lt;br /&gt;രാമബാണത്തെ എതിര്‍ക്കാന്‍ ആര്‍ക്കാണു ധൈര്യം??&lt;br /&gt;സാക്ഷാല്‍ ശ്രീരാമചന്ദ്രനു മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയൂ എന്ന പരമാര്‍ത്ഥം മനസിലാക്കിയ മാരീചന്‍, ആ തൃക്കാല്‍ക്കല്‍ അഭയം തേടി..&lt;br /&gt;ഭഗവാന്‍ ക്ഷമിച്ചു..&lt;br /&gt;അങ്ങനെ മാരീചന്‍ ഭഗവാന്‍റെ ഭക്തനായി!!&lt;br /&gt;&lt;br /&gt;യാഗം ഭംഗിയായി അവസാനിച്ചു.&lt;br /&gt;അതിനു ശേഷം വിശ്വാമിത്ര മഹര്‍ഷി ഭഗവാനോട് പറഞ്ഞു:&lt;br /&gt;"രാമാ, ജനകമഹീപതിയുടെ മഹായജ്ഞസ്ഥലത്തേക്ക് നമുക്ക് യാത്രയാകാം"&lt;br /&gt;അങ്ങനെ ഭഗവാന്‍റെ അടുത്ത യാത്ര ആരംഭിച്ചു..&lt;br /&gt;ഈ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്..&lt;br /&gt;ജനകന്‍റെ വളര്‍ത്ത് മകളും, സാക്ഷാല്‍ ലക്ഷ്മി ദേവിയുടെ അവതാരവുമായ സീതാദേവിയുടെ അടുത്ത് രാമന്‍ എത്തി ചേരുന്നത് ഈ യാത്രയിലായിരുന്നു.അവരെ ഒന്ന് ചേര്‍ക്കുക എന്ന ദൌത്യമുള്ള വിശ്വാമിത്രമഹര്‍ഷി, അതിനായ് തന്നെയാണ്‌ ഭഗവാനെ അങ്ങോട്ടേക്ക് കഷണിച്ചത്.&lt;br /&gt;ഇനി സീതാസ്വയംവരം..&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-6765171814627255330?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/6765171814627255330'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/6765171814627255330'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/07/02.html' title='അദ്ധ്യായം 02 : രണഭൂമിയിലേക്ക് ശ്രീരാമന്‍'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-2237930327031433941</id><published>2009-07-18T00:15:00.003+05:30</published><updated>2009-08-14T22:57:19.036+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 01 - ഏഴാമത്തെ അവതാരം</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ത്രിമൂര്‍ത്തികള്‍..&lt;br /&gt;ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍.&lt;br /&gt;ഭൂമിയിലുള്ള സകല ജീവജാലങ്ങളെയും സൃഷ്ടിക്കുന്നത് ബ്രഹ്മാവും, അവയുടെ സ്ഥിതിയും പരിപാലനവും വിഷ്ണുവും, സംഹാരം മഹേശ്വരനും നടത്തുന്നതായാണ്‌ കരുതി പോകുന്നത്.എന്നിരുന്നാലും ധര്‍മം നിലനിര്‍ത്താന്‍ വിഷ്ണുഭഗവാനു പല അവതാരങ്ങള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്.അങ്ങനെ എടുത്ത ഏഴാമത്തെ അവതാരം മനുഷ്യരൂപത്തിലായിരുന്നു.&lt;br /&gt;സ്വഭാവത്തിലും, പ്രവൃത്തിയിലും പൂര്‍ണ്ണമായ ഒരു മനുഷ്യരൂപം..&lt;br /&gt;അദ്ദേഹമാണ്‌ രാമായണ കഥയിലെ നായകന്‍..&lt;br /&gt;ശ്രീരാമദേവന്‍!!&lt;br /&gt;&lt;br /&gt;വില്ലനെ എതിര്‍ക്കുന്നവനാണ്‌ നായകന്‍.വില്ലന്‍ എത്രത്തോളം ശക്തിമാനാകുന്നോ, അത്രത്തോളം കഥയില്‍ നായകന്‌ പ്രാധാന്യം വര്‍ദ്ധിക്കും.ശ്രീരാമഭഗവാനെ പോലെ പൂര്‍ണ്ണഭാവത്തില്‍ മഹാവിഷ്ണു അവതരിക്കാന്‍ കാരണവും ശക്തനായ ഒരു വില്ലനായിരുന്നു..&lt;br /&gt;ആ വില്ലനാണ്..&lt;br /&gt;രാവണന്‍!!&lt;br /&gt;പത്ത് തലയുള്ളവന്‍..&lt;br /&gt;കലാപ്രവര്‍ത്തനമായി ബന്ധപ്പെട്ട് പറഞ്ഞാല്‍, ഒറ്റക്ക് സമൂഹഗാനം പാടുന്നവന്‍..&lt;br /&gt;ആരോഗ്യമായി ബന്ധപ്പെട്ട് പറഞ്ഞാല്‍, ജലദോഷം വന്നാല്‍ കഷ്ടപ്പെടുന്നവന്‍..&lt;br /&gt;സൌന്ദര്യമായി ബന്ധപ്പെട്ട് പറഞ്ഞാല്‍, ഷേവ് ചെയ്യാന്‍ ബ്ലേഡ് കമ്പനി തുടങ്ങിയവന്‍..&lt;br /&gt;സാമ്പത്തികവുമായി ബന്ധപ്പെട്ട് പറഞ്ഞാല്‍, പത്ത് കിരീടത്തിനു കാശ് മുടക്കുന്നവന്‍..&lt;br /&gt;ഒരു ഭയങ്കര രാക്ഷസന്‍!!&lt;br /&gt;&lt;br /&gt;രാവണന്‍റെ ബയോടേറ്റാ ഇപ്രകാരമാണ്..&lt;br /&gt;പേര്:   രാവണന്‍&lt;br /&gt;ആരോഗ്യം:   ആറടി, നൂറ്‌ കിലോ&lt;br /&gt;വീക്ക്‌നെസ്സ്:   പൊട്ടിച്ചിരി&lt;br /&gt;രാജ്യം:   ലങ്ക&lt;br /&gt;പൊസിഷന്‍:  രാജാവ്&lt;br /&gt;ഭാര്യ:   മണ്ഡോദരി&lt;br /&gt;സഹോദരര്‍:&lt;br /&gt;കുംഭകര്‍ണ്ണന്‍ (അമ്പതടി, ആയിരം കിലോ, ഉറങ്ങാനുള്ള വരം ചോദിച്ച് വാങ്ങിയവന്‍, ബുദ്ധിമാനായ മണ്ടന്‍‍)&lt;br /&gt;വിഭീഷണന്‍(ശ്രീരാമഭക്തന്‍, സൌമ്യശീലന്‍)&lt;br /&gt;സഹോദരി:&lt;br /&gt;ശൂര്‍പ്പണക(ആവശ്യത്തില്‍ കൂടുതല്‍ ശരീരമുള്ള രാക്ഷസി, രാമായണ കഥയുടെ പാതിയില്‍ ആ കൂടുതലുള്ള ശരീര ഭാഗം ലക്ഷ്മണന്‍ ചെത്തി കളയും, അത് വഴിയെ പറയാം)&lt;br /&gt;മെയിന്‍ സന്താനം:&lt;br /&gt;ഇന്ദ്രജിത്ത്(മേഘത്തെ പോലെ ഗര്‍ജ്ജിച്ചതിനാല്‍ മേഘനാഥന്‍ എന്നും അറിയപ്പെടുന്നു, എന്‍റെ അറിവില്‍ മഹാ താന്തോന്നി)&lt;br /&gt;&lt;br /&gt;മനുഷ്യനാല്‍ മാത്രമേ വധിക്കപ്പെടു എന്നൊരു വരം രാവണനു ലഭിച്ചിട്ടുണ്ട്.&lt;br /&gt;നിങ്ങളൊന്ന് ആലോചിച്ച് നോക്കിയേ..&lt;br /&gt;പത്ത് തലയും, ഇരുപത് കൈയ്യുമുള്ള ഒരു സത്വം നേരിട്ട് വന്ന് യുദ്ധത്തിനു വിളിച്ചാല്‍, സ്വബോധമുള്ള ഏതെങ്കിലും മനുഷ്യന്‍ എതിര്‍ക്കുമോ?&lt;br /&gt;തീര്‍ച്ചയായും ഇല്ല!!&lt;br /&gt;ഈ കാരണത്താല്‍ അഹങ്കാരിയായ രാവണന്‍ എല്ലാ ജീവജാലങ്ങളെയും ഉപദ്രവിക്കാന്‍ തുടങ്ങി.അവറ്റകള്‍ വിഷമിക്കുന്ന കാണുമ്പോള്‍ അത് കണ്ട് പൊട്ടിച്ചിരിക്കുന്നത് ഒരു ഹോബിയാക്കി മാറ്റി.ഒരു തലയുള്ളവന്‍ അലറി ചിരിച്ചാല്‍ ബാക്കിയുള്ളവര്‍ക്ക് ചെവിതല കേള്‍ക്കില്ല, അപ്പോള്‍ പത്ത് തലയുള്ള രാവണന്‍ ചിരിച്ചാലോ?&lt;br /&gt;അതും പൊട്ടി പൊട്ടി ചിരിച്ചാലോ??&lt;br /&gt;അസഹനീയം തന്നെ!!&lt;br /&gt;ഒടുവില്‍ ഇങ്ങേരുടെ പരാക്രമം കാരണം ഭൂമി ദേവി സഹികെട്ടു!!&lt;br /&gt;&lt;br /&gt;അങ്ങനെ ഭൂമിദേവിയുടെ അപേക്ഷപ്രകാരം ബ്രഹ്മാവും, മഹേശ്വരനും, മറ്റുള്ള ദേവതകളും വിഷ്ണുഭഗവാനോട് സങ്കടം ഉണര്‍ത്തിച്ചു.രാവണന്‍റെ അതിക്രമത്തെ പറ്റി പറഞ്ഞിട്ട് ബ്രഹ്മാവ് തങ്ങളുടെ ആവശ്യം ഇപ്രകാരം അറിയിച്ചു:&lt;br /&gt;&lt;br /&gt;"മര്‍ത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ&lt;br /&gt;മൃത്യുവെന്നതും മുന്നേ കല്പിതം ജഗല്‍പതേ&lt;br /&gt;നിന്തിരുവടിതന്നെ മര്‍ത്ത്യനായ് പിറന്നിനി&lt;br /&gt;പംക്തികന്ധരന്‍ തന്നെ കൊല്ലണം ദയാനിധേ"&lt;br /&gt;&lt;br /&gt;അവരുടെ ആഗ്രഹപ്രകാരം വിഷ്ണുഭഗവാന്‍ രാമനായും, ലക്ഷ്മിഭഗവതി സീതയായും, ദേവന്‍മാര്‍ വാനരന്‍മാരായും, അനന്തന്‍ ലക്ഷ്മണനായും, ശംഖും ചക്രവും ഭരതശത്രുഘനന്‍മാരായും ജനിക്കാന്‍ തീരുമാനമെടുത്തു.അങ്ങനെ രാവണന്‍ എന്ന മഹാദുഷ്ടനെ കൊല്ലുവാന്‍, നന്മയുടെ അവതാരമായ ശ്രീരാമഭഗവാന്‍റെ ജന്മത്തിനു ഒരു കാരണമായി ഈ സംഭവം മാറി.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-2237930327031433941?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/2237930327031433941'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/2237930327031433941'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/07/01.html' title='അദ്ധ്യായം 01 - ഏഴാമത്തെ അവതാരം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry><entry><id>tag:blogger.com,1999:blog-7576810947049278316.post-3431154737378229091</id><published>2009-07-17T06:00:00.010+05:30</published><updated>2009-09-25T22:18:58.886+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 00 - ഇത് രാമായണ കഥ</title><content type='html'>&lt;span style="font-size:115%;"&gt;&lt;br /&gt;ഓം ഗം ഗണപതയെ നമഃ&lt;br /&gt;&lt;br /&gt;രാമായണം..&lt;br /&gt;രാമന്‍റെ അയനം..&lt;br /&gt;അയനം എന്നാല്‍ യാത്ര..&lt;br /&gt;അത് ഞാന്‍ ഇവിടെ വിവരിക്കട്ടേ..&lt;br /&gt;&lt;br /&gt;അതിനു മുമ്പ് ഒരു ആമുഖം..&lt;br /&gt;വാല്മീകി രാമായണം എത്ര പേര്‍ വായിച്ചിട്ടുണ്ട്?&lt;br /&gt;അറിയില്ല!!&lt;br /&gt;കമ്പ രാമായണം എത്ര പേര്‍ വായിച്ചിട്ടുണ്ട്?&lt;br /&gt;അതും അറിയില്ല!!&lt;br /&gt;പോട്ടേ, അദ്ധ്യാത്മ രാമായണം എത്ര പേര്‍ വായിച്ചിട്ടുണ്ട്?&lt;br /&gt;ഹി..ഹി..ഹി..&lt;br /&gt;ഉത്തരം മുട്ടി, ഉത്തരം മുട്ടി!!&lt;br /&gt;ഇവിടെയാണ്‌ എന്‍റെ കര്‍ക്കടക രാമായണം വ്യത്യസ്തമാകുന്നത്..&lt;br /&gt;എന്‍റെ ഈ സംരംഭത്തില്‍ ഉള്‍പ്പെടുത്തിയ, 'പാരായണം ചെയ്തവര്‍' എന്ന ഹിറ്റ് കൌണ്ടറില്‍ നോക്കിയാല്‍ ഏതൊരാള്‍ക്കും എളുപ്പം മനസിലാക്കാം, ഈ കഥകള്‍ വായിച്ചവരുടെ എണ്ണം.&lt;br /&gt;അതു കൊണ്ട് തന്നെ ഇത് വ്യത്യസ്തവുമാണ്.&lt;br /&gt;&lt;br /&gt;അമേരിക്കയില്‍ നിന്ന് വന്ന ആന്‍റിയുടെ മോന്‌ രാമായണം സീരിയല്‍ കാണിച്ച് കൊടുത്തിട്ട്, ഞാന്‍ ചോദിച്ചു:&lt;br /&gt;"ആരാ മോനേ ദശരഥന്‍?"&lt;br /&gt;പിള്ള മനസില്‍ കള്ളമില്ലാത്തതിനാല്‍ അവന്‍ മറുപടി പറഞ്ഞു:&lt;br /&gt;"ആന്‍ ഓള്‍ഡ് മാന്‍ വിത്ത് ഗോള്‍ഡ് ചെയിന്‍"&lt;br /&gt;കഷ്ടം!!&lt;br /&gt;അന്ന് ഞാന്‍ തീരുമാനിച്ചു..&lt;br /&gt;ഇതിനൊരു അവസാനം വേണം.&lt;br /&gt;രാമായണം മൊത്തം കേട്ടിട്ട് രാമനാരെന്നുള്ള പഴഞ്ചൊല്ല്‌ ഇനി വേണ്ടാ..&lt;br /&gt;അതിനു വേണ്ടി, ആ രാമായണ കഥ അറിയാത്തവര്‍ക്ക് വേണ്ടി ഞാന്‍ എഴുതുകയാ..&lt;br /&gt;കര്‍ക്കടക രാമായണം.&lt;br /&gt;&lt;br /&gt;ഇത് വായിച്ച് കഴിഞ്ഞ് നിങ്ങളെല്ലാം ഭക്തി കൂടി, മുക്തരാകും എന്ന് ഞാന്‍ പറയില്ല.പക്ഷേ കര്‍ക്കടകത്തില്‍ രാമായണം വായിക്കുന്നത് പുണ്യമാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാ ഞാന്‍.അതിനാല്‍ ഈ കര്‍ക്കടക മാസത്തില്‍ തന്നെ രാമായണം മൊത്തം എഴുതി തീര്‍ക്കണമെന്നാണ്‌ എന്‍റെ ആഗ്രഹം.അദ്ധ്യാത്മ രാമായണം വായിച്ച് നേടിയ അറിവാണ്‌ ഇതിനായി ഉപയോഗപ്പെടുത്തിയത് എന്ന മഹാ സത്യം ഞാനിവിടെ വെളിപ്പെടുത്തുന്നു.അതോടൊപ്പം അദ്ധ്യാത്മ രാമായണത്തിലെ ചില വരികളും ഞാന്‍ കടമെടുത്തിട്ടുണ്ട്.അങ്ങനെ ഞാന്‍ പറയാന്‍ പോകുന്ന കഥ മൊത്തം ഒരു ശ്ലോകമായാല്‍, അതിപ്രകാരമാണ്..&lt;br /&gt;&lt;br /&gt;"പൂര്‍വ്വം രാമ തപോവനാദി ഗമനം&lt;br /&gt;ഹത്വാമൃഗം കാഞ്ചനം&lt;br /&gt;വൈദേഹിഹരണം ജടായുമരണം&lt;br /&gt;സുഗ്രീവസംഭാക്ഷണം ബാലിനിഗ്രഹം&lt;br /&gt;സമുദ്രതരണം ലങ്കാപുരിദാഹനം&lt;br /&gt;പശ്ചാത് രാവണ, കുംഭകര്‍ണ്ണ നിധനം&lt;br /&gt;ഹ്യേതദ്ധി രാമായണം"&lt;br /&gt;&lt;br /&gt;കര്‍ക്കട രാമായണം തുടങ്ങുകയായി..&lt;br /&gt;അതേ കഥ, പക്ഷേ വ്യത്യസ്ത കഥനം..&lt;br /&gt;ഭക്തിക്ക് വേണ്ടി മാത്രം വായിക്കുന്നവരോട് ഒരു വാക്ക്, ഇതില്‍ രാമായണ കഥ എല്ലാര്‍ക്കും വായിക്കാന്‍ സൌകര്യത്തില്‍ പറഞ്ഞ് പോകുക എന്ന് മാത്രമേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു.ഇത് വായിച്ച ഏതൊരു സാധാരണക്കാരന്‍റെയും മനസില്‍ ഈ കഥ നിലനില്‍ക്കണം.അതിനു വേണ്ടി മാത്രമാണ്‌ ഈ സാഹസം.&lt;br /&gt;കഥയറിയാന്‍ ഇത് വായിച്ചോളൂ, ഭക്തിപൂര്‍വ്വം വായിക്കാന്‍ അദ്ധ്യാത്മ രാമായണം തിരഞ്ഞെടുക്കു..&lt;br /&gt;കാരണം അതില്‍ പുണ്യവും രാമന്‍റെ അയനവുമുണ്ട്, ഇതില്‍ രാമന്‍റെ അയനം മാത്രമാണുള്ളത്..&lt;br /&gt;ഇതൊരു അഹങ്കാരമല്ല, എന്‍റെയൊരു ആഗ്രഹമാ..&lt;br /&gt;അനുഗ്രഹിക്കു, എന്നെ അനുവദിക്കു..&lt;br /&gt;&lt;br /&gt;ഇനി രാമായണത്തെ കുറിച്ച് രണ്ട് വാക്ക്..&lt;br /&gt;വാല്മീകി രാമായണം ഞാന്‍ വായിച്ചിട്ടില്ല, കമ്പരാമായണം ഞാന്‍ കണ്ടിട്ടില്ല, എന്നാല്‍ ഇതേ രാമായണ കഥ, കിളിപ്പാട്ട് രൂപത്തില്‍ എഴുത്തച്ഛന്‍ എഴുതിയത് ദിനവും വായിക്കാറുണ്ട്..&lt;br /&gt;&lt;br /&gt;കൈലാസനാഥനായ മഹാദേവനോട് അദ്ദേഹത്തിന്‍റെ ഭാര്യയായ പാര്‍വ്വതി ദേവി രാമായണ കഥ ചോദിക്കുന്നു.പരമേശ്വേരന്‍ ആ കഥ ദേവിക്ക് പറഞ്ഞ് കൊടുക്കുന്നു.ഈ സംഭവം ഒരു കിളി പറയുന്ന രീതിയില്‍ എഴുതിയപ്പോള്‍ അത് കിളിപ്പാട്ട് രാമായണമായി..&lt;br /&gt;&lt;br /&gt;ഈ കഥ ആറ്‌ കാണ്ഡങ്ങളിലൂടെയാണ്‌ വിശദീകരിക്കുന്നത്..&lt;br /&gt;&lt;br /&gt;1.ബാലകാണ്ഡം&lt;br /&gt;2.അയോദ്ധ്യാകാണ്ഡം&lt;br /&gt;3.ആരണ്യകാണ്ഡം&lt;br /&gt;4.കിഷ്കിന്ധാ കാണ്ഡം&lt;br /&gt;5.സുന്ദരകാണ്ഡം&lt;br /&gt;6.യുദ്ധകാണ്ഡം&lt;br /&gt;&lt;br /&gt;ഇതിനു ശേഷവും രാമായണ കഥ തുടരുന്നുണ്ട്, അതാണ്‌ ഉത്തര രാമായണം.എന്നാല്‍ പൊതുവേ ആ കഥ ആരും വായിക്കാറില്ല, കാരണം വീടുകളിലിരുന്ന് അത് വായിക്കുന്നത് ദുഃഖം പ്രദാനം ചെയ്യുമെന്നാണ്‌ സങ്കല്‍പ്പം.അതിനാല്‍ തന്നെ യുദ്ധകാണ്ഡത്തിനൊടുവില്‍ ശ്രീരാമപട്ടാഭിക്ഷേകം വായിച്ച ശേഷം, ഒരിക്കല്‍ കൂടി ശ്രീരാമജനനം വായിച്ച് പാരായണം അവസാനിപ്പിക്കുകയാണ്‌ പതിവ്.കാലാകാലങ്ങളാല്‍ കണ്ട് വരുന്നത് ഇപ്രകാരമായതിനാല്‍, ഞാനും ബാലകാണ്ഡത്തില്‍ തുടങ്ങി യുദ്ധകാണ്ഡത്തില്‍ ഈ കഥ അവസാനിപ്പിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്.&lt;br /&gt;&lt;br /&gt;ഇനി ഞാന്‍ രാമായണ കഥ പറയുന്ന രീതി..&lt;br /&gt;രാമായണ കഥയില്‍ യാതൊരു മാറ്റവുമില്ല, വായിച്ച് പഠിച്ചതും, കേട്ട് മറന്നതുമായ അതേ കഥ തന്നെ.പവിത്രമായ രാമായണ പാരായണം എന്നതിലുപരി രാമായണ കഥയുടെ ആഖ്യാനത്തിലാണ്‌ ഞാന്‍ ശ്രദ്ധ കൊടുത്തിരിക്കുന്നത്.അതിനാല്‍ തന്നെ കഥ മനസിലാക്കാം എന്നല്ലാതെ പരിപൂര്‍ണ്ണ ഭക്തി ദര്‍ശിക്കാന്‍ കഴിഞ്ഞെന്ന് വരില്ല..&lt;br /&gt;എല്ലാരും എന്നോട് ക്ഷമിക്കുക..&lt;br /&gt;&lt;br /&gt;ഈശ്വരന്‍മാരെ അവതരിപ്പിക്കുന്നിടത്ത് കഥയുടെ രീതിയിലും, രാക്ഷസരെയും മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും അവതരിപ്പിക്കുന്നിടത്ത് എന്‍റെതായ ശൈലിയിലുമാണ്‌ ഈ കഥ പറയുന്നത്.ആശയപരമായി ഇതില്‍ എതിര്‍പ്പുള്ളവര്‍ ക്ഷമിക്കുക.&lt;br /&gt;&lt;br /&gt;ചെറിയ ഒരു കഥ, ആലോചിച്ച് സമയമെടുത്ത് എഴുതിയാല്‍ തന്നെ എനിക്ക് അക്ഷരതെറ്റ് വരാം.അപ്പോള്‍ വലിയൊരു സംഭവം പെട്ടന്നെഴുതുമ്പോഴോ?&lt;br /&gt;തീര്‍ച്ചയായും അക്ഷരതെറ്റെന്ന പിശാച് എന്നെ ബാധിക്കാന്‍ ചാന്‍സുണ്ട്..&lt;br /&gt;അത് കണ്ട് ആരും രാക്ഷസരാവല്ലേ..&lt;br /&gt;ക്ഷമിക്കണേ..&lt;br /&gt;&lt;br /&gt;ശ്രീരാമസ്തുതി..&lt;br /&gt;&lt;br /&gt;"രാമ രാമ രാമ രാമ രാമ രാമ പാഹിമാം&lt;br /&gt;രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം&lt;br /&gt;യോഗിമാരുമായി ചെന്ന് യാഗരക്ഷ ചെയ്തു പിന്നെ&lt;br /&gt;വില്ലൊടിച്ച് സീതയെ വരിച്ച രാമ പാഹിമാം&lt;br /&gt;താതന്‍ തന്‍റെ ആജ്ഞയേകും രാജ്യവും കിരീടവും&lt;br /&gt;ത്യാഗം ചെയ്തു കാട് പൂക്ക രാമ രാമ പാഹിമാം&lt;br /&gt;ഭിക്ഷുമായ് വന്നണഞ്ഞ ദുഷ്ടനായ രാവണന്‍&lt;br /&gt;ലക്ഷ്മിയേയും കൊണ്ട് പോയി രാമ രാമ പാഹിമാം&lt;br /&gt;വാനരപടയുമായി കടല്‍ കടന്ന് ചെന്നുടന്‍&lt;br /&gt;രാവണനെ നിഗ്രഹിച്ച് രാമ രാമ പാഹിമാം&lt;br /&gt;പുഷ്പകം കരേറി സിതാ ലക്ഷ്മണ സമേതനായി&lt;br /&gt;തുഷ്ടി പൂണ്ട് അയോദ്ധ്യ ചേര്‍ന്ന രാമ രാമ പാഹിമാം&lt;br /&gt;രാമ രാമ രാമ രാമ രാമ രാമ പാഹിമാം&lt;br /&gt;രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം"&lt;br /&gt;&lt;br /&gt;ഇനി ബാലകാണ്ഡം ആരംഭം..&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7576810947049278316-3431154737378229091?l=arunkayamkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/3431154737378229091'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7576810947049278316/posts/default/3431154737378229091'/><link rel='alternate' type='text/html' href='http://arunkayamkulam.blogspot.com/2009/07/00.html' title='അദ്ധ്യായം 00 - ഇത് രാമായണ കഥ'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author></entry></feed>
